Sunday, June 26, 2011

"കുടുംബസ്നേഹം"

ശരി കുട്ടികളെ നിങ്ങളെല്ലാം സാബിന്റെ പൊത്തകം എടുക്കുക.

 യെസ് സാര്‍! 

44 -ആം പേജ് ബാബുമോന്‍ വായിക്കൂ: 



കാലഗണനയുടെ കാലനായ 'മധ്യ'കേരളവാസിയായ സാബിന്റെ പൂജ്യപ്രശ്‌നം സാബിനെതന്നെ 'പൂജ്യ'നാക്കി പരിഹരിച്ച ആരവതരുണിപ്പടയ്ക്കു മുമ്പില്‍ പൂജ്യം കാലരാത്ത മറ്റൊരു സാബ്-വികൃതി സാദരം സമര്‍പ്പിക്കട്ടെ. ഈ പോസ്റ്റ് അല്‍പ്പം ഹെവി ആയി തോന്നുന്നെങ്കില്‍ അതിന്റെ ഫുള്‍ ക്രെഡിറ്റ് സാബിന് തന്നെയാണ്. എങ്കിലും അടുത്തത് അല്‍പ്പം ലൈറ്റായിരിക്കുമെന്ന് ഇപ്പോഴേ ഉറപ്പുതരുന്നു. തുടരെ തുടരെ ഇത്തരം പോസ്റ്റുകളിടേണ്ടി വരുന്ന എന്റെ പ്രയാസം നിങ്ങള്‍ മനസ്സിലാക്കണം. സാബ് അത്രമാത്രം 'മറിച്ചുവെച്ചി'ട്ടുണ്ട്. കുറേശ്ശെയായി റിലീസ് ചെയ്തില്ലെങ്കില്‍ സാബിന്റെ വീരകൃത്യങ്ങള്‍കൊണ്ട് ഗോഡൗണ്‍ നിറഞ്ഞുകവിയും. 

"200 കോടി വര്‍ഷം പഴക്കമുള്ള പ്രോട്ടിരോസോയിക് യുഗത്തിന്റെ ആദ്യഭാഗങ്ങള്‍ കേംബ്രിയന്‍, ഓര്‍ഡോവിഷ്യന്‍, സിലൂരിയന്‍ എന്നീ യുഗങ്ങളാണ്"(ഡാര്‍വിനിസം:പ്രതീക്ഷയും പ്രതിസന്ധിയും-പേജ് 44 പാര-1) 

എങ്ങനെ..എങ്ങനെ...? കേംബ്രിയനും ഓര്‍ഡോവിഷ്യനുമൊക്കെ പ്രോട്ടിരോസോയിക്കിന്റെ 'ആദ്യഭാഗ'ങ്ങളോ 'അവസാന' ഭാഗങ്ങളോ? സാബ് ചിലപ്പോള്‍ തിരിച്ചെണ്ണിയതായിരിക്കും. എന്നാലുമില്ലേ പന്തികേട്? 

"ഇരുനൂറ് കോടി വര്‍ഷങ്ങള്‍ പഴക്കമുള്ള, കേംബ്രിയന് തൊട്ടുമുമ്പുള്ള പ്രോട്ടിരോസോയിക് ഘട്ടത്തില്‍ ബഹുകോശജീവികളുടേതെന്ന് സംശയിക്കപ്പെടുന്ന ചില ജീവരൂപങ്ങള്‍ കണ്ടെത്തിയതായി ചില പുരാവസ്തുശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടിരുന്നു"(ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും-പേജ് 46 പാര-3) 

കേംബ്രിയന് തൊട്ടുമുമ്പാണ് പ്രോട്ടിരോസോയിക്കെങ്കില്‍ കേംബ്രിയന്‍ പ്രോട്ടിരോസോയിക്കിന്റെ 'ആദ്യ'ഭാഗമാകുന്നതെങ്ങനെ? ഉത്തരം അതേ പേജില്‍ തൊട്ടുതാഴെ കിടപ്പുണ്ട്:

"50-60 കോടി വര്‍ഷങ്ങള്‍ പഴക്കമുള്ള ഓര്‍ഡോവിഷ്യന്‍ യുഗത്തിന്റെ ആദ്യഘട്ടത്തില്‍ മാത്രമാണ് നട്ടെല്ലികള്‍ ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്നു"(ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും-പേജ് 46 പാര-4)

കേംബ്രിയന്‍ (54.4-53.8 കോടിയെന്ന് ഒരിടത്ത് പറയുന്നു. അതായത് കേംബ്രിയന്‍ വെറും 6 ദശലക്ഷം വര്‍ഷങ്ങള്‍. ഓര്‍ഡോവിഷ്യനാകട്ടെ 50-60 കോടി വര്‍ഷം വരെ നീളുന്നുവെന്നാണ് മറ്റൊരിടത്ത് എഴുതിയിട്ടുള്ളത്. ഇതെല്ലാം ഒരാളാണ് എഴുതുന്നതെന്നാണ് കൗതുകകരം. ഏതാണ് പരിണാമ കാലക്രമത്തില്‍ ആദ്യം വരുന്നത്: ഓര്‍ഡോവിഷ്യനോ കേംബ്രിയനോ? അതോ അവ ഇടകലര്‍ന്നാണോ വരുന്നത്? ഈ കാലഗണനക്രമത്തിന്റെ ദൈര്‍ഘ്യം ഏറിയുംകുറഞ്ഞും അങ്ങോട്ടുമിങ്ങോട്ടും മാറാമെങ്കിലും ഒരാള്‍ ഒരു പുസ്തകത്തിന്റെ അടുത്തടുത്ത പേജുകളില്‍ ഇങ്ങനെ എഴുതുന്നത് ആദ്യം കാണുകയാണ്. 

''ഇപ്പോള്‍ കേംബ്രിയന്റെ കാലം 60 കോടിക്കപ്പുറം എന്നാണ് കണക്ക്'(Science Daily, 2010 July 1) എന്ന് ഏപ്രില്‍ 16, 2011 , 9:55 PM ന് സ്വന്തം ബ്‌ളോഗില്‍ എനിക്കെഴുതിയ മറുപടിയില്‍ തട്ടിവിടുന്നുണ്ട്. (കാണുക-''ഒരു പിശക് കണ്ടെത്താന്‍ സുശീലിന് പത്ത് മഠയത്തരങ്ങള്‍,'' ഡോക്കിന്‍സ് നിരൂപണം, 2011 ജൂണ്‍ 13)

Sceince Daily യുടെ പേര് പറഞ്ഞ് സാബ് ബൂലോകത്തിന് അധികജ്ഞാനം പകരുകയാണ്. പക്ഷെ ഇവിടെയും ഒരു ചിന്ന സംശയം- ''ഇപ്പോള്‍ കേംബ്രിയന്റെ കാലം 60 കോടിക്കപ്പുറം എന്നാണ് കണക്ക്''-എന്നുപറഞ്ഞാല്‍ കേംബ്രിയന്‍ 60 കോടി മുതല്‍ എവിടെ വരെ? 60-70 കോടി? 60-65 കോടി? സാബ് വ്യക്തമാക്കുന്നില്ല. അതോ ഇനി 'പ്രീ-കാംബ്രിയന്‍' തുടങ്ങുന്ന കാലഘട്ടമാണോ ഈ '60 കോടിക്കപ്പുറം'? കാംബ്രിയന്‍ 60 കോടിക്കപ്പുറമാണെങ്കില്‍ പ്രീ-കാംബ്രിയന്‍ 70 കോടിക്ക് അപ്പുറത്തേക്കൊക്കെ പോകാമല്ലോ? വെറും 6 ദശലക്ഷം വര്‍ഷംകൊണ്ട് കേംബ്രിയന്‍ ജൈവവിസ്‌ഫോടനം ഉണ്ടായെന്ന് വാദിക്കുന്ന ആളാണ് കോടികളിട്ട് ഇങ്ങനെ അമ്മാനമാടുന്നത്! കാലഗണനാക്രമം ഉത്തരവാദിത്വരഹിതമായി പരാമര്‍ശിക്കുന്ന രോഗം ഇപ്പോഴും സാബിനുണ്ടെന്ന് കരുതണം. മാത്രമല്ല കഴിഞ്ഞ മാസത്തെ Sceince Daily യിലെ ഒരു ലീഡ് ആര്‍ട്ടിക്കിള്‍ തുടങ്ങുന്നതു തന്നെ ഇപ്രകാരമാണ്: 'The creatures, known as anomalocaridids, were already thought to be the largest animals of the Cambrian period, known for the 'Cambrian Explosion' that saw the sudden appearance of all the major animal groups and the establishment of complex ecosystems about 540 to 500 million years ago.' (Sceince Daily, May 26.5.2011)
അതായത് ഇപ്പോഴും കേംബ്രിയന്‍ ഘട്ടം 54-50 കോടി ഘട്ടത്തിലാണെന്ന് പരാമര്‍ശിക്കുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ Sceince Daily ക്ക് യാതൊരു വിഷമവുമില്ല. ഇപ്പോഴും അതാണവിടുത്തെ Standard concept. 

സാബ് കാലത്തെ ക്രൂശിക്കുന്നത് തുടരുന്നത് കാണുക:

(എ) മുന്നൂറ് കോടിയോളം വര്‍ഷം നീണ്ട പ്രീ-കേംബ്രിയന്‍മഹായുഗത്തില്‍ ബഹുകോശജീവികളിലേക്കുള്ള ക്രമാനുഗത പരിണാമം ചിത്രീകരിക്കുന്ന എണ്ണമറ്റ ഫോസിലുകള്‍ ഡാര്‍വിനിസപ്രകാരം ഉണ്ടാകേണ്ടിയിരിക്കുന്നു(ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും-പേജ് 47 പാര-3). 

(ബി) ഭൂശാസ്ത്രജ്ഞരുടെ കാലഗണനയില്‍ ഏറ്റവും താഴെയായി പ്രത്യക്ഷപ്പെടുന്നത് പ്രീ-കേമ്പ്രിയന്‍ മഹായുഗമാണ്. അതിനെ രണ്ടു യുഗങ്ങളായി വീണ്ടും വിഭജിച്ചിട്ടുണ്ട്. 460 കോടി വര്‍ഷം പഴക്കമുള്ള ആര്‍ക്കിയോ സോയിക്, 200 കോടി വര്‍ഷം പഴക്കമുള്ള പ്രോട്ടിരോസോയിക് എന്നിങ്ങനെ(ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും-പേജ് 45 പാര-1) 

ആദ്യം പറയുന്നു പ്രീ-കേംബ്രിയന്‍ മഹായുഗം=300 കോടി വര്‍ഷം. അതില്‍ കേംബ്രിയന് മുമ്പുള്ള പ്രോട്ടിരോസോയിക് ഘട്ടം= 200 കോടി വര്‍ഷം. പ്രീ-കേംബ്രിയനായ ആര്‍ക്കിയോസോയിക് യുഗമാകട്ടെ (പൊതുവായ കണക്കായിരിക്കാം) 460 കോടി വര്‍ഷവും. 


കണക്ക് (എ) അനുസരിച്ച് പ്രീ-കേംബ്രിയനും (300 കോടിയോളം) + കേംബ്രിയനും (50-55 കോടി പരിഗണിക്കുക) കൂട്ടിച്ചേര്‍ത്താല്‍ ഭൂമിയുടെ മൊത്തം പ്രായം ലഭിക്കണം. അപ്പോള്‍ ഭൂമിയുടെ ആകെ പ്രായം കേവലം 350-355 കോടി വര്‍ഷം!


കണക്ക് (ബി) പ്രകാരം പ്രീ-കേംബ്രിയന്‍  യുഗത്തിന്റെ പഴക്കം 460 കോടി വര്‍ഷം. ഇവിടെയും പ്രീ- കാംബ്രിയനും കാംബ്രിയന്‌ ശേഷമുള്ള കാലവും കൂട്ടുമ്പോള്‍ ഭൂമിയുടെ മൊത്തം പ്രായം ലഭിക്കണം. 460+55 =515! നോക്കണേ ഒന്നുകില്‍ 355 അല്ലെങ്കില്‍ 515. ഒന്നുകില്‍ ആശാന്റെ ചെസ്റ്റില്‍ അല്ലെങ്കില്‍ കളരിക്ക് ബാഹര്‍! സാബ് ഒരു തരത്തിലും സമ്മതിക്കില്ല! ലക്ഷണമൊത്ത യംഗ് എര്‍ത്ത് ക്രിയേഷനിസ്റ്റും റേഡിയോ ആക്റ്റീവ്-കാര്‍ബണ്‍ ഡേറ്റിംഗ് ടെസ്റ്റുകള്‍ തട്ടിപ്പാണെന്ന് വാദിക്കുന്ന ആളുമായ 'മൈക്ക് ഹസ്സി' വമ്പന്‍ കണക്കുകളുമായി പരിണാമശാസ്ത്രജ്ഞര്‍ കിളച്ചിട്ടതിനും അപ്പുറവും ഇപ്പുറവും ചാടി തുടയെല്ല് പൊട്ടിക്കുന്നതാണ് നാമിവിടെ കണ്ടത്.


കണക്കു മടുത്തോ. മടുപ്പിക്കുന്ന കണക്കുമായി സാബ് പുസ്തകമിറക്കിയാല്‍ മാലോകരെന്തു ചെയ്യും? ഇനി ഒരു ചെയിഞ്ചിനായി സാബിന്റെ തട്ടിപ്പ്-ഉടായിപ്പ് വ്യാഖ്യാനത്തിലൊന്നുമായി ഈ പോസ്റ്റ് ഉപസംഹരിക്കാം:

"പരിണാമസിദ്ധാന്തപ്രകാരം കഴിഞ്ഞ 538 ദശലക്ഷം വര്‍ഷങ്ങളില്‍ ഭൂമിയില്‍ നിലനിന്നത് 38 ഫൈലങ്ങളാണ്. എന്നാല്‍ ഇവയോരോന്നും ഇക്കാലയാളവിനുള്ളില്‍ ക്രമേണ പരിണമിച്ചുണ്ടായതല്ല. മറിച്ച്(538-544)കേമ്പ്രിയനിലെ വെറും ആറ് ദശലക്ഷം വര്‍ഷങ്ങള്‍ക്കിടയില്‍ ഉത്ഭവിച്ചതാണ്. ശേഷമുള്ള 538 ദശലക്ഷം വര്‍ഷം നീണ്ട കാലയളവില്‍ പുതിയ ഫൈലകള്‍ ഉണ്ടായിട്ടുമില്ല."(ഡാര്‍വിനിസം: പുതിയ പ്രതിസന്ധികള്‍ പ്രതിസന്ധിയും-പേജ് 58 പാര-4) 

"പത്ത് ദശലക്ഷം വര്‍ഷങ്ങള്‍ക്കിടയില്‍, ശേഷമുണ്ടായ 358 ദശലക്ഷം വര്‍ഷങ്ങള്‍ക്കിടയില്‍ പോലും സംഭവിക്കാത്തത്തത്ര വൈവിധ്യം ജനിച്ചതിനെയാണ് കാമ്പ്രിയന്‍ വിസ്‌ഫോടനം എന്നുവിളിക്കുന്നത്."(ഡാര്‍വിനിസം: പുതിയ പ്രതിസന്ധികള്‍ -പേജ് 59 പാര-3) 

അടുത്ത പേജിലെത്തുമ്പോള്‍ കേംബ്രിയന്‍ കാലയളയളവില്‍ 40 ലക്ഷത്തിന്റെ വര്‍ദ്ധന. അതായത് പേജൊന്നിന് 40 ലക്ഷം. പേജ് 55 ലെത്തുമ്പോള്‍ 56 കോടി വര്‍ഷം പഴക്കമുള്ള പാറയും കേംബ്രിയന്‍ പാറയാണെന്ന് സാബ് പറയുന്നു. പിന്നീടങ്ങോട്ട് എഴുതാഞ്ഞത് ഭാഗ്യം. മാത്രമല്ല, പേജു മറിഞ്ഞതോടെ ഫൈലങ്ങള്‍ ഉണ്ടാകാത്ത കാലഘട്ടം 538 ദശലക്ഷം വര്‍ഷത്തില്‍ നിന്ന് 358 ദശലക്ഷം വര്‍ഷമായി പരിണമിച്ചുകളഞ്ഞു. 

"കരയില്‍ കശേരുകികളുടെ (നട്ടെല്ലികളുടെ) 329 കുടുംബങ്ങളുണ്ട്. അതില്‍ 261 കുടുംബങ്ങളുടെയും ഫോസിലുകള്‍ കുഴിച്ചെടുത്തിട്ടുണ്ട്. 79.1% ലഭിച്ചിരിക്കുന്നുവെന്നര്‍ത്ഥം. പക്ഷികളുടെ അതിലുള്‍പ്പെടുന്നു. അവ ഫോസിലീകരിക്കപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. ജീവിച്ചിരിക്കുന്ന 151 പറവ കുടുംബങ്ങളുണ്ട്. ഇവയെ ഒഴിവാക്കിയാല്‍ മൊത്തം കരകശേരുകി കുടുംബങ്ങളില്‍ 87.8 ശതമാനത്തിന്റെയും ഫോസിലുകള്‍ കിട്ടിയിട്ടുണ്ട്. എന്നിട്ടും കരകശേരുകികളിലെ അടിസ്ഥാന ജീവവിഭാഗങ്ങള തമ്മില്‍ ബന്ധിപ്പിക്കുന്ന മധ്യരൂപങ്ങളില്ല"(ഡാര്‍വിനിസം :പ്രതീക്ഷയും പ്രതിസന്ധിയും പേജ് 40 പാര-2). 

മധ്യരൂപങ്ങളില്ലെന്ന് കാണിക്കാനായി സാബ് അവതരിപ്പിക്കുന്ന ഉഡായിപ്പ് ശ്രദ്ധിക്കൂ. മൊത്തം കുടുംബങ്ങള്‍-329(പക്ഷികള്‍ ഉള്‍പ്പെടെയെന്ന് സാബ്). 261 കുടുംബങ്ങളുടെ ഫോസിലുകള്‍ കിട്ടിയിട്ടുണ്ട്. ഇനി പക്ഷികളെ ഒഴിവാക്കിയാല്‍ 87.8% എന്ന് വേറൊരു കണക്ക്. പക്ഷികുടുംബം 151, അത് ഏതിനോടാണ് കൂട്ടേണ്ടത്? എങ്ങനെയാണ് 87.8% കണക്ക് ലഭിച്ചത്? എന്താണിതൊക്കെ? ഒന്നും വ്യക്തമല്ല. ഒക്കെ പോട്ടെ. ഇവിടുത്തെ 79.1% എന്ന കണക്ക് വസ്തുതകളുടെ വക്രീകരണമാണ്. പണ്ട് അപ്പൂട്ടന്‍ ഇത് വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. അന്ന് മറുപടി പറയാതെ സാബ് സ്‌ക്കൂട്ടര്‍ സ്റ്റാര്‍ട്ടുചെയ്ത് വിടുകയാണുണ്ടായത്. Kingdom, Phylum, Class, Order, Family, Genus, Species എന്നിങ്ങനെയാണ് ജൈവരൂപവര്‍ഗ്ഗീകരണം. 'King Phillip Came Over From Great Spain' എന്ന വാചകം കാണാതെപഠിച്ചാണല്ലോ നാമിത് ഓര്‍ത്തുവെക്കുന്നത്. ഒരു ജീവി കുടുംബത്തില്‍ ആയിരക്കണക്കിന് സ്പീഷിസുകളും കോടിക്കണക്കിന് ജീവികളുമുണ്ടാകാം. അതിലേതെങ്കിലും ഒന്നിന്റെ ഫോസില്‍ കിട്ടിയാല്‍ ആ കുടുംബത്തിന്റെ ഫോസില്‍ കിട്ടിക്കഴിഞ്ഞു! 
മനുഷ്യന്റെ കാര്യമെടുക്കാം. നമ്മുടെ കിംഗ്ഡം ആനിമാലിയ, ഫൈലം കോര്‍ഡേറ്റ, സബ് ഫൈലം വെര്‍ട്രിബ്രാറ്റ, ക്‌ളാസ്സ് മാമലിയ, ഓര്‍ഡര്‍ പ്രൈമേറ്റ്, കുടുംബം ഹോമിഡൈ. ഇനി ചിത്രത്തിലെ ഹോമിഡെ യില്‍ നിന്ന് ഹോമോയിലേക്ക് അവിടെനിന്നും ഹോമോ ഹാബിലസ്-ഇറക്റ്റസ്-സാപിയന്‍സ് എന്നിങ്ങനെയുള്ള ഉപസ്പീഷിസുകളും കടന്ന് മനുഷ്യനിലെത്തിച്ചേരാന്‍ എത്ര സഞ്ചരിക്കണമെന്ന് നോക്കൂ. പക്ഷെ ഇവിടെ ഹസ്സിയുടെ അഭിപ്രായത്തില്‍ ഹോമിഡൈ വിഭാഗത്തില്‍പ്പെട്ട ഏതെങ്കിലും ഒരു ജീവിയുടെ ഫോസില്‍ ലഭിക്കുന്നതോടെ മനുഷ്യനും ഫോസില്‍ പട്ടികയിലായി! മനുഷ്യന്റെ ഒരെല്ലുപോലും കിട്ടേണ്ട കാര്യമില്ല! ഓര്‍ഡറും ക്‌ളാസ്സും പരിഗണിച്ചാല്‍ ശതമാനക്കണക്ക് കുറച്ചുകൂടി ഉയരും. ഫൈലത്തിലെത്തുമ്പോള്‍ നൂറിനോടടുക്കും കിംഗ്ഡമാണെങ്കില്‍ നൂറില്‍ നൂറും ഉറപ്പാണ്. ഭൂരിപക്ഷം ഫോസിലുകളും ലഭിച്ചിട്ടും മധ്യരൂപ ഫോസിലുകളില്ലെന്ന് സ്ഥാപിക്കാനാണ് സാബ് ഈ കുതന്ത്രം പയറ്റുന്നത്. എന്നാല്‍ ഇവിടെ മുന്നോട്ട് ജനുസ്സിലേക്ക് വന്നാല്‍ ശതമാനക്കണക്ക് കുത്തനെ ഇടിയുന്നതുകാണാം. സ്പീഷിസിലെത്തിയാല്‍ പിന്നെയും താഴും. ഉപസ്പീഷിസിലേക്ക് കടക്കുമ്പോള്‍ വീണ്ടു കുറയും...1% പോലും കിട്ടാത്തവ നിരവധിയെന്ന് വരും. അപ്പോള്‍ ഭൂരിപക്ഷം ഫോസിലുകളും ലഭിച്ചിട്ടുണ്ടെന്ന വാദത്തിലെ കള്ളി വെളിച്ചാത്താകും. അതിനാലാണ് ഹസ്സി കുടുംബത്തില്‍ പിടച്ചത്. ഇത് ഹസ്സിയുടെ സ്വന്തം ബുദ്ധിയല്ല, മറിച്ച് ക്രിസ്ത്യന്‍ സൃഷ്ടിവാദ സാഹിത്യത്തില്‍ നിന്നും 'expert in many field'(including photostat work) നിര്‍ലജ്ജം പകര്‍ത്തിയതാണ്.



ഒരു പുസ്തകരചയികതാവ് പരസ്പരബന്ധമില്ലാതെ ഇങ്ങനെയൊക്കെ എഴുതിവെക്കുന്നതിലും ഉഡായിപ്പ് നടത്തുന്നതിലും മാന്യവായനക്കാരാ, നിങ്ങള്‍ക്ക് സങ്കടമുണ്ടോ? ദയവായി വിട്ടുകളഞ്ഞേക്കുക, 'സാബിന് സോഫയിലും ആകാം' എന്നല്ലേ പ്രമാണം. കിട്ടുന്ന അവസരമൊന്നും കളഞ്ഞുകുളിക്കുന്ന ശീലം സാബിനുമില്ലല്ലോ.

Tuesday, June 21, 2011

ഭൂമിക്ക് മുമ്പേ പിറന്ന വൈറസ് കുട്ടന്‍മാര്‍

പണ്ട് പണ്ട്, ഏതാണ്ട് 500 കോടി ഭൗമവര്‍ഷങ്ങള്‍ക്കുമുമ്പ്, ഗാലക്‌സികളും നെബുലകളും പൂര്‍ണ്ണമാകുന്നതിന് മുമ്പ്, ഒരു സായന്തനത്തില്‍, രണ്ടു വൈറസ്‌കുട്ടന്‍മാര്‍ സായാഹ്ന സവാരിക്കിറങ്ങി. എതിരെവന്ന ആദിമ ഗാലക്‌സികളിലെ മൈക്രോബുകള്‍ അവരോട് ചോദിച്ചു:

‘ഉണ്ണികളെ, ആരാണ് നിങ്ങള്‍? നക്ഷത്രമേത്? ഏതു ഗ്രഹം?’

‘ഞങ്ങളുടെ അച്ഛന്‍ സൂര്യന്‍, ഭൂമി അമ്മ’

‘എന്നിട്ടും നിങ്ങള്‍ ഈ പ്രപഞ്ചവീഥികളില്‍ അഭയാര്‍ത്ഥികളെപ്പോലെ?’

‘ഭൗമവൈറസുകളാണ് ഞങ്ങള്‍, ഞങ്ങളുടെ വാസസ്ഥലമൊരുങ്ങാന്‍ ഇനിയും 500 ദശലക്ഷം ഭൗമവര്‍ഷം കൂടി വേണം.'

’വിചിത്രം ഉണ്ണികളെ, വാസസ്ഥലമില്ലാതെ പിറവിയെങ്ങനെ? നിങ്ങളെ സൃഷ്ടിച്ചതാര്?‘

’ഞങ്ങളറിയില്ലവനെ. അവന്റെ ജനനം 500 കോടി ഭൗമവര്‍ഷങ്ങള്‍ അകലെ‘

(നാസ്തികനായ ദൈവ’ത്തിലെ ആരംഭത്തിലെ 'കുട്ടിയും ദൈവവും‘ എന്ന ലഘുകവിത ശ്രീ.വി.കെ ശ്രീരാമന്‍ ഈ ലക്കം ഭാഷാപോഷിണിയില്‍ പുന:സംവിധാനം ചെയ്ത് അവതരിപ്പിച്ചിട്ടുണ്ട്. അത്തരമൊരു പാരഡി ശ്രമിച്ചുനോക്കിയതാണ്. സാഹിത്യം ഗൗരവമായി കാണുന്നവര്‍ ദയവുചെയ്ത് മാപ്പാക്കണം)

തങ്ങളെ സൃഷ്ടിച്ചതാരാണെന്ന് അന്ന് ആ പാവം വൈറസ് കുട്ടന്‍മാര്‍ക്കറിയില്ലായിരുന്നു. പക്ഷെ ഇന്നു നമുക്കതറിയാം. ആ മഹത് താരം കണ്ണില്‍ കണ്ടതെല്ലാം കണ്ടിച്ച് കലിമൂത്ത് മധ്യകേരളത്തില്‍ വസിക്കുകയാണ്. ഇംഗ്ലീഷില്‍ അവന്‍ ‘മൈക്ക് ഹസ്സി’എന്നറിയപ്പെടുന്നു


ഇനി പൂജ്യം പറഞ്ഞ് ആക്ഷേപിക്കുന്നുവെന്ന ആരോപണം പരിഗണിച്ച് സംഗതി നിറുത്തുകയാണ്. ഹുസൈന്റെ കാലഗണനാക്രമത്തില്‍ പൂജ്യം വരാത്ത മറ്റൊരു ഭോഷത്തരത്തിലേക്ക് ആരവപ്പെണ്‍കൊടികള്‍ക്ക് സ്വാഗതം. വൈറസാണ് ഇവിടെ കഥാനായകന്‍. വൈറസ് എന്നാല്‍ കുര്‍-ആനിലെ ജിന്നുകളാണെന്ന് സാബ് പണ്ടെങ്ങോ പ്രസംഗിച്ച കാര്യം ഒരു സുഹൃത്ത് പറഞ്ഞതായി ഓര്‍ക്കുന്നു. 

പുസ്തകത്തിന്റെ 130 -ആം പേജില്‍ ഇങ്ങനെ വായിക്കാം:

"എച്ച്.ഐ.വി ഒരു റിട്രോ വൈറസാണ്. ഏകകോശജീവികളായ ബാക്റ്റീരിയകളേക്കാള്‍ മുമ്പാണ് ഇവയുടെ ഉല്‍പത്തിയെന്ന് പരിണാമവാദികള്‍ തന്നെ പറയുന്നു. അക്കാലം മുതലേ, അതായത്, അഞ്ഞൂറിലേറെ കോടി വര്‍ഷങ്ങള്‍ക്കു മുമ്പു മുതലേ വൈറസുകള്‍ പ്രതിരോധത്തെ മറികടക്കുന്ന പരിണാമപരമായ മാറ്റങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്....."(പരിണാമസിദ്ധാന്തം: പുതിയ പ്രതിസന്ധികള്‍- പേജ് 130, പാര-4).


പരിണാമവാദികളെല്ലാം അങ്ങനെയാണോ പറയുന്നത്? സാബ് ജനത്തെ തെറ്റിദ്ധിരിപ്പിക്കുകയാണോ? തീര്‍ച്ചായായും രണ്ടാമത്തെ കാര്യത്തിലാണ് സാബിന് കൂടുതല്‍ പ്രാഗത്ഭ്യം. വൈറസുകള്‍ പരാദങ്ങളാണ്. അതിഥേയ ജീവിശരീരത്തിലേ അവയ്ക്കു ജീവനും പ്രജനനക്ഷമതയുമുള്ളു. സ്വതന്ത്രനിലയില്‍ ശരിക്കും ജനിതകപദാര്‍ത്ഥമായി വേണം അവയെ പരിഗണിക്കാന്‍. പ്രകടമായ കാരണങ്ങളാല്‍ വൈറസുകള്‍ ഫോസിലുകള്‍ അവശേഷിപ്പിക്കില്ല. ഏതെങ്കിലും ജീവരൂപങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പ് വൈറസ് നിലനിന്നിരുന്നുവെങ്കില്‍ പ്രത്യേകിച്ചും. അതുകൊണ്ട് തന്നെ വൈറസുകളുടെ തുടക്കം എപ്പോഴാണെന്നത് സംബന്ധിച്ച് വ്യക്തതയില്ല. ജീവനുണ്ടാകുന്നതിന് മുമ്പ് സ്വതാന്ത്രവാസ്ഥയില്‍ വൈറസുകള്‍ ജനിതതന്മാത്ര തലത്തില്‍ നിലനിന്നുണ്ടാകുമോ? അത്തരം സാധ്യത കുറവാണെന്നാണ് ശാസ്ത്രലോകം പൊതുവെ വിലയിരുത്തുന്നത്. ജീവിശരീരം ഉണ്ടായതിനു ശേഷമാണ് വൈറസുണ്ടായതെന്ന വാദത്തിനാണ് മുന്‍തൂക്കം. ബാക്റ്റീരിയ തന്നെയാണ് ആദ്യമുണ്ടായതെന്നാണ് പരിണാമ വിദഗ്ധര്‍ക്കിടയിലെ ഭൂരിപക്ഷനിഗമനം. വൈറസുകള്‍ ബാക്റ്റീരിയകള്‍ക്കൊപ്പമുണ്ടായെന്നും, മറ്റ് ജീവികളില്‍ മാത്രം കാണപ്പെടുന്ന വൈറസുകള്‍ അതാതിനൊപ്പം ആരംഭിച്ചുവെന്നും അനുമാനിക്കപ്പെടുന്നു. ആദ്യ ബാക്റ്റീരിയ ഉണ്ടായത് 350 കോടി വര്‍ഷത്തിന്മുമ്പാണെന്നതും ഭൂമിയുണ്ടായി ആദ്യ 100 കോടി വര്‍ഷങ്ങളില്‍യാതൊരു ജനിതക-ജീവ രൂപങ്ങളും ഉണ്ടായിട്ടില്ലെന്നുമാണ് പൊതുവെ അംഗീകരിക്കപ്പെടുന്നത്. 450-460 കോടി വര്‍ഷം പ്രായമുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ട ഭൂമിയില്‍ ആദ്യ നൂറ് കോടി വര്‍ഷം ജൈവ-ജനിതകസാധ്യതകള്‍ നിലനിന്നിരുന്നില്ല. ശാസ്ത്രലോകം തര്‍ക്കരഹിതമായി അംഗീകിരക്കുന്ന വസ്തുതയാണിത്. വൈറസുകളുടെ ഉത്ഭവം സംബന്ധിച്ച് പ്രധാനമായും മൂന്ന് പരികല്‍പ്പനകളാണുള്ളത്. 


1. പശ്ചാത്ഗമന പരികല്‍പ്പന അഥവാ റിഗ്രസീവ് ഹൈപ്പോതീസിസ് (Regressive hypothesis )- ജീവനുള്ളിടത്തൊക്കെ വൈറസുണ്ടായിരുന്നു. മിക്കവാറും ആദ്യ ജീവകോശം ഉണ്ടായപ്പോള്‍ വൈറസുമുണ്ടായി. 
                                          
2. കോശാരംഭ പരികല്‍പ്പന (Cellular origin hypothesis)-വൈറസ് ഒരിക്കല്‍ വലിയ കോശങ്ങളില്‍ പരാദങ്ങളായി വസിച്ചിരുന്ന ചെറിയ കോശങ്ങളായിരുന്നു.

3. സഹപരിണാമ പരികല്‍പ്പന (Co-evolution hypothesis-ഏറെക്കുറെ ആദ്യം വൈറസ് എന്ന വാദമാണിത്. ആദ്യജീവകോശമുണ്ടായ അതേ സമയത്തുതന്നെ വൈറസുകള്‍ ഉണ്ടായി. അല്ലെങ്കില്‍ തൊട്ടുമുമ്പ് ന്യൂക്‌ളിക് ആസിഡും പ്രോട്ടീനും കലര്‍ന്ന സങ്കീര്‍ണ്ണ തന്മാത്രകളായി നിലനിന്നു.


വൈറസ് ആദ്യമുണ്ടായെന്ന സങ്കല്‍പ്പത്തിന് ഭൂരിപക്ഷ പിന്തുണയില്ലെന്ന് സൂചിപ്പിച്ചല്ലോ. 350 കോടി വര്‍ഷത്തിന് മുമ്പുള്ള സയനോ ബാക്റ്റീരിയ തന്നെയാണ് ഇന്നും അറിയപ്പെടുന്ന ആദ്യ ജൈവരൂപം. ഒരു ജൈവരൂപത്തിനേ പരാദത്തെ പോറ്റാനാകൂ. ജീവിശരീരമുണ്ടങ്കിലേ വൈറസിന് പരിണമിക്കാനുമാവൂ. ഇതാണ് പൊതുതത്വം. നമുക്കിത് മാറ്റിവെച്ച് വൈറസ് തന്നെ ആദ്യമുണ്ടായി എന്ന് വാദത്തിന് വേണ്ടി സമ്മതിക്കാം. ഇനിയാണ് ഹുസൈന്റെ കാലഗണനാക്രമം പൂജ്യരഹിതമായ തമാശയ്ക്ക് ജന്മം നല്‍കുന്നത്. ഭൂമിക്ക് പ്രായം 450-60 കോടിയാണെന്ന് സാബ് 25 വര്‍ഷമായി എഴുതിവരുന്ന കാര്യമാണ്. എല്ലാ പൊത്തകങ്ങളിലും അതുതന്നെയാണ് എഴുതിയിട്ടുള്ളത്. അങ്ങനെയെങ്കില്‍ 450 കോടി വര്‍ഷം പഴക്കമുള്ള ഭൂമിയില്‍ 500 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രതിരോധത്തെ മറികടക്കുന്ന പരിണാമമാറ്റങ്ങള്‍ പ്രകടിപ്പിക്കുന്ന വൈറസുകള്‍, സോറി, ജിന്നുകള്‍ എങ്ങനെയുണ്ടായി? ബൂലോകമേ നമിച്ചാലും! ഭൂമിക്ക് മുമ്പേ പിറന്ന ബാസ്റ്റാഡുകളാണ് വൈറസുകളെന്ന് സാബ് തുറന്നടിക്കുന്നു. ബൂലോകമേ നമിച്ചാലും!




Tuesday, June 14, 2011

പാര്‍വതിപരിണയം !!

പണ്ട് ആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന എന്‍.ടി. രാമറാവുവിന് അവാസനകാലത്ത് ഒരു ഭാര്യയുണ്ടായിരുന്നു-ലക്ഷി പാര്‍വതി. മക്കളും മക്കളുടെ മക്കളുമൊക്കെ ഉണ്ടായിരുന്ന റാവുവില്‍ ഒരു 'ക്‌ളെയിം' ലഭിക്കാനായി എഴുപതുകളുടെ അവസാനപാദത്തിലെത്തിയ റാവുവിന്റെ ഒരു കുട്ടിയെ എങ്ങനെയെങ്കിലും പ്രസവിക്കണമെന്ന ആഗ്രഹം ആ മഹിളയ്ക്കുണ്ടായി. അതിനായി ആ ദേവി റാവു മാമനെ പല കടുംകയ്യുകള്‍ക്കും പ്രേരിപ്പിച്ചുവത്രെ. വന്‍തോതില്‍ ഉത്തേജക ഔഷധങ്ങള്‍ കൊടുത്ത് പാര്‍വതി റാവുവിനെ കൊല്ലാക്കൊല ചെയ്യുകയാണെന്ന് പറഞ്ഞ് മറ്റ് കുടുംബാംഗങ്ങള്‍ കേസു വരെ ഫയലു ചെയ്യുകയുണ്ടായി. ഇവിടെ സത്യാന്വേഷിയെന്ന വിരുതന്‍ ശങ്കു ദിവസങ്ങളായി തിണ്ണ നിരങ്ങി പാവം ഖണ്ഡകാരനെ ഉത്തേജിപ്പിച്ച് ഒരു ചാപ്പിള്ളയെ സംഘടിപ്പിച്ചെടുത്തിരിക്കുന്നു. എന്റെ ചക്കര അന്വേഷി, നിങ്ങളിനി എത്ര ഉത്തേജിപ്പാച്ചാലും സാബിനെക്കൊണ്ട ഇതൊക്കെയേ പറ്റൂ. ഉടുതുണിയും നിക്കറും നഷ്ടപ്പെട്ട് നില്‍ക്കുന്ന സാബ് എന്തും ചെയ്യുന്ന അവസ്ഥയിലാണെന്ന് വിരുതനായ താങ്കള്‍ മനസ്സിലാക്കിയത് ശരി തന്നെ. പക്ഷെ ആ പാവത്തെ ഇനിയും ഇങ്ങനെ അപമാനിക്കാമോ? എന്റെ സാബേ, പരമ കഷ്ടം, തോന്നി. ഞാന്‍ വിചാരിച്ചു, ഏതോ യമണ്ടന്‍ തെര്‍മല്‍-കോസ്മറ്റിക്ക് കൊനന്‍്ഡ്രവുമായി വന്ന് ഈയുള്ളവന്റെ തല കൊയ്യുമെന്ന്. പുറത്തുവന്നപ്പോള്‍...അയ്യേ ഛേയ്, പറയുന്നതുപോലും നാണക്കേടുതന്നെ.

ആദ്യ വാചകം തന്നെ പുഴുങ്ങിയ പച്ചക്കള്ളമല്ലേ സര്‍? എങ്ങനെയാണ്'കോടി' എന്നെഴുതുമ്പോള്‍ ഒരു പൂജ്യം കൂടുന്നത്? അതെന്ത് രോഗമാണ്? ഈ അസുഖം ഇക്കാര്യത്തിലേ മാത്രമേ ഉള്ളോ? 'എന്റെ കൃതിയില്‍' എന്നല്ല സാറേ-'കൃതികളില്‍' എന്ന് വെടിപ്പായി പിടി്‌ച്ചെഴുതണം. 'വികൃതികളില്‍' എന്നാക്കിയാല്‍ കുറേക്കൂടി നന്നാവും. "കഴിഞ്ഞ 25 വര്‍ഷമായി എട്ടോളം വരുന്ന എന്റെ കൃതികളില്‍ പൂജ്യം കൂടിവരുന്നതായി കാണുന്നു. ഇതൊരു രോഗമാണോ ഡോക്ടര്‍?" എന്നുവേണം അവസാനിപ്പിക്കാന്‍. കൂട്ടിയപ്പോള്‍ പൂജ്യം കൂടിപ്പോയതാണെത്രെ! സാബിനോട് കൂട്ടാന്‍ ആരാ പറഞ്ഞത്? ഇതൊക്കെ ആണ്‍പിള്ളേര്‍ പണ്ടേ കൂട്ടിവെച്ചിട്ടുണ്ട്. അതൊക്കെ കൃത്യമായി ഉപയോഗിക്കാന്‍ പഠിച്ചാല്‍ മതി.അല്ലാതെ സാബായി കൂട്ടി മാളോരെ ചിരിപ്പിക്കേണ്ട കാര്യമുണ്ടോ? സമ്മതിച്ചുവത്രെ? സമ്മതിക്കാതെ പിന്നെ എന്തു ചെയ്യാനാ? ലോകത്തുള്ളവരെല്ലാം സാറിന്റെ തെറ്റ് ശരിയാക്കാനായി കയ്യിലിരിക്കുന്ന പുസ്തകം തിരുത്തണോ? തിരുത്തിയത് സാബിന്റെ ഗതികേടാണ്. ഗതികേടിനെ ഔദാര്യമാക്കല്ലേ സാബേ? 

ഇനിയും തിരുത്താന്‍ എന്തെല്ലാ കിടക്കുന്നു. 'മദ്യലോകം' കൂടി ഒന്നു തിരുത്തിക്കേ, എന്നിട്ടു വേണം അടുത്തത് തരാന്‍.

മില്യണ്‍ കോടിയാക്കിയപ്പോള്‍ ഒരു പൂജ്യം കൂടിയെന്നല്ല, മില്യണ്‍ കോടിയാക്കുമ്പോഴൊക്കെ കഴിഞ്ഞ 25 വര്‍ഷമായി ഒരു പൂജ്യം കൂടുന്നു. ഒരാള്‍ക്ക് 25 വര്‍ഷം നീളുന്ന അശ്രദ്ധയോ?  കാലഗണനയുടെ കാര്യം വരുമ്പോള്‍ സാബിന്‌ കാര്യമായ അബദ്ധങ്ങള്‍ പിണയുന്നു. അതാണ് ഞാന്‍ പച്ച മലയാളത്തില്‍ പറഞ്ഞത്. ഇത് അശ്രദ്ധയല്ല, തമോഗര്‍ത്ത സമാനമായ അജ്ഞതയാണ്. ഇംഗ്ലീഷില്‍ മില്യണ്‍, ബില്യണ്‍ എന്നീ പദങ്ങളുടെ ശരിക്കുള്ള അര്‍ത്ഥം സാബിന് അറിയില്ലായിരുന്നു. അശ്രദ്ധ കറക്ഷനിലൂടെ പരിഹരിക്കാം. അജ്ഞതയ്ക്ക് പുനര്‍വിദ്യാഭ്യാസം ആവശ്യമാണ്. ബൂലോകത്ത് വന്നതിന് ശേഷം സാബിന് ലഭിക്കുന്നത് അതാണ്.


ഇനി സമയംക്രമം വിവരിക്കുന്നതില്‍ സാബിന്റെ ശ്രദ്ധയും ഭാഷയും തിരിച്ചറിയാന്‍ ഒരു ടെസ്റ്റ് ഡോസ്:

> 'ഇരുനൂറ് കോടി വര്‍ഷങ്ങള്‍ പഴക്കമുള്ള, കേബ്രിയന് തൊട്ടുമുമ്പുള്ള പ്രോട്ടിരോസോയിക് ഘട്ടത്തിലെ ബഹുകോശ ജീവികളുടേതെന്ന് സംശയിക്കപ്പെടുന്ന ചില ജീവരൂപങ്ങള്‍ കണ്ടെത്തിയതായി ചില പുരാജീവി ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു' (ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും, പേജ്,48, പാര,3) - (OK)

> '50-60 കോടി വര്‍ഷങ്ങള്‍ മാത്രം പഴക്കമുള്ള ഓര്‍ഡോവിഷ്യന്‍ യുഗത്തിന്റെ ആദ്യഘട്ടത്തില്‍...' (ഡാര്‍വിനിസം പ്രതീക്ഷയും പ്രതിസന്ധിയും, പേജ് 48) ഓര്‍ഡോവിഷ്യന്‍ കാലഘട്ടം എഴുതിയിരിക്കുന്നത് ഒന്നു ശ്രദ്ധിച്ചേ, എത്ര കറക്ട്! കുഴപ്പമില്ല അടുത്ത എഡിഷനില്‍ മാറ്റിയാല്‍ മതി)

> 'ഭൂശാസ്ത്രജ്ജരുടെ കാലഗണനയില്‍ ഏറ്റവും താഴെയായി പ്രത്യക്ഷപ്പെടുന്നത് പ്രീ-കേംബ്രിയന്‍ യുഗമാണ്. അതിനെ രണ്ടുയുഗങ്ങളായി വീണ്ടും വിഭജിച്ചിട്ടുണ്ട്. 460 കോടി വര്‍ഷം പഴക്കമുള്ള ആര്‍ക്കിയോസോയിക്, 200 കോടി വര്‍ഷം പഴക്കമുള്ള പ്രോട്ടിരോസോയിക് എന്നിങ്ങനെ. ഇതിന്റെ ആദ്യഭാഗങ്ങള്‍ കേംബ്രിയന്‍, ഓര്‍ഡോവിഷ്യന്‍, സിലൂരിയന്‍ എന്നീ യുഗങ്ങളാണ്''(ഡാര്‍വിനിസം :പ്രതീക്ഷയും പ്രതിസന്ധിയും, പേജ് 44, പാര 1)-എങ്ങനെയുണ്ട്?

'560 മില്യണ്‍ വര്‍ഷം പഴക്കമുള്ള കേംബ്രിയന്‍ പാറകളില്‍നിന്നും....'(ഡാര്‍വിനിസം പ്രതീക്ഷയും പ്രതിസന്ധിയും, പേജ് 55, പാര,1)-ഇവിടെ ശ്രദ്ധിക്കുക, എവിടെയെല്ലാം ഇംഗ്ലീഷ് മില്യണ്‍ അപ്പടി എടുത്തെഴുതുമ്പോഴോ അല്ലെങ്കില്‍ ദശലക്ഷം എന്നു തര്‍ജമ ചെയ്യുമ്പോഴോ സാബിന് അശ്രദ്ധയില്ല. കാരണം അതങ്ങനെയല്ലേ പറ്റൂ. അവിടെ തെറ്റാന്‍ യാതൊരു ചാന്‍സുമില്ലല്ലോ.


ഇതെന്താ സാബേ പണ്ടെങ്ങുമില്ലാത്ത പോലെ കോപ്പ്--കോപ്പ്-കോപ്പ്-കോപ്പ് .. കുഴപ്പമായോ? അതോ തനിക്കൊണം പുറത്തുവരുന്നതാണോ? ശ്രീ.രവിചന്ദ്രന്‍ പറഞ്ഞു നോട്ടപ്പിശകാണെന്ന്. അതും സാബിനോട് നേരിട്ട്. സാബത് പരസ്യമാക്കി. പ്രൂഫ് റീഡിംഗ് ഡെസ്‌ക്കില്‍ തിരുത്തണ്ട ഒരു കാര്യം. ഒരു സാമാന്യ മര്യാദപോലുമില്ലാതെ താങ്കള്‍ സ്വന്തം പൊത്തകത്തില്‍ വലിച്ചു കയറ്റി. ചില കൊച്ചുകുട്ടികള്‍ അപ്പിയും കമ്പില്‍ കുത്തിയെടുത്ത് തുള്ളിച്ചാടി നടക്കുന്നതുപോലെ അതുമായി ബ്രേക്ക് ഡാന്‍സും തുടങ്ങി. വാക്ക് മാറിപ്പോയെന്ന് എഴുതിയ ആള്‍തന്നെ പറഞ്ഞ സ്ഥിതിക്ക് പിന്നെയും താങ്കള്‍ ദഫുമുട്ട് നടത്തേണ്ട കാര്യമെന്തായിരുന്നു? അപ്പോഴാണ് സാബിന്റെ കഷായം സാബിനും തന്നുതുടങ്ങിയത്. വല്ലാതെ കയ്ക്കുന്നു, അല്ലേ? കുഴപ്പമില്ല, ആദ്യത്തെ ബുദ്ധിമുട്ടേ ഉള്ളൂ. പിന്നീടത് ഒരു ശീലമായിക്കൊള്ളും.

ഇപ്പോള്‍ തര്‍ജമ, തര്‍ജമ എന്നും പറഞ്ഞാണ്‌ നടപ്പ്. തര്‍ജമ നടന്നിട്ടില്ലെന്ന് പറഞ്ഞതിനര്‍ത്ഥം തര്‍ജമ നടന്നിട്ടില്ലെന്ന് തന്നെയാണ് സാബേ. കൃത്യമായി അളന്നുതൂക്കി തന്നെയാണത് പറഞ്ഞത്. ക്വട്ടേഷന്‍ മാര്‍ക്കുണ്ടാകാം, റസ്സലിന്റെ വാക്കുകളാവാം. പക്ഷെ മറ്റെല്ലാ പദങ്ങളും അവിടെ മലായാളത്തിലേക്ക് തര്‍ജമ ചെയ്യപ്പെടുന്നുവെങ്കിലും Telescope എന്ന ഇംഗ്ലീഷ് പദം തര്‍ജമ ചെയ്യപ്പെട്ടിട്ടില്ല. കാരണം ടെലസ്‌ക്കോപ്പിന്റെ മലയാളം ദൂരദര്‍ശിനി എന്നാണ്. ടെലസ്‌ക്കോപ്പിന് പകരം മൈക്രോസ്‌ക്കോപ്പെഴുതുന്നത് തര്‍ജമയല്ല മാറിപ്പോയതാണ്. മറിച്ച് 'താത്വികമായി' തെളിയിക്ക്.

 സാബിന്റെ 'കോപ്പ്'ഞാന്‍ വിശദീകരിച്ചത് യുക്തിസഹമായി തന്നെയാണ്. ചുണയുണ്ടെങ്കില്‍ മറിച്ച് തെളിയിക്ക്. ഇക്കാര്യത്തില്‍ സാബിന് ചുട്ടുതിന്നാന്‍ യാതൊന്നുമില്ലെന്ന് ബോധ്യപ്പെടുത്താന്‍ തന്നെയാണ് കാര്യം വിശദീകരിച്ചത്. അതായത് മുങ്ങിത്താഴുന്ന സാബിന് കച്ചിത്തുരുമ്പുപോലുമില്ലെന്ന് ബോധ്യപ്പെടുത്താന്‍. റസ്സലിന്റെ ചായക്കപ്പ് ഇല്ലാത്തതാണ്, ഉപമയാണ്, സാങ്കല്‍പ്പിക സാഹചര്യം വിശദീകരിക്കുന്നതാണ്. അവിടെ കോപ്പുകള്‍ മാറിപ്പോയതുകൊണ്ട് ഒരു പ്രശ്നവുമില്ല. ഭൂമിയില്‍ നിന്ന് ടെലസ്‌ക്കോപ്പ് ഉപയോഗിച്ച് ചൊവ്വയുടേയും ഭൂമിയുടേയും ഭ്രമണപഥങ്ങള്‍ക്കിടയിലുള്ള ചായക്കപ്പ് സാബിന് കണ്ടെത്താനാവുമോ? അതിന് ഉത്തരം ആദ്യം പറയുക. അങ്ങനെയൊരും ടെലസ്‌ക്കോപ്പ് നിര്‍മ്മിക്കാന്‍ സാബിന് സാധിക്കുമോ? ടെലസ്‌ക്കോപ്പ് നിര്‍മ്മാണത്തില്‍ ദൂരവും വലുപ്പവും തമ്മില്‍ ഒരു സവിശേഷ അനുപാതമുണ്ട്. ടെലസ്‌ക്കോപ്പ് നിര്‍മ്മാണത്തിന്റെ ബേസിക്‌സ് പഠിച്ചത് മറന്നുപോയോ സാബ്? ചെറിയ വസ്തുക്കള്‍ക്ക് മൈക്രോസ്‌ക്കോപ്പു തന്നെയാണ് വേണ്ടത്. നാമിന്ന് ഉപയോഗിക്കുന്ന മൈക്രോസ്‌ക്കോപ്പ് അതിന് സഹായകരമാകണമെന്നില്ല(നാമിപ്പോള്‍ ഉപയോഗിക്കുന്ന ടെലസ്‌ക്കോപ്പ് ഉപയോഗപ്രദമല്ല എന്നതുപോലെ). രണ്ടായാലും വസ്തു ദൂരെയാണെങ്കില്‍ ടെലസ്‌ക്കോപ്പും ചെറുതാണെങ്കില്‍ മൈക്രോസ്‌ക്കോപ്പും തന്നെയാണ് വേണ്ടത്. ദൂരെയും ചെറുതുമായാല്‍ രണ്ടും ശരിയാകില്ല. ദൂരെയുള്ള വലിയ വസ്തുക്കളെ കണ്ടെത്താനാണ് ടെലസ്ക്കോപ്പ്. ഇവിടെ ദൂരത്തിന്റെ കാര്യമേ ശരിയാകുന്നുള്ളു. വലുപ്പം ശരിയാകുന്നില്ല. ടെലസ്‌ക്കോപ്പ് ഉപയോഗിച്ചാലും ശരിയാകുന്നില്ലെന്നര്‍ത്ഥം. അപ്പോള്‍ ടെലസ്‌ക്കോപ്പ് പകുതി ശരിയും പകുതി തെറ്റുമാണ്. മൈക്രോസ്‌ക്കാപ്പും പകുതി ശരിയും പകുതി തെറ്റുമാണ്. രണ്ടും ശരിയും തെറ്റുമാണ്. അല്ലെന്ന് സമര്‍ത്ഥിക്കണം സര്‍.  വെറുതെ നെഞ്ചുപൊട്ടി വിലപിക്കാതെ യുക്തിസഹമായി സമര്‍ത്ഥിക്കൂ.   കണ്ണില്‍ കണ്ടതെല്ലാം സമര്‍ത്ഥിക്കുന്നയാള്‍ ഇപ്പോള്‍ എന്തേ പരുങ്ങുന്നത്? ഞാനാദ്യമേ പറഞ്ഞൂ. ഇതൊന്നും എനിക്ക് താല്‍പര്യമുള്ള വിഷയമല്ലെന്ന്. പിന്നെ സാബ് ശ്രീ.രവിചന്ദ്രന്‍ തന്നെ സമ്മതിച്ചെന്നു പറഞ്ഞ ഒരു കാര്യമിട്ട് കുലുക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു കോപ്പ് ഇങ്ങോട്ടു തന്നാല്‍ രണ്ടെണ്ണം അങ്ങോട്ടു തരണമെന്ന് തോന്നി. അത്രയേ ഉള്ളു. അത് പൂര്‍വാധികം ശക്തിയായി തുടരുകയും ചെയ്യും. ഒരു ഉത്തേജകവും താങ്കള്‍ക്കിനി ഗുണം ചെയ്യില്ല സര്‍.  

അപ്പോ 'കോപ്പി്‌ന്റെ' കാര്യം അത്രയേ ഉള്ളു. വീണിതല്ലോ കിടക്കുന്നു ധരണിയില്‍... ഇനിയും കിടക്കുകയല്ലേ കാര്യങ്ങള്‍! ബില്യണ്‍-മില്യണ്‍, മധ്യലോകം-മദ്യലോകം, നാനൂറ് കോടി കൊല്ലം പഴക്കമുള്ള ഞാഞ്ഞൂലുകള്‍,ഹക്‌സിലി വില്‍ഫര്‍ ഫോഴ്‌സ്, ഇലക്ട്രോണ്‍ ശോഷണം-ട്രാന്‍സ്ഫര്‍....പഴയ കടങ്ങള്‍, ഇനി റിലീസിംഗ് നടത്താനുള്ള തമാശകള്‍. അതൊക്കെ ഇനി എപ്പോഴാ? കുമ്പസാസങ്ങളുടെ അടുത്ത പരമ്പരകള്‍ ഇനിയെന്നുവരും?

Monday, June 6, 2011

അങ്കുശമില്ലാത്ത ചാപല്യമേ നിന്നെ ഖണ്ഡകനെന്നു വിളിക്കുന്നു ഞാന്‍

സൂക്ഷ്മ-സ്ഥൂല പ്രപഞ്ചത്തിന് മധ്യേ വര്‍ത്തിക്കുന്ന 'മധ്യലോകം' എന്ന ശാസ്ത്ര സങ്കല്‍പ്പത്തെക്കുറിച്ച് പ്രതിപാദിക്കുന്ന 'നാസ്തികനായ ദൈവ'ത്തിലെ 'ചില മധ്യലോകസങ്കല്‍പ്പങ്ങള്‍' എന്ന അധ്യായത്തില്‍ ശ്രീ. സി.രവിചന്ദന്‍ എഴുതിയ കാര്യങ്ങളിലെ  പ്രസക്തമായ ചില വരികള്‍ ഇവിടെ ഉദ്ധരിക്കുന്നു. കൂടെ നമ്മുടെ അഭിമാനഭാജനമായ ഖണ്ഡസ്വാമി സ്വതസിദ്ധമായ ശൈലിയില്‍ ആ അധ്യായത്തെ മുഴുവന്‍ കണ്ടിച്ച് വെട്ടീക്കീറി ഒരു പരുവമാക്കുന്നതും കാണുക. യുക്തി എന്ന ബ്‌ളോഗ്ഗറുടെ അഭ്യര്‍ത്ഥനയനുസരിച്ചാണ് ഈ പോസ്റ്റ്. സി രവിചന്ദ്രന്റെ പുസ്തകത്തെ ഖണ്ഡിക്കാനുള്ള ശ്രീ. ഹുസ്സൈന്റെ ശ്രമങ്ങളെ ചുവന്ന നിറത്തില്‍ കൊടുത്തിരിക്കുന്നു.

'നാസ്തികനായ ദൈവ'ത്തില്‍നിന്നും, പേജ്-408 മുതല്‍:



'ഈ ലോകത്ത് ജീവിക്കുന്ന നമ്മള്‍ എത്ര ഭാഗ്യവാന്‍മാരാണെന്ന് എപ്പോഴെങ്കിലും ആലോചിച്ച് നോക്കിയിട്ടുണ്ടോ? വിജയകരമായ മനുഷ്യജന്മത്തിനാവശ്യമായ ഡി.എന്‍.എ. സംയോജനം ശരിക്കുമൊരു ലോട്ടറിയാണ്. ഈ ലോകത്ത് ജനിക്കേണ്ട കോടിക്കണക്കിന് മനുഷ്യര്‍ ഡി.എന്‍.എ. സംയോജനത്തിലെ പൊരുത്തക്കേടുകളും സങ്കീര്‍ണ്ണതകളും കാരണം ഒരിക്കലും ജനിക്കാന്‍ പോകുന്നില്ല. നമുക്ക് മുമ്പ് സംഭവിച്ചതൊക്കെ ഭൂതകാലത്തിന്റെ ഇരുട്ടറകളില്‍ അടക്കം ചെയ്യപ്പെട്ടിരിക്കുന്നു. ഭാവിയാകട്ടെ അജ്ഞാതവും. നമ്മുടെ ജീവിതം എത്ര ചെറുതായിരുന്നാലും ഇന്ന് ജീവിച്ചിരിക്കുന്ന നാം അനിര്‍വചനീയമായ ഭാഗ്യമാണ് അനുഭവിക്കുന്നത്. ഒരു നിമിഷംപോലും നാം പാഴാക്കാന്‍ പാടില്ലെന്നറിയാന്‍ കൂര്‍മ്മബുദ്ധിയുടെ ആവശ്യമില്ല.' (വായന തുടങ്ങിയ ഖണ്ഡസ്വാമി കത്തി രാകുന്നു:)


'ജീവിതം വിരസമാണ്, അര്‍ത്ഥശൂന്യമാണ് എന്നൊക്കെ പറയുന്നതിനുമുമ്പ് ആയിരംവട്ടം ആലോചിക്കേണ്ടതുണ്ട്. ജീവിതത്തെ അധിക്ഷേപിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നാം അധിക്ഷേപിക്കുന്നത് ജീവിക്കാന്‍ ഭാഗ്യമില്ലാതെപോയ സഹസ്രകോടി മനുഷ്യരെയാണ്. അവര്‍ക്കഭിപ്രായം പറയാനായി ഒരു ജീവിതംപോലും ലഭിച്ചിരുന്നില്ലെന്നോര്‍ക്കണം.

'ജീവിതത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും(Life-enhancing) ജീവിതത്തെ നിരുപാധികം പിന്തുണയ്ക്കുകയും(Life-affirming) ചെയ്യുന്ന സമീപനമാണ് നിരീശ്വരവാദികള്‍ കൈക്കൊള്ളാറുള്ളത്. 


"വിരക്തി ഒരു ഫാഷനായിക്കാണുന്നവര്‍ നിരവധിയാണല്ലോ. ജീവിതത്തെ കുറച്ചുകാണുകയും അതില്‍ താല്പര്യരാഹിത്യം പ്രകടിപ്പിക്കുകയും ചെയ്യുന്നവര്‍ തീര്‍ച്ചയായും ചില ചോദ്യങ്ങള്‍ക്കുത്തരം കണ്ടെത്തേണ്ടതുണ്ട്. ജീവിതം വിരസവും അര്‍ത്ഥശൂന്യവുമാണെന്ന് ഒരാള്‍ പറയുന്നുവെന്നിരിക്കട്ടെ. അയാള്‍ക്കതെങ്ങനെ അറിയാം? മൂല്യനിര്‍ണ്ണയം നടത്താന്‍ സമാനമായ എന്തു വസ്തുവാണ് അയാളുടെ പക്കലുള്ളത്?" 


"വിലയിരുത്തലെല്ലാം ആപേക്ഷികമാണ്. ജീവിതം 'മായ'യാണെന്ന് പറയുന്നവര്‍ ഏതുമായി താരതമ്യം ചെയ്താണ് ഈ ജീവിതത്തെ മായയായി പ്രഖ്യാപിക്കുന്നത്? സ്വര്‍ഗ്ഗവും പരലോകവും വരെ ഭൂമിയിലെ ജീവിതത്തെ ആധാരമാക്കി ഭാവനയില്‍ കാണുന്ന മതവാദികളും ജീവിതമല്ലാതെ മറ്റൊന്നിനെക്കുറിച്ചും തങ്ങള്‍ക്കറിയില്ലെന്ന് സമ്മതിക്കുന്നുണ്ട്.' "സമാനതകളില്ലാത്ത സംഭവ്യതയാണ് ജീവിതം; അത്യപൂര്‍വവും അതിമനോഹരവുമായ ഒന്ന്. 


'ജീവിതത്തില്‍ ശൂന്യതയുണ്ടെന്ന് വാദിക്കുകയും അത് നികത്താനായി ഒരു ദൈവത്തെ കൃത്രിമമായി സങ്കല്‍പ്പിച്ചശേഷം 'ശൂന്യതയുള്ളതുകൊണ്ട് ദൈവമുണ്ട്' എന്നവകാശപ്പെടുന്നത് സത്യസന്ധമല്ല.
പ്രപഞ്ചത്തെ മനസ്സിലാക്കാനുള്ള മനുഷ്യന്റെ ശ്രമം ആരംഭിക്കുന്നത് അതിന്റെ മാതൃക സ്വന്തം തലച്ചോറില്‍ നെയ്തുകൊണ്ടാണ്. നാം നിലനില്‍ക്കുന്ന ലോകത്തെപ്പറ്റി ഒരു സങ്കല്‍പ്പം ഏവര്‍ക്കുമുണ്ട്. ഈ ലോകത്തിന്റെ ഒരു മാതൃകയാണത്.' 'പുരാതനമനുഷ്യര്‍ അവരുടെ പരിമിതികള്‍ക്കുള്ളില്‍നിന്നുകൊണ്ട് ഈ ലോകത്തെ നിര്‍ധാരണം ചെയ്യാന്‍ ശ്രമിച്ചത് ഇത്തരത്തില്‍ പ്രപഞ്ചമാതൃക ബോധമണ്ഡലത്തില്‍ സൃഷ്ടിച്ചാണ്. പക്ഷേ, ഇന്ന് പ്രാചീനസങ്കല്‍പ്പങ്ങളെക്കാള്‍ സമ്പന്നമായ പ്രകൃതിമാതൃകകള്‍ ഉണ്ടാക്കാനുള്ള ശേഷിയും വൈഭവവും നമുക്കുണ്ട്. പ്രപഞ്ചത്തെക്കുറിച്ച് നമ്മുടെ അറിവ് ഏറെ വര്‍ദ്ധിച്ചിരിക്കുന്നു. മതമാകട്ടെ സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പുള്ള മോഡലുകള്‍ എന്നും നിലനില്‍ക്കണമെന്ന് ശഠിക്കുന്നു. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പുള്ള മനുഷ്യര്‍ ചിന്തിക്കുകയും ജീവിക്കുകയും ചെയ്തതില്‍ നിന്ന് ഒരിഞ്ചുപോലും നാം മുന്നേറരുതെന്ന നിര്‍ബന്ധബുദ്ധിയാണ് മതത്തെ മനുഷ്യപുരോഗതിയുടെ ഏറ്റവും വലിയ ശത്രുവാക്കുന്നത്.' 

'ആധുനികയുഗത്തിലെ ഏറ്റവും നിര്‍ഭാഗ്യകരവും അസുഖകരവുമായ കാഴ്ച ബുര്‍ഖ ധരിച്ച് നഗരവീഥികളിലൂടെ സഞ്ചരിക്കുന്ന ഒരു മനുഷ്യസ്ത്രീയാണെന്ന് ഡോക്കിന്‍സ് പറയുന്നു. അടിമത്വത്തിന്റെയും അസ്വാതന്ത്ര്യത്തിന്റേയും ജൈവചിഹ്നമായ മനുഷ്യ'പെന്‍ഗ്വിനാ'ണവള്‍.'
'മതദൈവത്തിന്റെ പേരില്‍ സ്വന്തം അസ്വാതന്ത്ര്യത്തെ പരസ്യമായി പുകഴ്ത്തിപ്പാടാനും യാതനകളെ പ്രകീര്‍ത്തിക്കാനും വിധിക്കപ്പെട്ടവള്‍. ഒപ്പം സ്വന്തം ദുര്‍ഗതി ഒരു സ്വകാര്യദുഃഖമായി അടിച്ചമര്‍ത്താനുള്ള മതബാധ്യതയും അവള്‍ക്കുണ്ട്.' 

'സ്വമതത്തെ പ്രീണിപ്പിക്കാനായി ജീവിതാന്ത്യംവരെ സൗന്ദര്യവും സ്വാതന്ത്യവും പരാതികളില്ലാതെ അടിയറവെക്കുന്ന സ്ത്രീയാണ് ബുര്‍ഖാധാരി. ബുര്‍ക്ക പുരുഷമേധാവിത്വത്തിന്റെ ചിന്നംവിളിയായി മാത്രം പരിമിതപ്പെടുത്താനാവില്ല. വളരാന്‍ അനുവാദമില്ലാത്ത മനുഷ്യജീവിയെയാണത് പ്രതിനിധീകരിക്കുന്നത്.' 'ബുര്‍ഖ ധരിച്ച വ്യക്തി നേത്രങ്ങളുടെ ഭാഗത്തുള്ള ചെറിയ ദ്വാരംവഴിയാണ് ലോകത്തെ കാണുന്നത്. ഈ സുഷിരക്കാഴ്ചയൊഴികെ ബാക്കിയൊക്കെ മനുഷ്യവര്‍ഗ്ഗത്തില്‍ ജനിച്ചതിന്റെപേരില്‍ അവള്‍ക്ക് നിഷേധിക്കപ്പെടുന്നു. ബാഹ്യലോകം മുഴുവന്‍ ചെറിയ ഒരു ദ്വാരത്തിലേക്ക് ചുരുങ്ങുമ്പോള്‍ നഷ്ടപ്പെടുന്നത് വളരെയേറെയാണ്.' (ഖണ്ഡകന് അരിശം മൂക്കുന്നു, കണ്ടിപ്പാരാംഭിക്കുന്നു:ആരാണ് മധ്യലോകക്കാര്‍, നവനാസ്തികത, പേജ് 102-മുതല്‍ തുടര്‍ന്നു വരുന്ന പേജുകളിലെ മതഹാസസാഹിത്യം: 'രണ്ടായിരം വര്‍ഷം പഴക്കമുള്ള ഗ്രീക്ക് ഭൗതികവാദത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ ഇന്നും മുറുകെ പിടിക്കുന്ന ആധുനിക നിരീശ്വരവാദിയും മതവിശ്വാസികളെ പരിഹസിക്കുന്നത് മധ്യലോക സങ്കല്‍പ്പക്കാര്‍ എന്നു വിശേഷിപ്പിച്ചുകൊണ്ടാണ്! മധ്യകാലത്തേക്കാള്‍ പഴക്കമുണ്ട് പ്രാചീനകാലത്തിനെന്ന് അവരറിയുന്നുണ്ടോ ആവോ!)

'സ്ത്രീയെ കേവലം ഒരു ലൈംഗികോപകരണമായി മാത്രം കാണുന്നതിനാലാണ് ഇറച്ചിയും മത്സ്യവും ശവവും അന്യര്‍ കാണാതെ പൊതിഞ്ഞുകെട്ടി കൊണ്ടുപോകുന്നതുപോലെ അവള്‍ക്ക് സ്വയം നിഷ്‌കാസിതയായി സഞ്ചരിക്കേണ്ടിവരുന്നത്.' ബുര്‍ഖ നല്കുന്ന 'സുരക്ഷിതത്വത്തെ'പുകഴ്ത്തി കവിതകളെഴുതേണ്ടി വരുന്ന ഏതൊരു സ്ത്രീയും അടിമ യജമാനനെ പുകഴ്ത്താന്‍ നിര്‍ബന്ധിതനാണെന്ന സാമാന്യതത്വം സാധൂകരിക്കുന്നുണ്ട്. 'ബുര്‍ഖയ്ക്കുള്ളില്‍ എല്ലാം സ്ത്രീകളും സമാനരാണ്. സുന്ദരിയായ സ്ത്രീ ഒരിക്കലും ബുര്‍ഖ ഇഷ്ടപ്പെടില്ല.ബുര്‍ഖ ഉപമയിലൂടെ നമ്മുടെ ഭൗതികലോകത്തെ ഏറ്റവും വലിയ പ്രതിസന്ധിയെ നിര്‍ധാരണം ചെയ്യുകയാണ് ഡോക്കിന്‍സ്. ഇന്ന് നാം പ്രപഞ്ചത്തെ നോക്കുന്നത് ഒരു ബുര്‍ഖയിലൂടെയാണ്. നാം മുകളിലോട്ട് നോക്കുമ്പോള്‍ ചതുര്‍മാനപ്രപഞ്ചത്തിന്റെ ഒരു വശത്തേക്ക് മാത്രമാണ് പരമാവധി നോക്കാനാവുക. ഒരോ നോട്ടവും നഷ്ടപ്പെടുത്തലുകളുടെ കഥ പറയുന്നു.' (ഖണ്ഡകന്‍ തനിക്കറിയാവുന്ന ഉള്ള സത്യം തുറന്നുപറയുന്നു:'പദാര്‍ത്ഥമല്ലാത്ത ഒന്നിനേയും സങ്കല്‍പ്പിക്കാന്‍ പോലും കഴിവില്ലാത്തവരാണ് നിരീശ്വരവാദികളെന്ന് വ്യക്തമായില്ലേ?')

'അതായത് മനുഷ്യന്‍ ഇന്ന് അറിയാതെയെങ്കിലും ഒരു ബുര്‍ഖ ധരിച്ചിരിക്കുന്നു. ആ ബുര്‍ഖ കുറേശ്ശെ മാറ്റാനുള്ള ശ്രമകരമായ ദൗത്യമാണ് ശാസ്ത്രം ഏറ്റെടുത്തിരിക്കുന്നത്. നമ്മുടെ അനുഭവങ്ങള്‍ പാര്‍ശ്വവീക്ഷണങ്ങളോ പരിമിതമായ കാഴ്ചകളോ മാത്രമാകുന്നു.' 'പ്രകാശത്തിന്റെ വര്‍ണ്ണരാജി (Spectrum)പരിഗണിക്കുക. സ്‌പെക്ട്രത്തിന്റെ മൊത്തം വിസ്തീര്‍ണ്ണത്തിന്റെ വളരെ ചെറിയൊരംശം മാത്രമാണ് മൈക്രോസ്‌കോപ്പിന്റെ സുഷിരത്തിലൂടെ നോക്കിയാല്‍ കാണുക. ബാക്കിഭാഗം മുഴുവന്‍ കറുത്ത ബുര്‍ഖപോലെ അദൃശ്യമായി നിലകൊള്ളുന്നു. അതായത് കാണാനുള്ള ഭാഗം കണ്ടതുമായി താരതമ്യം പോലുമില്ലാത്തവിധം വലുതാണ്.'

'നാം ഒരു ഗുരുത്വാകര്‍ഷണക്കിണറിന്റെ അടിത്തട്ടില്‍ കഴിയുന്നവരാണാണ്. നമ്മുടെ ഗ്രഹത്തിന്റെ വായുനിറഞ്ഞ ഉപരിതലത്തിലാണ് മനുഷ്യന്റെ വാസം. നമ്മുടെ ഗ്രഹമാകട്ടെ 15 കോടി കിലോമീറ്റര്‍ അകലെയുള്ള ഒരു അഗ്നിനക്ഷത്രത്തിന് ചുറ്റും പ്രദക്ഷിണം ചെയ്യുകയാണ്. എന്നിട്ടും ഇതാണ് സാധാരണയുള്ള അവസ്ഥയെന്ന് നാം സങ്കല്‍പ്പിച്ചു പോകുന്നു. എന്നാല്‍ പ്രപഞ്ചത്തിലെ ഏറ്റവും പ്രത്യേകതയുള്ള ഒരവസ്ഥയിലാണ് നാമിന്നുളളത്. പ്രകാശസ്‌പെക്ട്രത്തിന്റെ ഒരറ്റത്ത് റേഡിയോതരംഗങ്ങളും മറ്റേയറ്റത്ത് ഗാമാകിരണങ്ങളുമാണ്. ചുറ്റുമുള്ള കറുത്തബുര്‍ഖ പൂര്‍ണ്ണമായും നീക്കംചെയ്ത് സ്വാതന്ത്യത്തിലേക്ക് നമ്മെ നയിക്കുകയാണ് ശാസ്ത്രദൗത്യം. സാധാരണ ടെലസ്‌ക്കോപ്പിലൂടെ ആകാശനിരീക്ഷണം നടത്തിയാല്‍ നക്ഷത്രങ്ങള്‍ സാധാരണപ്രകാശം പ്രസരിപ്പിച്ച് നില്‍ക്കുന്നതായാണ് നമുക്കനുഭവപ്പെടുക. നാം കാണുന്ന പ്രകാശം വളരെ ചുരുങ്ങിയ തരംഗദൈര്‍ഘ്യത്തിലുള്ള പ്രകാശം മാത്രമാണ്.'(ഇവിടെ ശ്രീ.രവിചന്ദ്രന്‍ മൈക്രോസ്‌ക്കോപ്പും ടെലസ്‌ക്കോപ്പും പരാമര്‍ശിച്ചിരിക്കുന്നത് കാണുക. സ്വഭാവികമായും 'റസ്സലിന്റെ ചായക്കപ്പ്' ഭാഗത്ത് നോട്ടപ്പിശക് മൂലം വാക്ക് മാറിപ്പോയതാണെന്ന് ആര്‍ക്കും മനസ്സിലാകും. ബില്യണും മില്യണും തിരിച്ചറിയാതെ 25 വര്‍ഷം കണ്ടിച്ചതിന്റെ പാപം ഒഴിഞ്ഞുപോകാനായി ഖണ്ഡകന്‍ അലക്കിവരുന്ന വാക്കാണത്. മൈക്രോസ്‌ക്കോപ്പും ടെലസ്‌ക്കോപ്പും എന്താണെന്ന് രവിചന്ദ്രനറിയാമെന്ന് ഇവിടെ വ്യക്തമാകുന്നു. പക്ഷെ 'ബില്യണ്‍' എന്നാല്‍ എത്രയാണെന്ന് കഴിഞ്ഞ 46 വര്‍മായി ഖണ്ഡസ്വാമിക്കറിയില്ലായിരുന്നു-അതാണ് വസ്തുത. നോട്ടപ്പിശകും അജ്ജതയും സമമല്ല) 

'സത്യത്തില്‍ നമുക്ക് ദൃശ്യമായ തരംഗദൈര്‍ഘ്യത്തിന് മുകളിലും താഴെയുമുള്ള തരംഗദൈര്‍ഘ്യമുള്ള കണങ്ങള്‍ അടങ്ങിയ ഒരു വലിയ വര്‍ണ്ണരാജി അഥവാ സ്‌പെക്ട്രമാണ് പ്രകാശം. കൂടുതല്‍ ശേഷിയും മെച്ചപ്പെട്ട സാങ്കേതികവിദ്യയുമുള്ള ടെലസ്‌ക്കോപ്പുകളിലൂടെ സാധാരണ ടെലസ്‌ക്കോപ്പിലൂടെ കാണാന്‍ കഴിയാത്ത X-ray, റേഡിയോകണങ്ങള്‍ തുടങ്ങി പലതും നമുക്ക് കാണാന്‍ സാധിക്കുന്നുണ്ടല്ലോ. അപ്പോള്‍ നാം കാണുന്ന ആകാശം ഇതായിരിക്കില്ല എന്ന വ്യത്യാസമുണ്ട്. നിറവും പശ്ചാത്തലവും വിഭിന്നമായിരിക്കും.നമ്മുടെ ആകാശംതന്നെയോ എന്നുപോലും നാം അത്ഭുതപ്പെട്ടുപോകും! അള്‍ട്രാവയലറ്റ് ചിത്രങ്ങളില്‍ സാധാരണഗതിയില്‍ നാം കാണാത്ത പല പുള്ളികളും വരകളുമുണ്ട്. വാസ്തവത്തില്‍ പ്രാണികളുടെ നേത്രങ്ങളില്‍ വീഴുന്ന ഇലയുടെ ചിത്രമാണിത്; അതേസമയം നമുക്കൊരിക്കലും കാണാനാവാത്തതും.' (ഖണ്ഡകന്‍ തനിക്കൊണം കാണിക്കുന്നു: 'മധ്യകാലത്തെ ശാസ്ത്രജ്ജ്രര്‍ പദാര്‍ത്ഥത്തെ സങ്കല്‍പ്പിച്ചത് ഈ വിധമായിരുന്നു. അതുകൊണ്ട് എന്തെങ്കിലും ഉണ്ടാകാത്ത ശൂന്യത അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരുന്നു. ഇവിടെ വിഷയമതല്ല. ഏതെങ്കിലും മാധ്യമത്തിലൂടെയല്ലാതെ വൈദ്യൂതകാന്തിക തരംഗങ്ങള്‍ സഞ്ചരിക്കുകയില്ലെന്ന് ശഠിച്ച് മധ്യകാലക്കാരെപ്പോലെ ശരീരവും മസ്തിഷ്‌ക്കവുമില്ലാത്ത ദൈവത്തിന് ചിന്തിക്കാനാവില്ലെന്ന് കരുതുന്നവരാണ് നിരീശ്വരവാദികള്‍.'') 

'പ്രാണികളുടെ സ്‌പെക്ട്രജാലകം നമ്മുടേതുപോലെ വളരെ ചെറുതാണ്. പക്ഷേ, നമ്മുടെ സ്‌പെക്ട്രമല്ല അവറ്റകള്‍ കാണുന്നതെന്ന് മാത്രം. ഉദാഹരണമായി അവ ഒരിക്കലും ചെമപ്പ്‌നിറം കാണുന്നില്ല. സ്‌പെക്ട്രത്തിന്റെ അള്‍ട്രാവയലറ്റ് (Ultraviolet spectrum) ഭാഗത്തിലൂടെയാണ് പ്രാണികള്‍ എല്ലാം ദര്‍ശിക്കുന്നത്. നാം കാണുന്ന ഒരു പൂന്തോട്ടമല്ല മറിച്ച് ഒരു അള്‍ട്രാവയലറ്റ് പൂന്തോട്ടമാണ് (Ultraviolet garden) പ്രാണികളും പറവകളും കാണുന്നതെന്ന് സാരം.' 

'പ്രപഞ്ചത്തിലെ വേഗതയും ദൂരവും സംബന്ധിച്ച കണക്കുകളും നമുക്ക് സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമാണ്.' 

'സൂക്ഷ്മലോകത്തും സ്ഥൂലലോകത്തും അതാണ് സ്ഥിതി. യഥാര്‍ത്ഥമായ അനുഭവമില്ലാതെയുള്ള ഭാവന എപ്പോഴും വികലമായിരിക്കും. ഇലക്‌ട്രോണ്‍, പ്രോട്ടോണ്‍,നൂട്രോണ്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ അവയെ വളരെ വളരെ ചെറിയ പന്തുകളായി അല്ലെങ്കില്‍ കണങ്ങളായി വിഭാവനം ചെയ്യാനാണ് നാം ശ്രമിക്കുക. എന്തെന്നാല്‍ അതല്ലാതെ മറ്റൊന്നും നമുക്ക് പരിചയമില്ല. എന്നാല്‍ ഇലക്‌ട്രോണും പ്രോട്ടോണുമൊന്നും തീര്‍ച്ചയായും അങ്ങനെയുള്ള വസ്തുക്കളല്ല.'

നമ്മുടെ ഭാവന സൂക്ഷ്മ-സ്ഥൂല പ്രപഞ്ചങ്ങളുടെ അടുത്തെങ്കിലും എത്താന്‍ കഴിയുന്നവിധം വകസിച്ചിട്ടില്ലെന്നതാണ് പരാമര്‍ത്ഥം. ഭാവനയില്‍ കാണാന്‍ കഴിയുമെന്നൊക്കെ നാം പറയുന്നതില്‍ വാസ്തവത്തില്‍ യാതൊരു കഥയുമില്ല. നമുക്ക് ഭാവനയില്‍ കാണാന്‍ കഴിയുന്നത് വളരെ വളരെ തുച്ഛമാണ്. ആ തുച്ഛഭാവനയില്‍ നിന്നുകൊണ്ടാണ് എന്നെ ആരാധിക്കൂ,എന്നെ അനുസരിക്കൂ എന്നൊക്കെ മുറവിളി കൂട്ടുന്ന മതദൈവങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. `Possible worlds' -എന്ന തന്റെ പ്രശസ്തമായ ലേഖനത്തില്‍ ജെ.ബി.എസ്. ഹാല്‍ഡെയിന്‍ (J.B.S Haldane) പ്രസ്താവിക്കുന്നത് പോലെ പ്രപഞ്ചം നാം വിഭാവനം ചെയ്യുന്നതിനും അപ്പുറമാണെന്ന് മാത്രമല്ല നമുക്ക് വിഭാവനം ചെയ്യാന്‍ കഴിയുന്നതിലും അസാധാരണവുമാണ് ('...universe is not only queerer than we suppose but also queerer than we can suppose'...-J.B.S Haldane).നാം സ്വപ്നം കണ്ടതിലും കാണാന്‍ കഴിയുന്നതിലും ഉപരിയായ നിരവധികാര്യങ്ങള്‍ ഭൂമിയിലും സ്വര്‍ഗ്ഗത്തിലുമുണ്ടെന്ന് ഷേക്‌സ്പിയറുടെ ദുരന്തനായകനായ ഹാംലെറ്റ് ഹൊറേഷ്യയോട് പറയുന്നുണ്ട്.'

'ഡോക്കിന്‍സ് വിഖ്യാത ജര്‍മ്മന്‍ചിന്തകനായ ലുഡ്‌വിഗ് വിറ്റ്‌ജെന്‍സ്റ്റെയിന്റെ (Ludwig Wittegenstein)വാക്കുകള്‍ ഉദ്ധരിക്കുന്നു. വിറ്റ്‌ജെന്‍സ്റ്റെയിന്‍ ഒരിക്കല്‍ സുഹൃത്തിനോട് ചോദിച്ചുവത്രെ: ''പ്രദക്ഷണം ചെയ്യുന്നത് ഭൂമിയല്ല മറിച്ച് സൂര്യനാണെന്ന് പറയുന്നതായിരുന്നു മനുഷ്യന് എപ്പോഴും സ്വാഭാവികമായി തോന്നിയിട്ടുണ്ടാവുക എന്ന് നാം പറയുന്നു. എന്തുകൊണ്ട്?'' ഇവിടെ നിന്നുനോക്കുമ്പോള്‍ സൂര്യന്‍ ഭൂമിക്ക് ചുറ്റും കറങ്ങുന്നതായി 'തോന്നുന്നത്'കൊണ്ടാണതെന്നായിരുന്നു സുഹൃത്തിന്റെ മറുപടി. ''പക്ഷേ, ഒന്നാലോചിച്ച് നോക്കൂ, ഭൂമി സൂര്യനെ പ്രദക്ഷണം ചെയ്യുന്നുവെന്ന് തന്നെഇവിടെനിന്ന് നോക്കുമ്പോള്‍ തോന്നിയിരുന്നെങ്കിലോ?!''- ഈ മറുചോദ്യം സുഹൃത്തിനെ സ്തബ്ധനാക്കിക്കളഞ്ഞു.'

'നാം ജീവിക്കുന്നത് സൂക്ഷ്മ-സ്ഥൂല ലോകങ്ങളിലല്ല മറിച്ച് രണ്ടിനുമിടയിലുള്ള മധ്യലോകത്താണ് (Middle world). ഒരു നൂട്രിനോ ഭിത്തിയിലൂടെ കടന്നുപോകുന്നത് ഭാവനയില്‍ കാണാന്‍ നമുക്കാവില്ല.' (ഖണ്ഡകന്‍ മുന്‍പിന്‍ നോക്കാതെ വെട്ടിയരിയുന്നു: 'മധ്യകാല പാരമ്പര്യം 19ാം നൂറ്റാണ്ടുവരെ നിലനിന്നുവല്ലോ. മൈക്കിള്‍സണ്‍-മോര്‍ലി പരീക്ഷണങ്ങളിലൂടെ ഈഥറില്ലെന്ന് തെളിയിച്ചതോടെ അതിന്റെ അന്ത്യം കുറിക്കപ്പെട്ടു. ഇത് ശാസ്ത്രത്തിലെ കാര്യം. ശാസ്ത്രത്തിലെ ഈ മധ്യകാല പാരമ്പര്യത്തില്‍നിന്നും സമൂഹം പിന്നെയും പുരോഗതി നേടി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തിയിട്ടുണ്ട്. എന്നാല്‍ ഈ മധ്യകാലപാരമ്പര്യം ഇന്നും പേറുന്നവര്‍ ദൈവത്തിന് ചിന്തിക്കാന്‍ ശരീരം(പദാര്‍ത്ഥം) അനിവാര്യമാണെന്ന് വാദിക്കുന്ന നിരീശ്വരവാദികളാണ്. 

'പക്ഷേ, നാം ജീവിക്കുന്ന മധ്യലോകത്ത് ഘര്‍ഷണം എപ്പോഴുമുണ്ട്. അന്തരീക്ഷവായു ചെലുത്തുന്ന പ്രതിരോധം ഒരു യാഥാര്‍ത്ഥ്യമാകുന്നു. മധ്യലോകത്ത് ജീവിച്ചിരിക്കുന്നതിനാല്‍ ഘര്‍ഷണമില്ലായ്മ ഭാവനയില്‍ കാണുന്നതുപോലും പ്രയാസകരമാണ്.' (ഖണ്ഡസ്വാമി നിയന്ത്രണാതീതന്‍:'മൈക്കിള്‍സണ്‍-മോര്‍ലി പരീക്ഷണങ്ങളിലൂടെ ഈഥറില്ലെന്ന് തെളിയിച്ചതോടെ അതിന്റെ അന്ത്യം കുറിക്കപ്പെട്ടു.') 

'നാം ധരിച്ചിരിക്കുന്ന മധ്യലോകത്തിന്റെ ബുര്‍ഖ മധ്യലോകത്തിനുപരിയായ ഒന്നുമറിയാന്‍ നമ്മെ അനുവദിക്കുന്നില്ല. മനുഷ്യനുള്‍പ്പെടെയുള്ള ജന്തുജാലങ്ങള്‍ക്ക് അതിജീവിക്കാനുള്ളത് ഈ 'മധ്യലോക'ത്താണ്. 'സൂക്ഷ്മ-സ്ഥൂലപ്രപഞ്ചങ്ങളുമായി അഭിരമിക്കേണ്ട കാര്യം നമുക്കില്ല. അത് നമ്മുടെ ഭൗതികാവശ്യത്തിനുപരിയാണ്. ഒക്കെ ശരിതന്നെ. പക്ഷേ, അതുകൊണ്ടുമാത്രം നമ്മുടെ ബുര്‍ഖാ സുഷിരത്തിലൂടെ കാണുന്നതും കേള്‍ക്കുന്നതും മാത്രമാണ് ശരിയെന്ന് വിധിക്കുന്നത് അബദ്ധമാണ്.' ( സാബ് ജഗതിക്ക് ഭീഷണി ഉയര്‍ത്തുന്നു:''നിരീശ്വരവാദികളാണ് ഇന്നത്തെ മധ്യകാലക്കാരെന്ന് മനസ്സിലാക്കാന്‍ ഗ്രന്ഥകാരന്റെ വിവരണം ഉപകരിക്കുമെങ്കിലും മധ്യകാലക്കാര്‍ ഈഥറില്‍ വിശ്വസിച്ചിരുന്നില്ലെന്നത് ശ്രദ്ധിക്കണം)

'നമുക്ക് ഉപരിതല സമ്മര്‍ദ്ദം (Surface Tension) അത്രപെട്ടെന്ന് അനുഭവവേദ്യമാകില്ല. എന്നാല്‍ ഒരു ചെറിയപ്രാണിക്ക് ഗുരുത്വത്തേക്കാള്‍ ഉപരിതലസമ്മര്‍ദ്ദത്തേക്കുറിച്ചുള്ള അറിവാണ് പ്രധാനം. ആ നിലയില്‍ അവയുടെ 'മധ്യലോകം' നമ്മുടേതില്‍നിന്നും വിഭിന്നമാണ്.' 'ഉന്നത താപനിലയില്‍ നിലനില്‍ക്കാന്‍ കഴിയുന്ന ഒരു ബാക്റ്റീരിയ ആയിരുന്നു നമ്മളെങ്കില്‍ നമ്മുടെ ലോകവും ധാരണകളും ഇതാകുമായിരുന്നില്ലെന്ന് പറയേണ്ടതില്ല.'

'നാം കാണുന്ന 'യഥാര്‍ത്ഥലോകം' ശരിയായ ലോകമല്ലെന്ന് വ്യക്തം. മറിച്ച് ശരിക്കുള്ള ലോകത്തിന്റെ ഒരു മാതൃക മാത്രമാണത്. ആ മാതൃക നമ്മുടെ അതിജീവനത്തിന് അനുയോജ്യമായതും നമ്മുടെ മുന്‍ഗാമികളുടെ അനുഭവതലം പരിണമിച്ചുണ്ടായതുമാണ്. ഏത് മാതൃകമോഡലാണ് നമുക്കുള്ളതെന്നത് ഏതുതരത്തിലുള്ള ജീവിയാണ് നാം എന്നതിനെ ആശ്രയിച്ചിരിക്കും.'(ഖണ്ഡകന്‍ ഖണ്ഡനഭസ്മം ദേഹമാസകലം വാരിപ്പൂശി കണ്ടിക്കാനുപയോഗിക്കുന്ന ആലുവാക്കത്തിയുമായി എഴുന്നേല്‍ക്കുന്നു: 'ക്രിസ്റ്റ്യന്‍ ഹൈജന്‍സാണ് പ്രകാശം ഈഥറിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് ആദ്യമായി സിദ്ധാന്തിച്ചത്. ചുരുക്കത്തില്‍ സത്യസന്ധമായി നോക്കിയാല്‍ ഇതൊരു മധ്യകാലസങ്കല്‍പ്പമല്ല., ആധുനിക സങ്കല്‍പ്പമാണ്. പക്ഷെ ഡോക്കിന്‍സിന് വിരോധം മധ്യകാലക്കാരോടായതിനാല്‍ ഈഥറിനെ അവരുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചതാകാം. രണ്ടായാലും നിരീശ്വരവാദികളുടെ ഭോഷത്തരമാണ് വ്യക്തമാക്കുന്നത്'')

പിന്നല്ല, ദാ കിടക്കുന്നു, അവന്റെയൊരു മധ്യലോകവും മണ്ണാങ്കട്ടയും, എന്നോടാ കളി! സ്ലോമോഷനില്‍ കത്തിയുമായി തീകണ്ണുകളുമായി നടന്നകലുന്ന ഖണ്ഡസ്വമിയുടെ മുകളില്‍ മലക്കുകളുടെ പുഷ്പവൃഷ്ടി. മലക്കുകള്‍ ഖണ്ഡകനെ വാഴ്ത്തുന്നു. ഒപ്പം ആശ്വാസത്തിന്റെ ചില നെടുവീര്‍പ്പുകളും അവരില്‍ നിന്നുയരുന്നു. 'ഹുസൈനേ, ഇജ്ജ് തന്നെ ഹജ്ജ്!,  മധ്യലോകത്തെ മധ്യയുഗമാക്കിയ മുത്തേ വാഴ്ക, വാഴ്ക / എങ്കിലും കരുണയുള്ളവന്‍, ശ്രേഷ്ഠരില്‍ ശ്രേഷ്ഠന്‍/ നീ മധ്യലോകത്തെ 'മദ്യലോക'മാക്കിയില്ലല്ലോ/ എങ്കില്‍ സര്‍വ കാഫിറും കുടിയന്‍മാരെണെന്ന് തെളിയുമായിരുന്നു/ നിന്റെ കരുണ തുണച്ചത് നാസ്തികപ്പരിഷകളെ/ കാരണം നീ കരുണാകരന്‍-ദയാനിധി ഹുസൈന്‍/ ഖണ്ഡനപ്പൊരുളേ വാഴ്ക, വാഴ്ക, സര്‍വ അക്‌സസറികളും സഹിതം. 


Wednesday, June 1, 2011

കഥയില്ലാതാകുമ്പോള്‍


''ചാള്‍സ് ഡാര്‍വിന്റെ 'ജീവിവര്‍ഗ്ഗങ്ങളുടെ ഉത്ഭവം' പ്രസിദ്ധീകരിച്ച് ഏതാനും മാസങ്ങളേ ആയിട്ടുള്ളു. 1860 ജൂണ്‍ 30 ന് ശനിയാഴ്ച ബ്രിട്ടീഷ് അസോസിയേഷന്റെ വാര്‍ഷികയോഗം ഓക്‌സ്‌ഫോര്‍ഡില്‍ സമ്മേളിച്ചു. അവിടെ പരിണാമത്തെപ്പറ്റി ചൂടുപിടിച്ച വിവാദം നടക്കുകയാണ്. ബിഷപ്പ് വില്‍ഫര്‍ഫോഴ്‌സ് തന്റെ പരിണാമവാദ വിമര്‍ശനം ഉപസംഹരിച്ചുകൊണ്ട് ഡാര്‍വിന്റെ അടുത്ത സുഹൃത്തും പ്രമുഖ പരിണാമവിദഗ്ധനുമായ ഹക്‌സിലിയോട് ചോദിച്ചു: ''മുത്തച്ഛന്‍ വഴിയോ മുത്തശ്ശി വഴിയോ അദ്ദേഹം(താങ്കള്‍) കുരങ്ങില്‍ നിന്നുള്ള പാരമ്പര്യം അവകാശപ്പെടുന്നത്?'' ഹക്‌സിലിയുടെ മറുപടി ഇതായിരുന്നു:'' വളരെ കഴിവും ശക്തിയും സ്വാധീനവുമുള്ള വ്യക്തിയായിരുന്നിട്ടും ഗൗരവമുള്ള ശാസ്ത്ര ചര്‍ച്ചയില്‍ പരിഹാസം അവതരിപ്പിക്കാന്‍ വേണ്ടി മാത്രം അതുപയോഗിക്കുന്ന മനുഷ്യന്‍ വേണോ അതോ കുരങ്ങന്‍ വേണോ മുത്തച്ഛനായി എന്ന് എന്നോടു ചോദിക്കുകയാണെങ്കില്‍ ഞാന്‍ നിസ്സംശയം പറയും കുരങ്ങന്‍ മതിയെന്ന്''. പ്രൊഫസര്‍ ഹക്‌സിലിയുടെ ഈ മറുപടി വില്‍ബര്‍ഫോഴ്‌സിനെ ശരിക്കും ഇരുത്തിക്കളഞ്ഞു. സദസ്സില്‍ നിന്നുയര്‍ന്ന ആരവത്തിലും കയ്യടിയിലും അദ്ദേഹം പതറി. പരിണാമവാദവും സൃഷ്ടിവാദവും തമ്മിലുള്ള ഈ സംവാദം പരിണാമസിദ്ധാന്തത്തിന്റെ ദ്വിഗ്വിജയത്തിന് തുടക്കമിട്ടതായി വിലയിരുത്തപ്പെടുന്നു....."(ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും; എന്‍.എം.ഹുസൈന്‍, പേജ്-172-73, ഇസ്‌ളാമിക് ഫൗണ്ടേഷന്‍പ്രസ്സ്, 1992). 

ഇവിടെ ഈ സംവാദം ശരിക്കും ഒരു ചരിത്രസംഭവമെന്ന നിലയിലാണ് ഗ്രന്ഥകര്‍ത്താവ് പരാമര്‍ശിക്കുന്നത്. അതായത് ശരിക്കും സംഭവം നേരിട്ട കണ്ടതു പോലുള്ള ഒരു പ്രതീതി സൃഷ്ടിച്ചാണ് അവതരണം. പിന്നീടങ്ങോട്ട് വായിച്ചാലും അതുതന്നെ സ്ഥിതി. മതപ്രചരണമെന്ന നിലയില്‍ സൃഷ്ടിവാദ സാധൂകരണത്തിന്റെ ഭാഗമായാണ് ഈ മലമറിക്കല്‍. എന്നാല്‍ ഇപ്പോള്‍ ശ്രീ.  ശ്രീ. ഹുസ്സൈന്‍ പറയുന്നത് ഈ സംവാദം ചരിത്രസംഭവമായി അവതരിപ്പിക്കുന്നവരൊക്കെ വിഡ്ഢികളാണെന്നാണ്. 'നാസ്തികനായ ദൈവ'ത്തില്‍ ശ്രീ.രവിചന്ദ്രനും ഈ സംഭവം പരാമര്‍ശിക്കുന്നുണ്ട്. ഹുസൈന്റെ പുസ്തകത്തില്‍ ഉള്ളയത്ര അക്ഷരത്തെറ്റും ഭാഷാന്യൂനകളുമില്ല എന്നതൊഴിച്ചാല്‍ കാര്യമായ വ്യത്യാസമൊന്നും അവിടെയില്ല. ഈ സംഭവത്തിന്റെ ചരിത്രപരതയിലേക്ക് ഞാനിപ്പോള്‍ കടക്കുന്നില്ല. ശാസ്ത്രചരിത്രത്തില്‍ കഥകള്‍ക്കും ഉദാഹരണങ്ങള്‍ക്കും ആലങ്കാരികപ്രസക്തി മാത്രമേയുള്ളു. മതത്തിലേതുപോലെ കൈ വെട്ടാനും കഴുത്തറക്കാനുമൊന്നും കഥകളും ഉദാഹരണങ്ങളും ഉപയോഗിക്കുന്ന പതിവ് ശാസ്ത്രത്തിലില്ല. ആലുവായിലിരുന്ന് ഹോളോകോസ്റ്റിലെ ശവമെണ്ണിയപ്പോള്‍ 60 ലക്ഷം 6 ലക്ഷമായി കുറഞ്ഞുപോയെന്ന് വിലപിക്കുന്നയാളാണ് ശ്രീ.ഹുസൈന്‍. ന്യൂട്ടന്റെ ആപ്പിളും ഗലീലിയോയുടെ പിസാപരീക്ഷണവും ചരിത്രവിരുദ്ധവുമെന്ന് സമര്‍ത്ഥിച്ച് മോഹാലസ്യമടഞ്ഞവനാണ് ഈ മാവീരന്‍. അങ്ങനെ ഒരാള്‍ മിനിമം ഇതേ സംഭവങ്ങള്‍ ഒരിക്കല്‍ തികഞ്ഞ ആധികാരികതയോടെ താന്‍ തന്നെ എഴുതുകയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ടെന്ന കാര്യം മറക്കാന്‍ പാടില്ലാത്തതാണ്. അല്ലെങ്കില്‍ എഴുതിവെച്ച പുത്തകം മുഴുവന്‍ പിടിച്ചെടുത്ത് കത്തിക്കണം. മറ്റാര്‍ക്കും വിവരമില്ലെന്നും താന്‍ മാത്രമാണ് മഹാസംഭവമാണെന്നും നാഴികയ്ക്ക് നാല്‍പ്പത് വട്ടം സ്വയം വീമ്പിളക്കുന്നത് നല്ല ശാരീരികവ്യായാമമാണ്. പക്ഷെ അതുകൊണ്ടായോ? അല്പം ബൗദ്ധികസത്യസന്ധത കൂടിവേണ്ടേ? 1992 ല്‍ ശരിയെന്ന ബോധ്യത്തോടെ ചരിത്രസംഭവമായി അവതരിപ്പിച്ച കാര്യം പിന്നീട് 'കെട്ടുകഥ'യായി തീരുമെന്ന് ചിന്തിക്കാനുള്ള ഭാവനയില്ലെന്ന് പറഞ്ഞാല്‍ മനസ്സിലാക്കാം. പക്ഷെ, പിന്നീട് 'തെറ്റ്' ബോധ്യപ്പെടുന്ന മുഹൂര്‍ത്തത്തില്‍ ആദ്യം സ്വയം തിരുത്തുകയല്ലേ വേണ്ടിയിരുന്നത്? എന്നിട്ടല്ലേ മറ്റുള്ളവരെ വിമര്‍ശിക്കാവൂ? ശ്രീ. ഹുസ്സൈന്റെ 'ബോധ്യ'ങ്ങളാണ് ശരി എന്ന അര്‍ത്ഥത്തിലല്ല ഞാനിതെഴുതുന്നത്. മറിച്ച് ഇനി അഥവാ അദ്ദേഹം പറയുന്നതാണ് ശരി എങ്കില്‍ ആദ്യം Self correction അല്ലേ വേണ്ടിയിരുന്നതെന്ന് ആരായുന്നു എന്നേയുള്ളു. ശ്രീ.രവിചന്ദ്രന്‍ എഴുതിയത് സാധുവല്ലെങ്കില്‍ ആ തെറ്റ് ആദ്യം ചെയ്തത് ശ്രീ.ഹുസൈനാണ്. പണ്ട് താനിതൊക്കെ എഴുതിയിട്ടുണ്ടെന്ന് മറന്നുവെന്ന് മാത്രമല്ല, മറന്നുവെന്ന കാര്യംപോലും ഇന്ന് ഇദ്ദേഹം മറന്നിരിക്കുന്നു. എങ്ങനെയും ശ്രദ്ധിക്കപ്പെടണമെന്ന അത്യാഗ്രഹം മൂലം സെലക്റ്റീവ് ആംനേഷ്യയ്ക്ക് അടിപ്പെട്ട ഖണ്ഡസ്വാമി സ്വന്തം പള്ള കീറി ആയാലും വേണ്ടില്ല 'സര്‍ജന്‍' എന്ന പേരെടുക്കുമെന്ന് വാശിയിലാണ്. കേരളത്തിലെ ഏറ്റവും 'മൊഞ്ചുള്ള മുസ്‌ളീം ഹോക്‌സര്‍' ആയി അറിയപ്പെടണമെന്ന സാബിന്റെ പൂതി തീര്‍ച്ചയായും ഒരു കുറ്റമല്ല. പക്ഷെ മലര്‍ന്നുകിടന്ന് തുപ്പിക്കൊണ്ടുതന്നെ അത് സാക്ഷാത്ക്കരിക്കണമെന്നത് according to Mohanlal തീര്‍ത്തും അതിമോഹമാണ്, അതിമോഹം.