Friday, July 20, 2012

അശാസ്ത്രീയമായ ശസ്ത്ര വിമർശനം.

(ലേഖകൻ: മുഹമ്മദ് ഫക്രുദീൻ അലി)
     ശാസ്ത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത അത് വരട്ടുതത്വങ്ങൾക്കെതിരാണ്‌ എന്നതാണ്‌. ശാസ്ത്രീയമായ ഏത് വാദത്തിനും ഏത് പ്രത്യയശാസ്ത്രത്തിനും ഇപ്പറഞ്ഞത് ബാധമാണ്‌. അല്ലാത്തപക്ഷം അവ മനുഷ്യവിരുദ്ധവും അശാസ്ത്രീയവുമായി മാറും. ഇത്തരം ചില സാമൂഹിക യാഥാർത്ഥ്യങ്ങൾ ഇപ്പോൾ തന്നെ നാം കാണുന്നുണ്ട്. അതുകൊണ്ടുതന്നെ ശാസ്ത്രം ശാസ്ത്രമായിരിക്കുക അത് നിരന്തരം തിരുത്തുകയും കൂട്ടിച്ചേർക്കുകയും വീണ്ടും തിരുത്തുകയും ഹെയ്യുമ്പോഴാണ്‌. ഇങ്ങനെ വസ്തുനിഷ്ഠമായ പ്രവർത്തനങ്ങളിൽ നിനും കിട്ടുന്ന ഏറ്റവും പുതിയ അറിവുകളുടെ പുറത്ത് ശാസ്ത്രം  സ്വയം തിരുത്തി മുന്നേറുമ്പോൾ അത് ശാസ്ത്രത്തിന്റെ പരാജയമായി അശേഷം ശാസ്ത്രബോധമില്ലാത്തവർക്ക് തോന്നും. ഉറക്കം എന്ന അവസ്ഥയെപറ്റി കേട്ടുകേൾവിയില്ലാത്ത ഒരാൾ മറ്റൊരാൾ ഉറങ്ങുന്നതുകണ്ട് അത് അയാളുടെ മരണമാണെന്ന് വിളിച്ചുകൂവുന്നതുപോലെ ഇവർ പുരപ്പുറത്തുകയറി ശാസ്ത്രത്തിന്റെ മരണമാഘോഷിക്കും. ഇത്തരക്കാരിൽ പ്രമുഖർ മതവിശ്വാസികളായ സൃഷ്ടിവാദക്കാരാണ്‌. ആദിപിതാവിന്റെയും മാതാവിന്റെയും കഥ അപ്പാടെ വിശ്വസിക്കുന്നവർ. ഇവരുടെ വിശുദ്ധ അമളികളുടെ കൂട്ടത്തിൽ പുതിയതൊന്നു കൂടി ഈയിടെ ദക്ഷിണകൊറിയയിൽ കൂട്ടിച്ചേർക്കപ്പെട്ടു.
ആർക്കിയോപ്റ്റെറിക്സ് ഫോസിൽ
 
Xiaotingia zhengi
 സംഭവങ്ങളുടെ തുടക്കം പോയ വർഷത്തിലാണ്‌. പുതിയ ഫോസിൽ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ആർക്കിയോപ്റ്റെറിക്സ്(archeopteryx) എന്ന പക്ഷികളുടെ പൂർവ്വികന്‌ ആ സ്ഥാനം നഷ്ടമായി. ഇത്രയും കാലം ആർക്കിയോപ്റ്റെറിക്സിനെ ആ സ്ഥാനത്തിരുത്തിയായിരുന്നു പരിണാമ സിദ്ധാന്തങ്ങൾ ഗവേഷണങ്ങൾ നടത്തിയത്. എന്നാൽ പുതിയ വിവരങ്ങളനുസരിച്ച് പക്ഷി വർഗ്ഗത്തിന്റെ പരിണാമദശയിലെ ഒരു കണ്ണിയാണ്‌ ആർക്കിയോപ്റ്റെരിക്സ്. അതിനപ്പുറവും പക്ഷികളിലെക്കുള്ള പരിണാമത്തെ സൂചിപ്പിക്കുന്ന ജീവികളുണ്ടായിരുന്നുവെന്ന് പുതിയ ഫോസിൽ പഠനങ്ങൾ തെളിവുനല്കി. ഇതിൻ പ്രകാരം പക്ഷികളുടെ പരിണാമശാസ്ത്രം പഠിക്കുന്ന ശാസ്ത്രജ്ഞർ സ്വയം തിരുത്തുകയും, നാച്ചുർ പോലെയുള്ള അന്താരാഷ്ട്ര അക്കാദമി ജേർണലുകളിൽ ഇതേക്കുറിച്ച് പ്രതിപാദിക്കുന്ന ലേഖനങ്ങൾ വരികയും ചെയ്തു. എന്നാൽ ദക്ഷിണ കൊറിയയിലെ വിദ്യാഭ്യാസ വകുപ്പ് സംഭവത്തെ കണ്ടത് ശാസ്ത്രത്തിന്റെ ശക്തിയായല്ല, മറിച്ച് ദൗർബല്യമായാണ്‌. പരിണാമസിദ്ധാന്തത്തിന്റെ ആധികാരികത തന്നെ നഷ്ടപ്പെട്ടെന്നവർ വിലയിരുത്തി. ഇതേതുടാർന്ന് സൊസൈറ്റി ഫോർ ടെക്സ്റ്റ് ബുക്ക് എന്ന സൃഷ്ടിവാദികളുടെ ലോബി പാഠപുസ്തകങ്ങളിൽ നിന്നും പരിണാമ സിദ്ധാന്തം പ്രതിയുള്ള തെറ്റുകൾ തിരുത്തണമെന്ന് ആവശ്യപ്പെട്ടു. ഇത് വെറും നിഷ്കളങ്കമായ ഒരാവശ്യം അഥവാ പുതിയ കണ്ടെത്തലുകൾ ടെക്സ്റ്റ് ബുക്കുകളിൽ ഉൾപ്പെടുത്തണമെന്ന രീതിയിലായിരുന്നില്ല, മറിച്ച് പക്ഷികളുടെയും കുതിരകളുടെയും മറ്റും പരിണാമത്തെക്കുറിച്ചുള്ള ഭാഗങ്ങൾ അപ്പടി പാഠപുസ്തകങ്ങളിൽ നിന്നും നീക്കം ചെയ്യിക്കുക എന്നതായിരുന്നു അജണ്ട. കൃസ്ത്യൻ ഭൂരിപക്ഷമുള്ള കൊറിയയിലെ വിദ്യാഭ്യാസ വകുപ്പ് അധികം താമസിയാതെ തന്നെ ഈ പ്രതിലോമകാരികൾക്ക് കീഴടങ്ങി.
കൊക്കുകളുടെ പരിണാമം
  നാച്ചുർ ഇതേപ്പറ്റി എഴുതിയ ലേഖനത്തിൽ പറയുന്നത് ഇക്കണക്കിനു പോയാൽ മനുഷ്യന്റെ പരിണാമത്തെക്കുറിച്ചും പക്ഷികളുടെ ചുണ്ടുകൾ പരിസ്ഥിതിക്കനുസരിച്ച് പരിണാമത്തിന്‌ വിധേയമാണെന്നതുൾപ്പെടെയുള്ള ശാസ്ത്രീയമായ പാഠങ്ങൾ പാഠപുസ്തകങ്ങളിൽ നിന്നും താമസിയാതെ അപ്രത്യക്ഷമാകുമെന്നാണ്‌. ഇത് ദക്ഷിണകൊറിയയിലെ മാത്രം കാര്യമല്ല. പ്രബുദ്ധമെന്ന് സ്വയം വിശേഷിപ്പിക്കുന്ന അമേരിക്കൻ ഐക്യനാടുകളിലെ പല യാഥാസ്ഥിതിക തെക്കൻ സംസ്ഥാനങ്ങളിലെയും പാഠപുസ്തകങ്ങളിലെ ശാസ്ത്രനിരാസം മുമ്പേ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലുമുണ്ട് ഉദാഹരണങ്ങൾ. ഒരുപാട് ശാസ്ത്രീയ ചരിത്രങ്ങളാണ്‌ ഇവിടെ പ്രശ്നമായത്. ഡി എൻ ത്ധാ വേദങ്ങളുദ്ധരിച്ചുകൊണ്ട് ഋഗ്വേദ കാലഘട്ടത്തിൽ ആര്യബ്രാഹ്മണർ ഗോമാംസം ഭക്ഷിച്ചിരുന്നെന്ന് തെളിയിച്ചപ്പോൾ ബി ജെ പി യുടെ പഴയ എൻ ഡി എ ഗവണ്മെന്റ് ആ പാഠഭാഗം  തന്നെ ഡ​ൽഹി യൂണിവേഴ്സിറ്റിയെക്കൊണ്ട് മാറ്റിവെപ്പിച്ചു. 
എ കെ രാമാനുജന്‍ (1929-1993)

അടുത്തിടെ ഇതേ സർവ്വകലാശാലയിൽ ഡോക്റ്റർ രാമാനുജൻ രാമായണത്തെക്കുറിച്ചെഴുതിയ ശാസ്ത്രീയ പഠനം സിലബസിൽ നിന്നും നീക്കം ചെയ്യപ്പെടുകയുണ്ടായി. എന്തിന്‌, നമ്മുടെ സ്വന്തം ബുദ്ധിജീവികളുടെ കേരളത്തിൽ അടുത്തിടെയാണ്‌ ഇതിനു സമാനമായ മറ്റൊരു സംഭവമുണ്ടായത്. മധ്യകാലഘട്ടത്തിൽ യൂറോപ്പിൽ കത്തോലിക്കാസഭ കാണിച്ചുകൂട്ടിയ ക്രൂരതകൾ കാര്യകാരണസഹിതം വിദ്യാർത്ഥികളിലെത്തിച്ച പാഠഭാഗങ്ങളാണിവിടെ പാതിരികാരുടെ അവിശുദ്ധ ബലിക്ക് ഇരയായത്.
 

ഇത്തരം സംഭവങ്ങൾ ഉണ്ടാക്കുന്ന പ്രശ്നമെന്താണ്‌?

ഉത്തരം ലളിതമാണ്‌. ശാസ്ത്ര ബോധമില്ലാത്ത ഒരു പുതുതലമുറ കൂടി വളർന്നുവരും. വിഭവങ്ഗൾ അടിക്കടി കുറഞ്ഞുവരികയും ജനസംഖ്യ വലിയ നിയന്ത്രണമൊന്നുമില്ലാതെ 700 കോടിയും കവിഞ്ഞ് മുന്നേറുകയും ചെയ്യുമ്പോൾ മനുഷ്യൻ കൂടുതൽ പരസ്പരം അകലും, വെറുക്കും. അപ്പോൾ തെറ്റിദ്ധാരണകളായിരിക്കും മനുഷ്യരെ നയിക്കുക. ഇത്തരം ഒരു ഘട്ടത്തിൽ ജർമ്മനിയുടെ നാശത്തിനു കാരണം ജൂതരാൺൻ പറഞ്ഞുകൊണ്ട് 1920 കളിൽ ഹിറ്റ്ലറും മറ്റും നടത്തിയതിനു സമാനമായ സ്ഥാപിതതാല്പര്യക്കാർക്ക് എളുപ്പ്പം നടത്താം. ശാസ്ത്രബോധമില്ലാത്ത, പ്രശ്നങ്ങളുടെ കാര്യകാരണങ്ങളെക്കുറിച്ച് ചിന്തിക്കാത്ത ജനം അവരെ കണ്ണുമടച്ചു വിശ്വസിച്ചുകൊണ്ട് പരസ്പരം കൊന്നുതള്ളും. വലിയ മനുഷ്യസ്നേഹമൊക്കെ പറയുമെങ്കിലും ഈ അവസ്ഥ തടയാൻ മതങ്ങൾക്കാവില്ല എന്ന് ചരിത്രം തന്നെ തെളിയിച്ചതാണ്‌. കാരണം ഇതുവരെ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെട്ടിട്ടുള്ളത് മതത്തിന്റെ പേരിലാണ്‌. കുരിശു യുദ്ധങ്ങളും ജിഹാദുകളും ഇന്ത്യാ വിഭജനവും ഗുജറാത്ത് കലാപങ്ങളും ഒർക്കുക. മാത്രമല്ല, ഇത്തരം ദുരന്തമയമായ അന്തരീക്ഷത്തിൽ മതസ്ഥാപനങ്ങൾ അക്രമകാരികൾകൊപ്പമാണ്‌ നിന്നിട്ടുള്ളത്. ഉദാഹരണമായി ഹിറ്റ്ലർ 60 ലക്ഷം ജൂതന്മാരെ കൊന്നുതള്ളിയപ്പോൾ റോമൻ കത്തോലിക് സഭയും പോപ്പും ഹിറ്റ്ലർക്കൊപ്പമായിരുന്നു. ഒടുവിൽ ഹിറ്റ്ലർ സഭയേയും ആക്രമിച്ചപ്പോഴാണ്‌ ആത്മരക്ഷാർത്ഥം പോപ്പ് നിലപാട് മാറ്റിയത്. അപ്പോൾ ശാസ്ത്രബോധമുള്ള സമൂഹമാണ്‌ നമ്മുടെ ഭാവി സുരക്ഷിതമാക്കാൻ അഭികാമ്യം എന്ന് വരുന്നു. കാരണം ശാസ്ത്രമെന്നാൽ പ്രശ്നങ്ങളെ കാര്യകാരന സഹിതം വിശദീകരിക്കുന്ന ഒരു സംബ്രദായമാണ്‌. ഓരോ പ്രശ്നത്തിനുപിന്നും ഒന്നോ അതിലധികമോ കാരണങ്ങളുണ്ട്. ഈ കാരണങ്ങൾ കണ്ടെത്തി വിശദീകരിക്കുകയും അതിൻ പ്രകാരം ഭാവിയിൽ ഉണ്ടാവാനിടയുള്ള ദുരന്തങ്ങളും, ദുരിതചരിത്രപാഠങ്ങളുടെ ആവർത്തനവും തടയുക എന്നതാണ്‌ ശാസ്ത്രത്തിന്റെ ഒന്നാമത്തെ ദൗത്യം. മനുഷ്യന്റെ ജീവിതം സുഖമമാക്കുക എന്നതാണ്‌ രണ്ടാമത്തെ ലക്ഷ്യം. ഇവിടെ ശാസ്ത്രം കൊണ്ടുവന്ന സുഖ സൗകര്യങ്ങൾ ആസ്വദിക്കാൻ ഭ്രാന്തുകാട്ടുമ്പോൾ പൊതുസമൂഹത്തിന്‌ ശാസ്ത്രം ചെയ്യുന്ന ഏറ്റവും വലിയ സംഭാവനയായ ശാസ്ത്രബോധത്തിന്റെ പ്രചരണത്തെ തടയാനാണ്‌ സൃഷ്ടിവാദ വിശ്വാസികളുടെ ശ്രമം. അതിനവർ കൂട്ടുപിടിക്കുന്നതാകട്ടെ ശാസ്ത്രത്തെ തന്നെയും. അതായത് വ്യവസ്ഥാപിത ശാസ്ത്ര മാനദണ്ഡങ്ങൾ പരിണാമ സിദ്ധാന്തം പാലിക്കുന്നില്ല എന്നതാണ്‌ അവരുടെ മുഖ്യപരാതി. എങ്കിൽ തങ്ങളുടെ സൃഷ്ടിവാദം തെളിയിക്കാൻ ഒരു തെളിവെങ്കിലും ഇവർക്ക് ഹാജരാക്കാനുണ്ടോ? ഇല്ല. പിന്നെ ശാസ്ത്രത്തിന്റെ മാനദണ്ഡങ്ങൾ ഓരോ കാലത്തും മാറയോക്കൊണ്ടിരിക്കും. ന്യൂട്ടന്റെ മാനദണ്ടങ്ങൾ അപ്പടി  ഉപയോഗിച്ച് ഐൻസ്റ്റീന്റെ സിദ്ധാന്തങ്ങൾ തെളിയിക്കാനാകില്ല. അതുകൊണ്ടാണ്‌ പില്ക്കാലത്ത് ഐൻസ്റ്റീനിയൻ സയൻസ് രൂപം കൊണ്ടത്. എന്നാൽ ഇത് പ്രചാരം നേടും മുമ്പ് തന്നെ ഐൻസ്റ്റീന്റെ സിദ്ധാന്തങ്ങളുടെ ആധികാരികത ആനവ പരീക്ഷണങ്ങൾ വഴി തെളിയിക്കപ്പെട്ടിരുന്നു. പിന്നീട് ആ യാഥാർത്ഥ്യം ശാസ്ത്ര സമൂഹം അംഗീകരിക്കുകയായിരുന്നു. കാരണം യാഥാർത്ഥ്യങ്ങൾ അപ്രിയമാണെങ്കിൽ തന്നെയും ശാസ്ത്രത്തിന്‌ അതിനു നേരെ കണ്ണടയ്കാനാകില്ല.

 ഇതേ അവസ്ഥയായിരുന്നു ഡാർവിനും. പോപ്പിനെപ്പേടിച്ച് വളരെക്കാലം തന്റെ കണ്ടെത്തലുകൾ പുറത്തുപറയാൻ തന്നെ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. എന്നാൽ നൂറ്റാണ്ടുകൾക്കുശേഷം 1990 കളിൽ റോമൻ കത്തോലിക്കാ സഭതന്നെ പരിണാമസിദ്ധാന്തത്തെ അംഗീകരിക്കുകയുണ്ടായി. പക്ഷേ, രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കണമെന്ന നിർബന്ധബുദ്ധിയുള്ള സൃഷ്ടിവാദികൾ ഇതൊന്നും കണ്ട മട്ടില്ല. ഇനി “ദൈവം തമ്പുരാൻ” നേരിട്ട് വന്ന് ഇതൊക്കെ ശരിയാണെന്ന് പറഞ്ഞാലും അവരൊട്ടും അംഗീകരിക്കുകയില്ല. കാരണം അവരുടെ താല്പര്യങ്ങൾ വേറെയാണ്‌. അതുകൊണ്ടാണ്‌ ജീസസ് ആരാധനാലയത്തിൽ നിന്നും തന്നെ ഇത്തരക്കാരെ അടിച്ചോടിച്ചത്.
ഇതേ സമയം അതിശാസ്ത്രവാദത്തെയും നാം മനസ്സിലാക്കേണ്ടതുണ്ട്. വസ്ത്നിഷ്ഠവാദികളാണി (പോസിറ്റിവിസ്റ്റുകൾ)വരിൽ പ്രമുഖർ. ഇന്ത്രിയഗോചരമല്ലാത്ത ഒന്നും ഇത്തരക്കാർ അംഗീകരിക്കില്ല. സാമാന്യയുക്തിയില്ലപ്പുറമുള്ള യാഥാർത്ഥ്യങ്ങൾ ഇവർക്ക് അംഗീകരിക്കാനാകില്ല. തെളിവുകളില്ലാത്തതിനാൽ താൻ കണ്ട കൊലപാതകത്തിലെ പ്രതി നിരപരാധിയാണെന്ന് പറയേണ്ടിവരുന്ന ന്യായാധിപനെപ്പോലെ. അതുകൊണ്ടുതന്നെ ഒന്നും, ഒന്നും രണ്ടാനെന്നേ ഇവർ അംഗീകരിക്കൂ. എന്നാൽ വൈക്കം മുഹമ്മദ് ബഷീർ ചൂണ്ടിക്കാട്ടിയപോലെ രണ്ട് ചെറിയ തോടുകൾ കൂടിച്ചേർന്ന് ഒരു വലിയ പുഴയാകുന്ന, വലിയ ഒന്നാകുന്ന യാഥാർത്ഥ്യങ്ങളുണ്ട്. പലപ്പോഴും സാംബ്രദായികമായ ശാസ്ത്രീയ മാനദണ്ഡങ്ങൾ ഇത്തരം യാഥാർത്ഥ്യങ്ങളെ അംഗീകരിക്കുവാൻ മടിക്കുന്നതിനെയാണ്‌ ആധുനികോത്തര വിമർശകർ ആക്രമിക്കുന്നത്. ഇതുപക്ഷേ ശാസ്ത്രത്തിന്റെ പരിപൂർണ നിഷേധമല്ല. അങ്ങനെയാണ്‌ പലരും ധരിച്ചുവെച്ചിരിക്കുന്നത്. എന്നാൽ ആധുനികോത്തരം ശാസ്ത്രവിമർശനം ആധുനിക ശാസ്ത്രത്തിന്റെ പിഴവുകളും ശാസ്ത്രീയ രീതിയിലെ പഴുതുകളും ചൂണ്ടിക്കാട്ടുക വഴി കൂടുതൽ പരിഷ്കരിക്കുവാനും പുതുക്കുവാനും അങ്ങനെ കൂടുതൽ സമഗ്രമായ അർത്ഥത്തിൽ ശസ്ത്രീയമാക്കുവാനും ആധുനിക ശാസ്ത്രത്തെ സജ്ജമാക്കുകയാണ്‌ ചെയ്യുന്നത്.
(കടപ്പാട്:- നവയുഗം ദൈവാരിക- 2012 ജൂലൈ 1; സ. പന്ന്യൻ രവീന്ദ്രൻ പത്രാധിപരായ നവയുഗം, സി പി ഐ സംസ്ഥാന കൌൺസിൽ മുഖപത്രമാണ്.)

Saturday, January 14, 2012

ദ്വിദിന വിദ്യാർത്ഥി-യുവജന ക്യാമ്പ്

ചിന്തിക്കാന്‍ ധൈര്യപ്പെടുക
                                                                                           
Dare to think....



                                                                                          

 ഫെബ്രുവരി 10, 11 തീയതികളില്‍ മലപ്പുറത്ത്

Rational Organization of Students (ROS)
അന്വേഷണങ്ങള്‍ക്ക്: മൊബൈല്‍-9745049003, 9446408990

Saturday, September 10, 2011

തൃശൂര്‍ പൂരത്തിന്റെ "ശാസ്ത്രീയ വിശകലനം"

സ്ഥലം:- സർക്കാർ മെഡിക്കൽ കോളേജ് പരിസരം. ഗേറ്റിൽ സർവ്വരോഗ സംഹാരി 10 രൂപ എണ്ണയുടെ വില്പന പൊടിപൊടിക്കുന്നു. വെറും വില്പനയല്ല, വില്പനക്കാരൻ തന്റെ ഉല്പന്നത്തിന്റെ മഹത്വം വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുന്നുമുണ്ട്; പോരത്തതിന്‌ നോട്ടീസ് വിതരണവും. കാല്‍മുട്ട് വേദന, നടുവേദന, തലവേദന, ചൊറി, ചിരങ്ങ്‌, താരന്‍, വയറിളക്കം, ഛര്‍ദ്ദി,വലിവ്, ക്ഷയം, കുഷ്ഠം എന്നുതുടങ്ങി പ്രമേഹം, കാൻസറിനുവരെ ഫലപ്രദമായ എണ്ണ; വെറും പത്ത് രൂപ മാത്രം; വരുവിൻ വാങ്ങുവിൻ, സൈഡ് ഇഫക്റ്റ് ഇല്ലാത്തത്, നൂറ്‌ ശതമാനം ഫലപ്രദം: വർഷം കുറെയായി എണ്ണവില്പനക്കാരൻ ഈ ബിസിനസ് തുടങ്ങിയിട്ട്.

എന്തിന്‌ നിങ്ങൾ എക്സ്-റേയ്ക്കും സ്കാനിങ്ങിനും പണം മുടക്കുന്നു, എന്തിന്‌ രക്തപരിശോധനയും എന്റോസ്കോപ്പിയും? രോഗികളേ നിങ്ങൾ ഈ ‘അശാസ്ത്രീയമായ’ ചികിൽസാ രീതികളെ ഒഴിവാക്കുവിൻ. ശരീരമെന്തിന്‌ കീറിമുറിക്കണം? അതെല്ലാം മറന്നേക്കൂ, എന്നിട്ട് 10 രൂപ എണ്ണ ഉപയോഗിക്കുവിൻ. വരുവിൻ, വാങ്ങുവിൻ വെറും 10 രൂപ മാത്രം.

ആശുപത്രി ഗേറ്റിൽ ഈ കലാപരിപാടി തുടങ്ങിയിട്ട് കാലം കുറെയായി. ഈ ആശുപത്രിയിലെ ഡോക്റ്റർമാർ എന്നും ഈ പരിപാടി കാണുന്നുണ്ട്. ഒരാൾ പോലും അത് ഗൗനിക്കുന്നില്ല.  മുഖത്ത് പുഞ്ചിരിയുമായി അവര്‍ ആശുപത്രി ഗേറ്റ് കടന്നുവരുന്നു, അവരുടെ ജോലിയിൽ മുഴുകുന്നു. ആധുനിക വൈദ്യശാസ്ത്രം നല്കുന്ന ചികിൽസാമുറകൾ രോഗികളിൽ പ്രയോഗിക്കുന്നു, രോഗികൾ അധികവും സുഖം പ്രാപിച്ച് മടങ്ങുന്നു. ചുരുക്കിപ്പറഞ്ഞാൽ ആ ആശുപത്രിയിലെ ഒരു ഡോക്റ്ററും 10 രൂപ എണ്ണ വില്പ്പനക്കാരന്റെ അവകാശവാദങ്ങളെ ഖണ്ഡിക്കാൻ പോയില്ല.

പക്ഷേ, അദ്ദേഹത്തിന്റെ അവകാശവാദം നോക്കൂ:- "ഞാൻ 10 രൂപ എണ്ണയെക്കുറിച്ച് മൂന്ന് ലഘുലേഖകൾ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജിലെ ചികിൽസാരീതികളെ ദിനം പ്രതി ഖണ്ഡിച്ചുകൊണ്ടിരിക്കുന്നു. എന്നിട്ടും നോക്കൂ, ഞാൻ എത്ര മഹാനാണ്‌. ഒരൊറ്റ ഡോക്റ്ററോ മരുന്നു നിർമാതാക്കളോ ഇന്നുവരെ എന്നെ ഖണ്ഡിക്കാൻ ധൈര്യപ്പെട്ടിട്ടില്ല. ഞാനാരാ മോൻ!!!!"

ഇത്തരം എണ്ണ വില്പനക്കാർ നമുക്ക് സുപരിചിതരാണ്‌. ആശുപത്രി ഗേറ്റിൽ മാത്രമല്ല നിരത്തുവക്കിലും ബസ്സുകളിലും ട്രെയിനുകളിലും ഇവർ തങ്ങളുടെ സർവ്വരോഗ സംഹാരിയുടെ മഹത്വവും പരസ്യം ചെയ്ത് അന്നത്തിന്‌ കാശുണ്ടാക്കുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ അശാസ്ത്രീയതയും തന്റെ ഉല്പന്നത്തിന്റെ മഹത്വവും അവർ വാതോരാതെ പ്രസംഗിക്കുമെങ്കിലും ഒരു ഡൊക്റ്ററും ഇന്നുവരെ അവരെ ഖണ്ഡിക്കാൻ ഇറങ്ങിപ്പുറപ്പെട്ടിട്ടില്ല. ഇതെന്തുപറ്റി? മോഡേൺ മെഡിസിനെന്തേ, മറുപടിയില്ലേ?

ഈ കഥ ഇവിടെ ഓർമ്മിക്കാൻ കാരണം ചില "ആധുനിക എണ്ണവില്പനക്കാരുടെ" പരസ്യങ്ങളാണ്‌.

“ഇവയത്രയും എന്റെ കൃതിയില്‍ സമഗ്രമായി ഖണ്ഡിക്കപ്പെട്ടതാണെന്ന കാര്യവും അദ്ദേഹം അറിയാത്തതായി  നടിക്കുന്നു. ഈ ഒട്ടകപ്പക്ഷിനയം ഇക്കാലമത്രയും യുക്തി-നിരീശ്വര -പരിണാമവാദികള്‍ തുടര്‍ന്നു വന്നതാണെന്നതിനാല്‍ ആശ്ചര്യത്തിനു വകയില്ല. പരിണാമസിദ്ധാന്തത്തെ  ശാസ്ത്രീയമായി നിരൂപണം ചെയ്യുന്ന മൂന്നു കൃതികള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും ഇവയില്‍ ഒന്നിനുപോലും മറുപടിയെഴുതാന്‍ യുക്തി- നിരീശ്വര-പരിണാമവാദികള്‍ക്കായിട്ടില്ല. ഒരു ലേഖനത്തിലൂടെ പോലും മറുപടിയെഴുതാന്‍ ഇരുപതു വര്‍ഷങ്ങളായെങ്കിലും ഇവരുടെ ബുദ്ധിജീവികള്‍ ധൈര്യം കാട്ടിയിട്ടില്ല. നാഴികക്കു നാല്‍പ്പതുവട്ടം ശാസ്ത്രം, നിക്ഷ്പക്ഷത, വസ്തുനിഷ്ഠത...എന്നൊക്കെ ഇവര്‍ ഉരുവിട്ടുകൊണ്ടിരിക്കെയാണ് ഈ ഒട്ടകപ്പക്ഷിനയംഇവയത്രയും എന്റെ കൃതിയില്‍ സമഗ്രമായി ഖണ്ഡിക്കപ്പെട്ടതാണെന്ന കാര്യവും അദ്ദേഹം അറിയാത്തതായി  നടിക്കുന്നു.“

 "(കേരള ശാസ്ത്രസാഹിത്യ പരിഷത്തിലെ പ്രശസ്ത ജീവശാസ്ത്രപണ്ഡിതനായ പ്രൊഫ. കുഞ്ഞുണ്ണി വര്‍മ്മ അദ്ദേഹത്തിന്റെ കൃതി ആമൂലാഗ്രം ഖണ്ഡിക്കപ്പെട്ടിട്ടും മറുപടിയെഴുതാതെ ഒഴിഞ്ഞുമാറി. മലയാളത്തിലെ പ്രശസ്ത ശാസ്ത്രസാഹിത്യകാരനായ ജിവന്‍ ജോബ് തോമസും പ്രെഫ. ബാബു ജോസഫും അവരുടെ കൃതികളുടെ നിരൂപണങ്ങള്‍ പുസ്തകമായി ഇറങ്ങിയിട്ടും മറുപടിയെഴുതാതെ ഒഴിഞ്ഞുമാറി. തെളിവുകളും  ന്യായങ്ങളും എതിര്‍പക്ഷത്താണെന്നും അവയെ നേരിടാനാവില്ലെന്നും മനസ്സിലാക്കിയതുകൊണ്ടാകാം ഈഒഴിഞ്ഞുമാറ്റം. )" 

കുഞ്ഞുണ്ണി വര്‍മയും ജീവന്‍ ജോബ് തോമസും ബാബു ജോസഫുമെല്ലാം എത്ര കശ്മലന്മാര്‍, ലവന്മാര്‍ക്കെന്താ എന്നെയൊന്ന് ഗൗനിച്ചാല്‍, ഒന്നുമില്ലേലും ഞാന്‍ കൊല്ലം പത്തിരുപത്തഞ്ചായില്ലേ എണ്ണ വില്പന തുടങ്ങിയിട്ട്. എന്തു ചെയ്യാം ധൈര്യം വേണ്ടേ?
എന്തിന്‌ അവരെ പറയണം? ISRO യിലെ ശാസ്ത്രജ്ഞന്മാര്‍ വരെ എന്നെ ഖണ്ഡിക്കാന്‍ ധൈര്യം കാണിച്ചോ, ഇല്ലല്ലോ. അതാ പറഞ്ഞത് ഞാനാരാ മോന്‍? 


എന്തിനേറെ പറയുന്നു, പച്ചക്കുതിര മാസികയില്‍ ശ്രീ ശ്രീ സുദേഷ് സാര്‍ എന്ന പേരില്‍, ഞാന്‍ എഴുതിയ ലേഖനത്തിനുവരെ നാസ ഇന്നുവരെ മറുപടി തന്നിട്ടില്ല. എന്താ കഥ!


"ഈ കഥയിലെ നെയ്ത്തുകാര്‍ വസ്ത്രം ഉണ്ടാക്കിയപോലെ നാസ ഏതാനും ഫോട്ടോകള്‍ പുറത്തിറക്കിയിട്ട് അതില്‍ ലൂണാര്‍ മോഡ്യൂളിന്റെ ഭാഗമാണുള്ളതെന്നു പറഞ്ഞു. ‘ശാസ്ത്രബോധമുള്ള’വര്‍ക്കേ അതൊക്കെ മനസ്സിലാക്കാനാവൂ എന്നും പ്രഖ്യാപിച്ചു. സ്വാഭാവികമായും ‘ശാസ്ത്രബോധ മുള്ള’ പ്രൊഫ:രവിചന്ദ്രന്‍ അതപ്പടി വിശ്വസിച്ചു. ഫോട്ടോകളില്‍ ലൂണാര്‍ മോഡ്യൂളിന്റെ  ഭാഗങ്ങള്‍ കാണാതെ തന്നെ അതില്‍ ലൂണാര്‍ മൊഡ്യൂ ളിന്റെ ഭാഗങ്ങളുണ്ടെന്നു വിശ്വസിച്ചു! ഈ അന്ധവിശ്വാസത്തിന്റെ അടി സ്ഥാനത്തിലാണു ചിത്രങ്ങള്‍ എനിക്കയച്ചത്. പക്ഷേ, ഒരു കാര്യം വ്യക്തമായി .ഫോട്ടോകളില്‍ ലൂണാര്‍ മോഡ്യൂള്‍ കണ്ടില്ലെങ്കിലും ലൂണാര്‍ മോഡ്യൂളിന്റെ ഫോട്ടോകളാണ് അവയെന്നു വിശ്വസിക്കുന്നത് ‘ആധുനിക ശാസ്ത്രമാണ്’! "
"തൃശൂര്‍ പൂരത്തിന്റേതെന്ന് ആര്‍ക്കും
 ഒറ്റനോട്ടത്തില്‍ മനസ്സിലാകുന്ന ഈ ചിത്രം
കണ്ടിട്ടാണ്‌ തലയ്ക്ക് വെളിവില്ലാത്ത
നിരീശ്വര-യുക്തിദാദികള്‍
നെബ്യൂല, ഗാലക്സി എന്നക്കെ വിളിച്ചുകൂവുന്നത്"


"ഈ ചിത്രത്തിലേക്ക് നോക്കൂ. കുട്ടികളേ നിങ്ങൾക്കെന്താണ്‌ മനസ്സിലായത്‌? ഇതാണ്‌ തൃശൂർ പൂരത്തിലെ വെടിക്കെട്ട്. സംശയമുള്ളവർ സൂക്ഷിച്ചുനോക്കൂ. മിസ്റ്റർ രവിചന്ദ്രൻ പറയുന്നു, ഛെ! വിശ്വസിക്കുന്നൂ, ഇത് ഒരു 'നെബ്യൂല'യുടെ ചിത്രമാണെന്ന്. തൃശൂർ പൂരം കണ്ടിട്ടുള്ളവർ ആരെങ്കിലും ഇത്തരമൊരു വിഡ്ഢിത്തരം വിളിച്ചു പറയുമോ? "



"നിങ്ങക്കറിയുമോ കൂട്ടരേ, ഇന്നാളൊരു ദിവസം ഞാൻ എണ്ണ വില്ക്കുന്ന ആശുപത്രിയിലെ ലാബിൽ നിന്ന് ഒരു ചിത്രം കിട്ടി. ടെക്നീഷ്യൻ പറയുന്നു അത് blood smear-ന്റെ ചിത്രമാണെന്ന്. നമ്മളോടാണോ കളി? തറയിലിടുന്ന മൊസൈക്കിന്റെ ചിത്രം കാട്ടി അത് അത് blood smear അണെന്ന് പറഞ്ഞ്‌ ആളെ പറ്റിക്കുന്ന ഇവന്മാരെയൊക്കെ എന്ത് ചെയ്യണം?  blood smear ൽ 
“'മൊസൈക്കി'ന്റെ ഈ ചിത്രം
കണ്ടിട്ടാണ്‌ നിരീശ്വര-യുക്തിവാദികൾ
അത് blood smearആണെന്ന് അർമാദിക്കുന്നത്.
  ടി ബി യുടെയോ മലമ്പനിയുടെയോ രോഗാണുക്കളെ നഗ്നനേത്രം കൊണ്ട് കാണാനാകില്ലെന്നാണ്‌ അങ്ങേരുടെ അവകാശവാദം. കണ്ണ്‌ കൊണ്ട് കാണാതെ ഈ യുക്തിവാദികളൊക്കെ പിന്നെ മൂക്കുകൊണ്ടാണോ കാണൂന്നത്?   ഇതാണു യാഥാര്‍ത്ഥ്യമെങ്കില്‍ നിരീശ്വര- യുക്തിവാദികള്‍ക്ക് മറ്റു ജന്തുക്കളുടെയത്രയേ കണ്ണ്‌വികാസം ഉണ്ടായിട്ടുള്ളൂ എന്നും കരുതുന്നതില്‍ തെറ്റുണ്ടോ? യുക്തി- നിരീശ്വരവാദികള്‍ക്ക് കണ്ണിന്‌ തകരാറുണ്ടെന്നതിന്റെ മറ്റൊരു തെളിവുകൂടിയല്ലേ ഇത് ? 


"കൂട്ടരേ, ഇതൊരു പരമ രഹസ്യമാണ്‌. മറ്റാരോടും പറയല്ലേ? തൃശൂർ പൂരത്തിന്റെയും മൊസൈക്കിന്റെയും‍ ഫോട്ടോകളെപ്പറ്റി നാസ ശാസ്ത്രജ്ഞ Dr.Carle Peters, ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞര്‍ തുടങ്ങിയവരുമായി ഞാന്‍ കത്തിടപാടുകള്‍ നടത്തിയിട്ടുണ്ട്.  കത്തിടപാടുകളും വിശകലനങ്ങളും ഇവിടെ ഒഴിവാക്കുന്നു." --ഒഴിവാക്കരുതെന്നോ. അനാവശ്യം പറയുന്നോ? നമുക്കും നിന്ന് പിഴച്ചുപോണ്ടേ? അല്ലെങ്കിലും ഈ തർക്കുത്തരം പറയുന്ന നിരീശ്വര-യുക്തിവാദികളുടെ തലച്ചോറിന്റെ വികാസം മറ്റു ജന്തുക്കൾക്ക് തുല്യമല്ലേ?


"ഈ കത്തിടപാട് വിശദമാക്കാന്‍ കാരണംചന്ദ്രയാത്രയെക്കുറിച്ചുള്ള പുതിയ പോസ്റ്റാണ്. നാസ ഫോട്ടോ പുറത്തിറക്കിയിട്ട് അതില്‍ ഒരു കറുത്ത പൊട്ടിട്ടശേഷം ഒരു ആരോ വരച്ച് ഇത് ആനയുടെ LRO ഫോട്ടോയാണ് എന്നു പറഞ്ഞാല്‍ ഫോട്ടോയില്‍ ആനയെ കണ്ടില്ലെങ്കിലും ശാസ്ത്രാന്ധ വിശ്വാസികള്‍ “ ദേ,  ആനയുടെ ഫോട്ടോ” എന്ന് ആര്‍ത്തുവിളിക്കും. നഗ്ന നായ രാജാവിന്റെ കാണാവസ്ത്രങ്ങളെ ചൊല്ലി പരിവാരങ്ങള്‍ ആര്‍ത്തുവിളി ച്ചതുപോലെ! "


എന്തിനേറെ പറയണം, ആകാശത്തിന്റെ ചിത്രത്തില്‍ എന്തെങ്കിലും അടയാളമിട്ട് ഇവര്‍ അത് നെബ്യൂലയാണ്‌, ഇത് ഗാലക്സിയാണ് എന്നെല്ലാം പറഞ്ഞു അര്‍ത്തുവിളിച്ചുകളയും. വാലന്‍ പുളിയും തേങ്ങാപിണ്ണാക്കും തിരിച്ചറിയാത്ത യുക്തിവാദി-നിരീശ്വരവാദികളുടെ തലയ്ക്ക് മറ്റ് ജന്തുക്കളുടെ മസ്തിഷ്കവലര്‍ച്ചയേ ഉള്ളു എന്ന് ഇതില്‍ നിന്നും വ്യക്തമായല്ലോ.



എന്താഹേ,
ഞാന്‍ ഇത്രയും കാര്യങ്ങള്‍ വ്യക്തമായും യുക്തമായും ഖണ്ഡിച്ചു കഴിഞ്ഞ സ്ഥിതിക്ക് തനിക്കെന്തോ ചോദിക്കനുണ്ടെന്നോ. ആ ചോദീര്‌, കേക്കട്ടെ.

1. ചാന്ദ്രയാത്രകളെക്കുറിച്ച് ലോകമെമ്പാടുമുള്ള എല്ലാ സ്കൂളുകളിലെ കുട്ടികളും പ്രോജക്റ്റുകൾ തയ്യാറാക്കുകയും ചാന്ദ്രയാത്രയുടെയും യാത്രികരുടെയും ചിത്രങ്ങൾ കൊണ്ട് ക്ലാസ് മുറികളും അലങ്കരിക്കുകയും ചെയ്യുന്നുണ്ട്. താങ്കൾ, മനുഷ്യൻ ചന്ദ്രനിൽ പോയിട്ടില്ലെന്നാണല്ലോ പറയുന്നത്. അപ്പോൾ ഇത്തരം 'തെറ്റായ കാര്യങ്ങൾ' വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്നതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്‌? 


2. താങ്കൾ പറയുന്നതിൽ കഴഞ്ചെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ ഈ "വസ്തുനിഷ്ഠമല്ലാത്തതും തെറ്റായതുമായ" വിവരങ്ങൾ കുട്ടികളെ പഠിപ്പിക്കരുതെന്ന് താങ്കൾ വിദ്യാഭ്യാസ വകുപ്പിനോടും സർക്കാരിനോടും രേഖാമൂലം ആവശ്യപ്പെടണം. ചുരുങ്ങിയ പക്ഷം സ്വന്തം കുട്ടികളെയെങ്കിലും ഇത്തരം 'അന്ധവിശ്വാസങ്ങള്‍' പഠിപ്പിക്കുന്നതില്‍ നിന്ന് പിന്‍ വലിക്കണം.


3. എന്നിട്ടും സർക്കാർ ചാന്ദ്രയാത്ര കുട്ടികളെ പഠിപ്പിക്കുന്നത് തുടരുകയാണെങ്കിൽ അതിനെതിരെ കോടതിൽ ഒരു പൊതുതാല്പര്യ ഹർജി ഫയൽ ചെയ്യാൻ താങ്കൾ തയ്യാറാകണം. അതിനു വേണ്ടി താങ്കള്‍ക്ക് ലഭ്യമായ എല്ലാ രേഖകളും സമര്‍പ്പിക്കാന്‍ തയ്യാറാകണം.  


4. ഇന്ത്യ, നാസയുമായി ചേർന്ന് ചാന്ദ്രദൗത്യത്തിന്‌ തയ്യാറാകുന്നതായി ഐ എസ് ആർ ഒ ചെയർമാൻ ഈയിടെ പ്രസ്താവിക്കുകയുണ്ടായി. ഈ 'തട്ടിപ്പ് പരിപാടി'ക്കുവേണ്ടി കോടികൾ ദുര്‍വ്യയം ചെയ്യുന്നത് രജ്യദ്രോഹമാണ്‌. അതിനാൽ അക്കാര്യം പുനപരിശോധിക്കണമെന്ന് ഇന്ത്യാഗവണ്മെന്റിനോട് ആവശ്യപ്പെടാൻ താങ്കൾ തയ്യാറാകണം. 


ഇക്കാലമത്രയും താങ്കൾ പ്രചരിപ്പിച്ച ചാന്ദ്രയാത്രാ ഖണ്ഡനങ്ങളിൽ എന്തെങ്കിലും സത്യമുണ്ടെന്ന് താങ്കൾക്ക് ആത്മാർത്ഥതയുണ്ടോ? മനുഷ്യൻ ചന്ദ്രനിൽ എത്തിയിട്ടില്ലെന്ന് താങ്കൾ ഉറച്ചുവിശ്വസിക്കുന്നുവോ? അതോ ഇക്കാര്യത്തിൽ ഒരു ചെറിയ സംശയം മാത്രമാണോ താങ്കൾക്കുള്ളത്? മേല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം തരാന്‍ നട്ടെല്ലിന്‌ ഉറപ്പുണ്ടാകുമോ? 


നട്ടെല്ലിന്‌ നല്ല ഉറപ്പും പറയുന്ന കാര്യത്തിൽ കഴഞ്ചെങ്കിലും ആത്മാർത്ഥതയുമുണ്ടെങ്കിൽ മേൽ ചോദ്യങ്ങൾക്ക് ഉത്തരം നല്കാൻ ശാസ്ത്ര ഖണ്ഡകൻ തയ്യാറാകണം. 

തയ്യാറാകുമോ??????

Sunday, June 26, 2011

"കുടുംബസ്നേഹം"

ശരി കുട്ടികളെ നിങ്ങളെല്ലാം സാബിന്റെ പൊത്തകം എടുക്കുക.

 യെസ് സാര്‍! 

44 -ആം പേജ് ബാബുമോന്‍ വായിക്കൂ: 



കാലഗണനയുടെ കാലനായ 'മധ്യ'കേരളവാസിയായ സാബിന്റെ പൂജ്യപ്രശ്‌നം സാബിനെതന്നെ 'പൂജ്യ'നാക്കി പരിഹരിച്ച ആരവതരുണിപ്പടയ്ക്കു മുമ്പില്‍ പൂജ്യം കാലരാത്ത മറ്റൊരു സാബ്-വികൃതി സാദരം സമര്‍പ്പിക്കട്ടെ. ഈ പോസ്റ്റ് അല്‍പ്പം ഹെവി ആയി തോന്നുന്നെങ്കില്‍ അതിന്റെ ഫുള്‍ ക്രെഡിറ്റ് സാബിന് തന്നെയാണ്. എങ്കിലും അടുത്തത് അല്‍പ്പം ലൈറ്റായിരിക്കുമെന്ന് ഇപ്പോഴേ ഉറപ്പുതരുന്നു. തുടരെ തുടരെ ഇത്തരം പോസ്റ്റുകളിടേണ്ടി വരുന്ന എന്റെ പ്രയാസം നിങ്ങള്‍ മനസ്സിലാക്കണം. സാബ് അത്രമാത്രം 'മറിച്ചുവെച്ചി'ട്ടുണ്ട്. കുറേശ്ശെയായി റിലീസ് ചെയ്തില്ലെങ്കില്‍ സാബിന്റെ വീരകൃത്യങ്ങള്‍കൊണ്ട് ഗോഡൗണ്‍ നിറഞ്ഞുകവിയും. 

"200 കോടി വര്‍ഷം പഴക്കമുള്ള പ്രോട്ടിരോസോയിക് യുഗത്തിന്റെ ആദ്യഭാഗങ്ങള്‍ കേംബ്രിയന്‍, ഓര്‍ഡോവിഷ്യന്‍, സിലൂരിയന്‍ എന്നീ യുഗങ്ങളാണ്"(ഡാര്‍വിനിസം:പ്രതീക്ഷയും പ്രതിസന്ധിയും-പേജ് 44 പാര-1) 

എങ്ങനെ..എങ്ങനെ...? കേംബ്രിയനും ഓര്‍ഡോവിഷ്യനുമൊക്കെ പ്രോട്ടിരോസോയിക്കിന്റെ 'ആദ്യഭാഗ'ങ്ങളോ 'അവസാന' ഭാഗങ്ങളോ? സാബ് ചിലപ്പോള്‍ തിരിച്ചെണ്ണിയതായിരിക്കും. എന്നാലുമില്ലേ പന്തികേട്? 

"ഇരുനൂറ് കോടി വര്‍ഷങ്ങള്‍ പഴക്കമുള്ള, കേംബ്രിയന് തൊട്ടുമുമ്പുള്ള പ്രോട്ടിരോസോയിക് ഘട്ടത്തില്‍ ബഹുകോശജീവികളുടേതെന്ന് സംശയിക്കപ്പെടുന്ന ചില ജീവരൂപങ്ങള്‍ കണ്ടെത്തിയതായി ചില പുരാവസ്തുശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടിരുന്നു"(ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും-പേജ് 46 പാര-3) 

കേംബ്രിയന് തൊട്ടുമുമ്പാണ് പ്രോട്ടിരോസോയിക്കെങ്കില്‍ കേംബ്രിയന്‍ പ്രോട്ടിരോസോയിക്കിന്റെ 'ആദ്യ'ഭാഗമാകുന്നതെങ്ങനെ? ഉത്തരം അതേ പേജില്‍ തൊട്ടുതാഴെ കിടപ്പുണ്ട്:

"50-60 കോടി വര്‍ഷങ്ങള്‍ പഴക്കമുള്ള ഓര്‍ഡോവിഷ്യന്‍ യുഗത്തിന്റെ ആദ്യഘട്ടത്തില്‍ മാത്രമാണ് നട്ടെല്ലികള്‍ ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്നു"(ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും-പേജ് 46 പാര-4)

കേംബ്രിയന്‍ (54.4-53.8 കോടിയെന്ന് ഒരിടത്ത് പറയുന്നു. അതായത് കേംബ്രിയന്‍ വെറും 6 ദശലക്ഷം വര്‍ഷങ്ങള്‍. ഓര്‍ഡോവിഷ്യനാകട്ടെ 50-60 കോടി വര്‍ഷം വരെ നീളുന്നുവെന്നാണ് മറ്റൊരിടത്ത് എഴുതിയിട്ടുള്ളത്. ഇതെല്ലാം ഒരാളാണ് എഴുതുന്നതെന്നാണ് കൗതുകകരം. ഏതാണ് പരിണാമ കാലക്രമത്തില്‍ ആദ്യം വരുന്നത്: ഓര്‍ഡോവിഷ്യനോ കേംബ്രിയനോ? അതോ അവ ഇടകലര്‍ന്നാണോ വരുന്നത്? ഈ കാലഗണനക്രമത്തിന്റെ ദൈര്‍ഘ്യം ഏറിയുംകുറഞ്ഞും അങ്ങോട്ടുമിങ്ങോട്ടും മാറാമെങ്കിലും ഒരാള്‍ ഒരു പുസ്തകത്തിന്റെ അടുത്തടുത്ത പേജുകളില്‍ ഇങ്ങനെ എഴുതുന്നത് ആദ്യം കാണുകയാണ്. 

''ഇപ്പോള്‍ കേംബ്രിയന്റെ കാലം 60 കോടിക്കപ്പുറം എന്നാണ് കണക്ക്'(Science Daily, 2010 July 1) എന്ന് ഏപ്രില്‍ 16, 2011 , 9:55 PM ന് സ്വന്തം ബ്‌ളോഗില്‍ എനിക്കെഴുതിയ മറുപടിയില്‍ തട്ടിവിടുന്നുണ്ട്. (കാണുക-''ഒരു പിശക് കണ്ടെത്താന്‍ സുശീലിന് പത്ത് മഠയത്തരങ്ങള്‍,'' ഡോക്കിന്‍സ് നിരൂപണം, 2011 ജൂണ്‍ 13)

Sceince Daily യുടെ പേര് പറഞ്ഞ് സാബ് ബൂലോകത്തിന് അധികജ്ഞാനം പകരുകയാണ്. പക്ഷെ ഇവിടെയും ഒരു ചിന്ന സംശയം- ''ഇപ്പോള്‍ കേംബ്രിയന്റെ കാലം 60 കോടിക്കപ്പുറം എന്നാണ് കണക്ക്''-എന്നുപറഞ്ഞാല്‍ കേംബ്രിയന്‍ 60 കോടി മുതല്‍ എവിടെ വരെ? 60-70 കോടി? 60-65 കോടി? സാബ് വ്യക്തമാക്കുന്നില്ല. അതോ ഇനി 'പ്രീ-കാംബ്രിയന്‍' തുടങ്ങുന്ന കാലഘട്ടമാണോ ഈ '60 കോടിക്കപ്പുറം'? കാംബ്രിയന്‍ 60 കോടിക്കപ്പുറമാണെങ്കില്‍ പ്രീ-കാംബ്രിയന്‍ 70 കോടിക്ക് അപ്പുറത്തേക്കൊക്കെ പോകാമല്ലോ? വെറും 6 ദശലക്ഷം വര്‍ഷംകൊണ്ട് കേംബ്രിയന്‍ ജൈവവിസ്‌ഫോടനം ഉണ്ടായെന്ന് വാദിക്കുന്ന ആളാണ് കോടികളിട്ട് ഇങ്ങനെ അമ്മാനമാടുന്നത്! കാലഗണനാക്രമം ഉത്തരവാദിത്വരഹിതമായി പരാമര്‍ശിക്കുന്ന രോഗം ഇപ്പോഴും സാബിനുണ്ടെന്ന് കരുതണം. മാത്രമല്ല കഴിഞ്ഞ മാസത്തെ Sceince Daily യിലെ ഒരു ലീഡ് ആര്‍ട്ടിക്കിള്‍ തുടങ്ങുന്നതു തന്നെ ഇപ്രകാരമാണ്: 'The creatures, known as anomalocaridids, were already thought to be the largest animals of the Cambrian period, known for the 'Cambrian Explosion' that saw the sudden appearance of all the major animal groups and the establishment of complex ecosystems about 540 to 500 million years ago.' (Sceince Daily, May 26.5.2011)
അതായത് ഇപ്പോഴും കേംബ്രിയന്‍ ഘട്ടം 54-50 കോടി ഘട്ടത്തിലാണെന്ന് പരാമര്‍ശിക്കുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ Sceince Daily ക്ക് യാതൊരു വിഷമവുമില്ല. ഇപ്പോഴും അതാണവിടുത്തെ Standard concept. 

സാബ് കാലത്തെ ക്രൂശിക്കുന്നത് തുടരുന്നത് കാണുക:

(എ) മുന്നൂറ് കോടിയോളം വര്‍ഷം നീണ്ട പ്രീ-കേംബ്രിയന്‍മഹായുഗത്തില്‍ ബഹുകോശജീവികളിലേക്കുള്ള ക്രമാനുഗത പരിണാമം ചിത്രീകരിക്കുന്ന എണ്ണമറ്റ ഫോസിലുകള്‍ ഡാര്‍വിനിസപ്രകാരം ഉണ്ടാകേണ്ടിയിരിക്കുന്നു(ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും-പേജ് 47 പാര-3). 

(ബി) ഭൂശാസ്ത്രജ്ഞരുടെ കാലഗണനയില്‍ ഏറ്റവും താഴെയായി പ്രത്യക്ഷപ്പെടുന്നത് പ്രീ-കേമ്പ്രിയന്‍ മഹായുഗമാണ്. അതിനെ രണ്ടു യുഗങ്ങളായി വീണ്ടും വിഭജിച്ചിട്ടുണ്ട്. 460 കോടി വര്‍ഷം പഴക്കമുള്ള ആര്‍ക്കിയോ സോയിക്, 200 കോടി വര്‍ഷം പഴക്കമുള്ള പ്രോട്ടിരോസോയിക് എന്നിങ്ങനെ(ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും-പേജ് 45 പാര-1) 

ആദ്യം പറയുന്നു പ്രീ-കേംബ്രിയന്‍ മഹായുഗം=300 കോടി വര്‍ഷം. അതില്‍ കേംബ്രിയന് മുമ്പുള്ള പ്രോട്ടിരോസോയിക് ഘട്ടം= 200 കോടി വര്‍ഷം. പ്രീ-കേംബ്രിയനായ ആര്‍ക്കിയോസോയിക് യുഗമാകട്ടെ (പൊതുവായ കണക്കായിരിക്കാം) 460 കോടി വര്‍ഷവും. 


കണക്ക് (എ) അനുസരിച്ച് പ്രീ-കേംബ്രിയനും (300 കോടിയോളം) + കേംബ്രിയനും (50-55 കോടി പരിഗണിക്കുക) കൂട്ടിച്ചേര്‍ത്താല്‍ ഭൂമിയുടെ മൊത്തം പ്രായം ലഭിക്കണം. അപ്പോള്‍ ഭൂമിയുടെ ആകെ പ്രായം കേവലം 350-355 കോടി വര്‍ഷം!


കണക്ക് (ബി) പ്രകാരം പ്രീ-കേംബ്രിയന്‍  യുഗത്തിന്റെ പഴക്കം 460 കോടി വര്‍ഷം. ഇവിടെയും പ്രീ- കാംബ്രിയനും കാംബ്രിയന്‌ ശേഷമുള്ള കാലവും കൂട്ടുമ്പോള്‍ ഭൂമിയുടെ മൊത്തം പ്രായം ലഭിക്കണം. 460+55 =515! നോക്കണേ ഒന്നുകില്‍ 355 അല്ലെങ്കില്‍ 515. ഒന്നുകില്‍ ആശാന്റെ ചെസ്റ്റില്‍ അല്ലെങ്കില്‍ കളരിക്ക് ബാഹര്‍! സാബ് ഒരു തരത്തിലും സമ്മതിക്കില്ല! ലക്ഷണമൊത്ത യംഗ് എര്‍ത്ത് ക്രിയേഷനിസ്റ്റും റേഡിയോ ആക്റ്റീവ്-കാര്‍ബണ്‍ ഡേറ്റിംഗ് ടെസ്റ്റുകള്‍ തട്ടിപ്പാണെന്ന് വാദിക്കുന്ന ആളുമായ 'മൈക്ക് ഹസ്സി' വമ്പന്‍ കണക്കുകളുമായി പരിണാമശാസ്ത്രജ്ഞര്‍ കിളച്ചിട്ടതിനും അപ്പുറവും ഇപ്പുറവും ചാടി തുടയെല്ല് പൊട്ടിക്കുന്നതാണ് നാമിവിടെ കണ്ടത്.


കണക്കു മടുത്തോ. മടുപ്പിക്കുന്ന കണക്കുമായി സാബ് പുസ്തകമിറക്കിയാല്‍ മാലോകരെന്തു ചെയ്യും? ഇനി ഒരു ചെയിഞ്ചിനായി സാബിന്റെ തട്ടിപ്പ്-ഉടായിപ്പ് വ്യാഖ്യാനത്തിലൊന്നുമായി ഈ പോസ്റ്റ് ഉപസംഹരിക്കാം:

"പരിണാമസിദ്ധാന്തപ്രകാരം കഴിഞ്ഞ 538 ദശലക്ഷം വര്‍ഷങ്ങളില്‍ ഭൂമിയില്‍ നിലനിന്നത് 38 ഫൈലങ്ങളാണ്. എന്നാല്‍ ഇവയോരോന്നും ഇക്കാലയാളവിനുള്ളില്‍ ക്രമേണ പരിണമിച്ചുണ്ടായതല്ല. മറിച്ച്(538-544)കേമ്പ്രിയനിലെ വെറും ആറ് ദശലക്ഷം വര്‍ഷങ്ങള്‍ക്കിടയില്‍ ഉത്ഭവിച്ചതാണ്. ശേഷമുള്ള 538 ദശലക്ഷം വര്‍ഷം നീണ്ട കാലയളവില്‍ പുതിയ ഫൈലകള്‍ ഉണ്ടായിട്ടുമില്ല."(ഡാര്‍വിനിസം: പുതിയ പ്രതിസന്ധികള്‍ പ്രതിസന്ധിയും-പേജ് 58 പാര-4) 

"പത്ത് ദശലക്ഷം വര്‍ഷങ്ങള്‍ക്കിടയില്‍, ശേഷമുണ്ടായ 358 ദശലക്ഷം വര്‍ഷങ്ങള്‍ക്കിടയില്‍ പോലും സംഭവിക്കാത്തത്തത്ര വൈവിധ്യം ജനിച്ചതിനെയാണ് കാമ്പ്രിയന്‍ വിസ്‌ഫോടനം എന്നുവിളിക്കുന്നത്."(ഡാര്‍വിനിസം: പുതിയ പ്രതിസന്ധികള്‍ -പേജ് 59 പാര-3) 

അടുത്ത പേജിലെത്തുമ്പോള്‍ കേംബ്രിയന്‍ കാലയളയളവില്‍ 40 ലക്ഷത്തിന്റെ വര്‍ദ്ധന. അതായത് പേജൊന്നിന് 40 ലക്ഷം. പേജ് 55 ലെത്തുമ്പോള്‍ 56 കോടി വര്‍ഷം പഴക്കമുള്ള പാറയും കേംബ്രിയന്‍ പാറയാണെന്ന് സാബ് പറയുന്നു. പിന്നീടങ്ങോട്ട് എഴുതാഞ്ഞത് ഭാഗ്യം. മാത്രമല്ല, പേജു മറിഞ്ഞതോടെ ഫൈലങ്ങള്‍ ഉണ്ടാകാത്ത കാലഘട്ടം 538 ദശലക്ഷം വര്‍ഷത്തില്‍ നിന്ന് 358 ദശലക്ഷം വര്‍ഷമായി പരിണമിച്ചുകളഞ്ഞു. 

"കരയില്‍ കശേരുകികളുടെ (നട്ടെല്ലികളുടെ) 329 കുടുംബങ്ങളുണ്ട്. അതില്‍ 261 കുടുംബങ്ങളുടെയും ഫോസിലുകള്‍ കുഴിച്ചെടുത്തിട്ടുണ്ട്. 79.1% ലഭിച്ചിരിക്കുന്നുവെന്നര്‍ത്ഥം. പക്ഷികളുടെ അതിലുള്‍പ്പെടുന്നു. അവ ഫോസിലീകരിക്കപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. ജീവിച്ചിരിക്കുന്ന 151 പറവ കുടുംബങ്ങളുണ്ട്. ഇവയെ ഒഴിവാക്കിയാല്‍ മൊത്തം കരകശേരുകി കുടുംബങ്ങളില്‍ 87.8 ശതമാനത്തിന്റെയും ഫോസിലുകള്‍ കിട്ടിയിട്ടുണ്ട്. എന്നിട്ടും കരകശേരുകികളിലെ അടിസ്ഥാന ജീവവിഭാഗങ്ങള തമ്മില്‍ ബന്ധിപ്പിക്കുന്ന മധ്യരൂപങ്ങളില്ല"(ഡാര്‍വിനിസം :പ്രതീക്ഷയും പ്രതിസന്ധിയും പേജ് 40 പാര-2). 

മധ്യരൂപങ്ങളില്ലെന്ന് കാണിക്കാനായി സാബ് അവതരിപ്പിക്കുന്ന ഉഡായിപ്പ് ശ്രദ്ധിക്കൂ. മൊത്തം കുടുംബങ്ങള്‍-329(പക്ഷികള്‍ ഉള്‍പ്പെടെയെന്ന് സാബ്). 261 കുടുംബങ്ങളുടെ ഫോസിലുകള്‍ കിട്ടിയിട്ടുണ്ട്. ഇനി പക്ഷികളെ ഒഴിവാക്കിയാല്‍ 87.8% എന്ന് വേറൊരു കണക്ക്. പക്ഷികുടുംബം 151, അത് ഏതിനോടാണ് കൂട്ടേണ്ടത്? എങ്ങനെയാണ് 87.8% കണക്ക് ലഭിച്ചത്? എന്താണിതൊക്കെ? ഒന്നും വ്യക്തമല്ല. ഒക്കെ പോട്ടെ. ഇവിടുത്തെ 79.1% എന്ന കണക്ക് വസ്തുതകളുടെ വക്രീകരണമാണ്. പണ്ട് അപ്പൂട്ടന്‍ ഇത് വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. അന്ന് മറുപടി പറയാതെ സാബ് സ്‌ക്കൂട്ടര്‍ സ്റ്റാര്‍ട്ടുചെയ്ത് വിടുകയാണുണ്ടായത്. Kingdom, Phylum, Class, Order, Family, Genus, Species എന്നിങ്ങനെയാണ് ജൈവരൂപവര്‍ഗ്ഗീകരണം. 'King Phillip Came Over From Great Spain' എന്ന വാചകം കാണാതെപഠിച്ചാണല്ലോ നാമിത് ഓര്‍ത്തുവെക്കുന്നത്. ഒരു ജീവി കുടുംബത്തില്‍ ആയിരക്കണക്കിന് സ്പീഷിസുകളും കോടിക്കണക്കിന് ജീവികളുമുണ്ടാകാം. അതിലേതെങ്കിലും ഒന്നിന്റെ ഫോസില്‍ കിട്ടിയാല്‍ ആ കുടുംബത്തിന്റെ ഫോസില്‍ കിട്ടിക്കഴിഞ്ഞു! 
മനുഷ്യന്റെ കാര്യമെടുക്കാം. നമ്മുടെ കിംഗ്ഡം ആനിമാലിയ, ഫൈലം കോര്‍ഡേറ്റ, സബ് ഫൈലം വെര്‍ട്രിബ്രാറ്റ, ക്‌ളാസ്സ് മാമലിയ, ഓര്‍ഡര്‍ പ്രൈമേറ്റ്, കുടുംബം ഹോമിഡൈ. ഇനി ചിത്രത്തിലെ ഹോമിഡെ യില്‍ നിന്ന് ഹോമോയിലേക്ക് അവിടെനിന്നും ഹോമോ ഹാബിലസ്-ഇറക്റ്റസ്-സാപിയന്‍സ് എന്നിങ്ങനെയുള്ള ഉപസ്പീഷിസുകളും കടന്ന് മനുഷ്യനിലെത്തിച്ചേരാന്‍ എത്ര സഞ്ചരിക്കണമെന്ന് നോക്കൂ. പക്ഷെ ഇവിടെ ഹസ്സിയുടെ അഭിപ്രായത്തില്‍ ഹോമിഡൈ വിഭാഗത്തില്‍പ്പെട്ട ഏതെങ്കിലും ഒരു ജീവിയുടെ ഫോസില്‍ ലഭിക്കുന്നതോടെ മനുഷ്യനും ഫോസില്‍ പട്ടികയിലായി! മനുഷ്യന്റെ ഒരെല്ലുപോലും കിട്ടേണ്ട കാര്യമില്ല! ഓര്‍ഡറും ക്‌ളാസ്സും പരിഗണിച്ചാല്‍ ശതമാനക്കണക്ക് കുറച്ചുകൂടി ഉയരും. ഫൈലത്തിലെത്തുമ്പോള്‍ നൂറിനോടടുക്കും കിംഗ്ഡമാണെങ്കില്‍ നൂറില്‍ നൂറും ഉറപ്പാണ്. ഭൂരിപക്ഷം ഫോസിലുകളും ലഭിച്ചിട്ടും മധ്യരൂപ ഫോസിലുകളില്ലെന്ന് സ്ഥാപിക്കാനാണ് സാബ് ഈ കുതന്ത്രം പയറ്റുന്നത്. എന്നാല്‍ ഇവിടെ മുന്നോട്ട് ജനുസ്സിലേക്ക് വന്നാല്‍ ശതമാനക്കണക്ക് കുത്തനെ ഇടിയുന്നതുകാണാം. സ്പീഷിസിലെത്തിയാല്‍ പിന്നെയും താഴും. ഉപസ്പീഷിസിലേക്ക് കടക്കുമ്പോള്‍ വീണ്ടു കുറയും...1% പോലും കിട്ടാത്തവ നിരവധിയെന്ന് വരും. അപ്പോള്‍ ഭൂരിപക്ഷം ഫോസിലുകളും ലഭിച്ചിട്ടുണ്ടെന്ന വാദത്തിലെ കള്ളി വെളിച്ചാത്താകും. അതിനാലാണ് ഹസ്സി കുടുംബത്തില്‍ പിടച്ചത്. ഇത് ഹസ്സിയുടെ സ്വന്തം ബുദ്ധിയല്ല, മറിച്ച് ക്രിസ്ത്യന്‍ സൃഷ്ടിവാദ സാഹിത്യത്തില്‍ നിന്നും 'expert in many field'(including photostat work) നിര്‍ലജ്ജം പകര്‍ത്തിയതാണ്.



ഒരു പുസ്തകരചയികതാവ് പരസ്പരബന്ധമില്ലാതെ ഇങ്ങനെയൊക്കെ എഴുതിവെക്കുന്നതിലും ഉഡായിപ്പ് നടത്തുന്നതിലും മാന്യവായനക്കാരാ, നിങ്ങള്‍ക്ക് സങ്കടമുണ്ടോ? ദയവായി വിട്ടുകളഞ്ഞേക്കുക, 'സാബിന് സോഫയിലും ആകാം' എന്നല്ലേ പ്രമാണം. കിട്ടുന്ന അവസരമൊന്നും കളഞ്ഞുകുളിക്കുന്ന ശീലം സാബിനുമില്ലല്ലോ.