1.കത്തുന്ന മെഴുകുതിരിയും, വെള്ളത്തിലിട്ട സോഡിയവും പിന്നെ വെള്ളത്തിലായ വാദങ്ങളും.
മെഴുകുതിരി കത്തുമ്പോൾ ദ്രവ്യം ഊർജമായി മാറുമോ? സാധാരണ രാസപ്രവർത്തനത്തിൽ ദ്രവ്യ-ഊർജമാറ്റം സംഭവിക്കാമോ? ഇലക്ട്രോൺ കൈമാറ്റവും ഇലക്ട്രോൺ ശോഷണവും ഒന്നുതന്നെയാണോ?
സുശീല്കുമാർ വിഢ്ഠിത്തരം പറഞ്ഞിരിക്കുന്നു; ആറാം ക്ലാസ് ശാസ്ത്രജ്ഞാനവുമായി ഗോദയിലേക്കിറങ്ങിയിരിക്കുന്നു എന്നെല്ലാം പലവട്ടം ആക്ഷേപിച്ച് ശ്രീ. എൻ എം ഹുസ്സൈനും കൂട്ടാളികളും ഗ്വാ ഗ്വാ വിളിച്ചു അരങ്ങുവാണിരുന്നത് വായനക്കാർ മറന്നിരിക്കില്ലല്ലോ. ഇസ്ലാമിക് റേഡിയോയിലെ അഭിമുഖത്തിൽ വരെ അദ്ദേഹം ഇത് ആവർത്തിച്ചു.
അതിന് ഹുസ്സൈന്റെ ബ്ലോഗിൽ ഞാൻ നല്കിയ മറുപടി ഇതായിരുന്നു:
1. ദ്രവ്യ-ഊർജ രൂപമാറ്റം ഒരു പ്രാപഞ്ചികപ്രതിഭാസമാണ്. ഈ പ്രപഞ്ചത്തിൽ ദ്രവ്യവും ഊർജവും ളിച്ചുകളി നടത്തിക്കൊണ്ടിരിക്കുകയാണ്.
2. ഇതിന് ഏറ്റവും മികച്ച ഉദാഹരണം ന്യൂക്ലിയർ റിയാക്ഷൻ തന്നെയാണ്. എന്നാൽ ലളിതമായ ഉദാഹരണമെന്ന നിലയിൽ ഞാൻ മെഴുകുതിരി കത്തുന്ന ഉദാഹരണം എടുത്ത് അവതരിപ്പിച്ചിരുന്നു.
രാസപ്രവർത്തനത്തിൽ ഊർജം സ്വതന്ത്രമാക്കപ്പെടുകയാണ് ചെയ്യുന്നതെന്നും ന്യൂക്ലിയർ റിയാക്ഷനിൽ മാത്രമാണ് ദ്രവ്യ-ഊർജ മാറ്റം സംഭവിക്കുന്നതെന്നും ശ്രീ. ഹുസൈൻ ആവർത്തിച്ചു. അദ്ദേഹത്തിന്റെ അനുയായികൾ ഇതിന്റെ പേരിൽ 'സുശീലിയൻ തിയറി' എന്നെല്ലാം ആക്രോശങ്ങൾ നടത്തി. ഹുസ്സൈൻ ഇങ്ങനെ എഴുതി:
“ന്യൂക്ലിയര്‍ റിയാക്ഷനില്‍ മാത്രമാണ് ദ്രവ്യം ഊര്‍ജമായി മാറുന്നത്. സാധാരണ രാസപ്രവര്‍ത്തനങ്ങളില്‍ ഇതു സംഭവിക്കുന്നില്ല. അവയില്‍ പങ്കെടുക്കുന്ന മൊത്തം തന്മാത്രകളുടെ പിണ്ഡം മൊത്തം ഉല്‍പ്പന്നങ്ങളുടെ പിണ്ഡത്തിനു തുല്യമായിരിക്കും. അതായത് ദ്രവ്യനഷ്ടം സംഭവിക്കുന്നില്ല എന്നര്‍ത്ഥം. കെമിക്കല്‍ ബോണ്ടുകളിലെ ഊര്‍ജം സ്വതന്ത്രമാക്കപ്പെടുക മാത്രമാണ് ചെയ്യുന്നത്(സംശയമുണ്ടെങ്കില്‍ ഒരു ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയോടു ചോദിക്കു). ”
എന്റെ മറുപടി:
"കെമിക്കൽ ബോണ്ടുകളിലെ ഊർജം സ്വതന്ത്രമക്കപ്പെടുന്നതോടൊപ്പം പരിമിതമായ രീതിയിലെങ്കിലും ദ്രവ്യ-ഊർജ മാറ്റം ഈ രാസപ്രവർത്തനത്തിലും നടക്കുന്നുണ്ട്. ഇലക്ട്രോണ്‍ നഷ്ടം കെമിക്കല്‍ ബോണ്ടിങ്ങില്‍ സംഭവിക്കുകയില്ല എന്ന് തെളിയിക്കാന്‍ ഹുസ്സൈനാകുമോ? ക്വാണ്ടം ബലതന്ത്രമനുസരിച്ച് ഇലക്ട്രോണ്‍ ശോഷണം സജീവമായ സാധ്യതയാണ്. എത്രത്തോളം അവഗണനീയമാണെങ്കിലും ഇലക്ട്രോണ്‍ ഫോട്ടൊണുകള്‍ ആയി മാറുമ്പോള്‍ അത് സംഭവിക്കുന്നുണ്ട്. ഇല്ലെന്ന് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു"
ഹുസ്സൈന്റെ മറുപടി:
1. മെഴുകുതിരി കത്തുമ്പോള്‍ ദ്രവ്യം ഉര്‍ജ്ജമായി മാറുന്നില്ല . കത്തികഴിയുമ്പോഴും ദ്രവ്യത്തിന്റെ അളവ് കുറയുന്നില്ല. ദ്രവ്യം ഊര്‍ജ്ജമായി മാറുന്നത് ന്യൂക്ളിയാര്‍ റിയാക്ഷനില്‍ മാത്രമാണ്. പ്രതിപ്രവര്‍ത്തനത്തില്‍ ഇലക്ട്രോണ്‍ ട്രാന്‍സ്ഫര്‍ നടക്കണമെന്നില്ല, ഓക്സിഡേഷന്‍ നമ്പറിലെ മാറ്റമുണ്ടാകുന്നുള്ളു . ഒാക്സിഡേഷന്‍ നമ്പറില്‍ മാറ്റമുണ്ടാകുന്നതും ഐന്‍സ്റൈന്റെ ദ്രവ്യ- ഊര്‍ജ്ജ മാറ്റവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നാണ് എന്റെ ധാരണ .അതുകൊണ്ടാണ് മെഴുകുതിരി കത്തുന്നത് രാസപ്രവര്‍ത്തനമാണെന്നും അതില്‍ ദ്രവ്യം ഊര്‍ജ്ജമായി മാറുന്നില്ലെന്നും ന്യൂക്ളിയാര്‍ റിയാക്ഷനില്‍ മാത്രമാണ് ദാരവ്യം ഊര്‍ജ്ജമായി മാറുന്നതെന്നും എഴുതിയത് .
“ഇലക്ട്രോണ്‍ നഷ്ടം കെമിക്കല്‍ ബോണ്ടിങ്ങില്‍ സംഭവിക്കുകയില്ല എന്ന് തെളിയിക്കാന്‍ ഹുസൈനാകുമോ ? ”എന്ന് സുശീല്‍ക്കുമാര്‍ ചോദിക്കുന്നു. ഇലക്ട്രോണ്‍ നഷ്ടം സംഭവിക്കാതെ ഓക്സിഡേഷന്‍ തന്നെ നടക്കില്ലല്ലോ സുശീലേ. പക്ഷേ , ഇലക്ട്രോണ്‍ ഊര്‍ജ്ജമായി മാറുന്നില്ല എന്നതല്ലേ ശ്രദ്ധിക്കേണ്ടത് . ക്വാണ്ടംബലതന്തമനുസരിച്ച് ഇലക്ട്രോണ്‍ ശോഷണം സജീവമായ സാധ്യതയാണ് എന്ന് സുശീല്‍ കുമാര്‍ എഴുതിയതും ശരി തന്നെ . പക്ഷേ ഇതൊന്നും മെഴുകുതിരി കത്തുമ്പോള്‍ നടക്കുന്നതല്ല എന്നാണ് എന്റെ ധാരണ. അബദ്ധമാണെങ്കില്‍ ആര്‍ക്കും ചൂണ്ടിക്കാട്ടാം .
രാസപ്രവർത്തനത്തിൽ ഒരിക്കലും ദ്രവ്യം ഊർജമായി മാറുന്നില്ല എന്നുതന്നെയാണ് ശ്രീ. ഹുസ്സൈൻ എഴുതിയത്. ദ്രവ്യമായ ഇലക്സ്ട്രോൺ ഊർജരൂപമായ ഫോട്ടോൺ ആയി മാറുമ്പോൾ പിന്നെ എന്താണ് സംഭവിക്കുന്നത്?
ഇനിയുള്ളത് വെള്ളത്തിലിട്ട സോഡിയമാണ്. ഇതിന് ശ്രീ. ഹുസ്സൈൻ എഴുതിയ മറുപടിയാണ് രസകരം. സോഡിയം വെള്ളത്തിലിടുമ്പോഴല്ലേ ചലിക്കുന്നുള്ളു? അത് സ്വയം ചലനശേഷിയില്ലെന്നതിന് തെളിവല്ലേ എന്ന്.
ഇരുമ്പ് വെള്ളത്തിലിടുമ്പോൾ ചലിക്കുന്നില്ല, എന്നാൽ സോഡിയം ചലിക്കുന്നു? ഇതെന്താണ് കാണിക്കുന്നത്? സോഡിയവും ജലവും പ്രവർത്തിക്കുമ്പോൾ രാസപ്രവർത്തനം നടക്കുന്നുവെന്നും ഇത് സോഡിയത്തെ ചലിപ്പിക്കുന്നു എന്നുമല്ലേ? ഇവിടെ സോഡിയത്തെ ചലിപ്പിക്കുന്നത് "പദാർത്ഥബാഹ്യമായ" ഒരു “ശക്തി”യുമല്ല എന്ന എന്റെ വാദം ഇപ്പൊഴും സുരക്ഷിതമാണ്.
ഹുസ്സൈൻ പറയുന്നു:
പ്രിയ സുശീലേ,
1. ദ്രവ്യം ഊര്‍ജ്ജമായി മാറുന്നത് ന്യൂക്ളിയര്‍ റിയാക്ഷനിലാണ് എന്നതിനോട് താങ്കളും യോജിക്കുന്നു. നന്ദി.
2. രാസപ്രവര്‍ത്തനത്തില്‍ ഇലക്ട്രോണ്‍ ഊര്‍ജ്ജമായി മാറുന്നില്ല. മാറുന്നുവെന്ന തന്റെ അറിവ് തെറ്റായാലും എന്റെ അടിസ്ഥാനവാദവും ദുര്‍ബലമാകുന്നില്ല എന്ന് സുശീല്‍കുമാര്‍ എഴുതുന്നു. ഈ പ്രപഞ്ചത്തില്‍ പുതുതായി സ്യഷ്ടിയൊന്നും നടക്കുന്നില്ല എന്നാണ് ആ അടിസ്ഥാനവാദം എന്ന് സുശീല്‍ കുമാര്‍. പ്രപഞ്ചത്തില്‍ സ്യഷ്ടി നടന്നു കഴിഞ്ഞെന്നും ഇപ്പോള്‍ സ്ഥിതിയും ഭാവിയില്‍ സംഹാരവും ആണുണ്ടാവുകയെന്നും സ്യഷ്ടിവാദികള്‍ പറയുന്നത് സുശീല്‍ ശ്രദ്ധിച്ചില്ലേ? പുതുതായി സ്യഷ്ടിയൊന്നും നടക്കുന്നില്ല എന്നു തന്നെയാണ് എന്റേയും വാദം. താങ്കളും ആ വാദക്കാരനാണെന്നതില്‍ സന്തോഷം.
3. സോഡിയത്തിനോ ജലത്തിനോ സ്വയം ചലനശേഷിയില്ല എന്നാണ് എന്റെ വാദം. ഇതിനെ താങ്കള്‍ ഖണ്ഡിച്ചിട്ടില്ല.
4. സ്യഷ്ടി - സംവിധാനം ദൈവത്തിന്റെ കഴിവാണ്. ആദ്യം Creation പിന്നെ Design എന്ന സങ്കല്‍പ്പം അത്യധികം സങ്കീര്‍ണ്ണമായ പ്രപഞ്ചം യാദ്യശ്ചികമായി ഉണ്ടായി എന്ന് വിശ്വസിക്കുന്ന നിരീശ്വരവാദത്തേക്കാള്‍ എന്തുകൊണ്ടും യുക്തി ഭദ്രമാണ്.
5. ഇലക്്ട്രോണ്‍ ലോസ്, ഇലക്ട്രോണ്‍ ഗെയ്ന്‍ എന്നിങ്ങനെയാണ് പൊതുവേ പറയാറെങ്കിലും അതു സുക്ഷമമല്ലെന്നും increase in oxidation number, decrease in oxidation number എന്നിങ്ങനെയാണ് നിര്‍വ്വചിക്കേണ്ടതെന്നുമാണ് പുതിയ അനുമാനം
ഈ പ്രപഞ്ചത്തിൽ പുതുതായി ഒന്നും സൃഷ്ടിക്കപ്പെടുന്നില്ല എന്ന എന്റ വാദത്തെ അദ്ദേഹം വിദഗ്ദമായി വളച്ചോടിച്ച് (വെടക്കാക്കി തനിക്കാക്കുക എന്ന് മലയാളത്തിൽ പറയും)തനിക്കനുകൂലമാക്കാൻ ശ്രമിച്ചിരിക്കുന്നു. പ്രപഞ്ചമുണ്ടായ ശേഷം ഇവിടെ ദ്രവ്യവും ഊർജവും പരസ്പരം രൂപമാറ്റം സംഭവിക്കുകയല്ലാതെ പുതിയതായി ഒന്നും സൃഷ്ടിക്കപ്പെടുന്നില്ല എന്നാണ് എന്റ വാദം. എന്നാൽ പ്രപഞ്ചോല്പത്തികുശേഷം ദൈവം പുതുതായി സൃഷ്ടി നടത്തി എന്നതാണ് സൃഷ്ടിവാദം. ഇത് പ്രപഞ്ചനിയമത്തിനെതിരാണ്. ഈ പ്രപഞ്ചത്തിലെ ദ്രവ്യത്തിന്റെ മറ്റൊരു രൂപം മാത്രമാണ് ഈ ജൈവലോകം. അതിന് പുതുതായി ഒരു സൃഷ്ടിയുടെ ആവശ്യമില്ല.
മഹാവിസ്ഫോടനത്തിൽ സ്വയം ചലനശേഷിയില്ലാത്ത “പ്രപഞ്ചത്തെ പ്രപഞ്ചാതീത ശക്തി” തള്ളിയതാണ് അതിന്റെ ഇന്നത്തെ ചലനമെന്നും ആ ചലനം അനുനിമിഷം കുറഞ്ഞുകൊണ്ടിരിക്കുയാണെന്നുമാണ് ശ്രീ. ഹുസ്സൈന്റെ വാദത്തിന്റെ കാതൽ; പുതിയ പുസ്തകത്തിന്റെയും. എങ്കിൽ ആ പ്രപഞ്ചാതീതശക്തിയെന്തേ ആദ്യതള്ളലും കഴിഞ്ഞ് വിശ്രമിക്കുകയാണോ ഇപ്പോഴുമെന്തേ തള്ളാത്തതെന്നും ഞാൻ ചോദിച്ചിരുന്നു.(എന്റ്രോപ്പി ചർച്ച നടക്കട്ടെ) തള്ളൽകാരൻ തള്ളുനിറുത്തിയോ എന്നാണെന്റെ ചോദ്യം. പ്രപഞ്ചസൃഷ്ടിക്കുശേഷം പ്രപഞ്ചാതീതശക്തി പ്രപഞ്ചത്തിൽ ഇടപെട്ടിട്ടില്ലെന്നാകണം ശ്രീ. ഹുസ്സൈന്റെ വാദം. അത് നാഴികയ്ക്ക് നാല്പതുവട്ടം ദൈവത്തെ വിളിച്ചപേക്ഷിക്കുന്ന മതവാദികൾ സമ്മതിക്കുമോ?
2. എവർസ്റ്റ് പർവ്വതവും ഡ്രാഗൻഫ്ലൈയുടെ ചിറകുകളും
ഡ്രാഗൺ ഫ്ലൈയുടെ ചിറകുകളെക്കുറിച്ചാണ് ശ്രീ ഹുസ്സൈന്റെ പുതിയ പോസ്റ്റ്. അദ്ദേഹം പറയുന്നു:
ഡ്രാഗണ്‍ ഫ്ലൈയുടെ പരിണാമത്തിലേക്കു വരാം. ഡ്രാഗണ്‍ ഫ്ളൈ “നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രൂപപ്പെട്ടതാണ്” എന്നു പരിണാമസിദ്ധാന്തം സ്ഥാപിക്കുന്നു എന്നാണ് ഗ്രന്ഥകാരന്‍ എഴുതിയത്. എങ്ങനെയാണ് ഇതു സ്ഥാപിച്ചതെന്ന് അദ്ദേഹം ഒരു വരിയിലൂടെ പോലും വ്യക്തമാക്കിയിട്ടില്ല."
ദൈവവിഭാന്തി പരിണാമത്തെ വിശദമായി പ്രതിപാദിക്കുന്ന വിഷയമല്ല; മറിച്ച് അത് ദൈവസങ്കല്പങ്ങളിലെ വിരോധാഭാസങ്ങളെയും വിഭ്രാന്തിയെയും കുറിച്ച് സംസാരിക്കുന്ന നാസ്തികഗ്രന്ഥമാണല്ലോ? അതുകൊണ്ടാണല്ലോ തന്റെ ഖണ്ഡന പുസ്തകത്തിന് "നവനാസ്തികത- ഡോക്കിൻസിന്റെ വിഭ്രാന്തികൾ" എന്ന് പേരിട്ടത്. ഗോഡ് ഡെല്യൂഷനിലും നാസ്തികനായ ദൈവത്തിലും ഗ്രന്ഥകാരന്മാർ സാന്ദർഭികമായി പരിണാമവാദം പരിശോധിക്കുന്നുവെന്നേയുള്ളു;മറിച്ച് ഓരോ ജീവിയുടെയും പരിണാമത്തെ പ്രത്യേകമായി പരിശോദിക്കുന്നില്ലെന്നിരിക്കെ ഡ്രാഗൺഫ്ലൈയുടെ കാര്യം മാത്രം പരിശോധിക്കണമെന്ന് പറയുന്നതിൽ അർത്ഥമില്ലല്ലോ.
ഇനി മറ്റൊരു വിഷയത്തിലേക്ക് വരാം. ഡ്രാഗൺ ഫ്ലൈയുടെ ചിറകിന്റെ പരിണാമം ചർച്ചചെയ്യേണ്ടാതാരാണ്. ശ്രീ. ഹുസ്സൈനെപ്പോലുള്ള ഒരു സൃഷ്ടിവാദിക്ക് അക്കാര്യം ചർച്ചചെയ്യാൻ അർഹതയുണ്ടോ? ഹുസ്സൈന്റെ മുൻ നിലപാടുകൾ തന്നെ പരിശോധിക്കാം.
ഈ സംവാദത്തിന്റെ തുടക്കത്തിൽ ഞാൻ ഒരു സുപ്രധാന ചോദ്യം ചോദിച്ചിരുന്നു. ശ്രീ. ഹുസ്സൈൻ അവതരിപ്പിക്കുന്ന ദൈയം ഏതാണ്? ഈ പ്രപഞ്ചത്തിന് കാരാക്കാരനെന്ന് അദ്ദേഹം പറയുന്ന അമൂർത്തദൈവം ഖുർ ആനിലെ വ്യക്തിദൈവം തന്നെയാണോ? ഈ ചോദ്യത്തോട് ശ്രീ ഹുസ്സൈന്റെ പ്രതികരണങ്ങൾ ഇങ്ങനെയായിരുന്നല്ലോ.
2. എവർസ്റ്റ് പർവ്വതവും ഡ്രാഗൻഫ്ലൈയുടെ ചിറകുകളും
ഡ്രാഗൺ ഫ്ലൈയുടെ ചിറകുകളെക്കുറിച്ചാണ് ശ്രീ ഹുസ്സൈന്റെ പുതിയ പോസ്റ്റ്. അദ്ദേഹം പറയുന്നു:
ഡ്രാഗണ്‍ ഫ്ലൈയുടെ പരിണാമത്തിലേക്കു വരാം. ഡ്രാഗണ്‍ ഫ്ളൈ “നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രൂപപ്പെട്ടതാണ്” എന്നു പരിണാമസിദ്ധാന്തം സ്ഥാപിക്കുന്നു എന്നാണ് ഗ്രന്ഥകാരന്‍ എഴുതിയത്. എങ്ങനെയാണ് ഇതു സ്ഥാപിച്ചതെന്ന് അദ്ദേഹം ഒരു വരിയിലൂടെ പോലും വ്യക്തമാക്കിയിട്ടില്ല."
ദൈവവിഭാന്തി പരിണാമത്തെ വിശദമായി പ്രതിപാദിക്കുന്ന വിഷയമല്ല; മറിച്ച് അത് ദൈവസങ്കല്പങ്ങളിലെ വിരോധാഭാസങ്ങളെയും വിഭ്രാന്തിയെയും കുറിച്ച് സംസാരിക്കുന്ന നാസ്തികഗ്രന്ഥമാണല്ലോ? അതുകൊണ്ടാണല്ലോ തന്റെ ഖണ്ഡന പുസ്തകത്തിന് "നവനാസ്തികത- ഡോക്കിൻസിന്റെ വിഭ്രാന്തികൾ" എന്ന് പേരിട്ടത്. ഗോഡ് ഡെല്യൂഷനിലും നാസ്തികനായ ദൈവത്തിലും ഗ്രന്ഥകാരന്മാർ സാന്ദർഭികമായി പരിണാമവാദം പരിശോധിക്കുന്നുവെന്നേയുള്ളു;മറിച്ച് ഓരോ ജീവിയുടെയും പരിണാമത്തെ പ്രത്യേകമായി പരിശോദിക്കുന്നില്ലെന്നിരിക്കെ ഡ്രാഗൺഫ്ലൈയുടെ കാര്യം മാത്രം പരിശോധിക്കണമെന്ന് പറയുന്നതിൽ അർത്ഥമില്ലല്ലോ.
ഇനി മറ്റൊരു വിഷയത്തിലേക്ക് വരാം. ഡ്രാഗൺ ഫ്ലൈയുടെ ചിറകിന്റെ പരിണാമം ചർച്ചചെയ്യേണ്ടാതാരാണ്. ശ്രീ. ഹുസ്സൈനെപ്പോലുള്ള ഒരു സൃഷ്ടിവാദിക്ക് അക്കാര്യം ചർച്ചചെയ്യാൻ അർഹതയുണ്ടോ? ഹുസ്സൈന്റെ മുൻ നിലപാടുകൾ തന്നെ പരിശോധിക്കാം.
ഈ സംവാദത്തിന്റെ തുടക്കത്തിൽ ഞാൻ ഒരു സുപ്രധാന ചോദ്യം ചോദിച്ചിരുന്നു. ശ്രീ. ഹുസ്സൈൻ അവതരിപ്പിക്കുന്ന ദൈയം ഏതാണ്? ഈ പ്രപഞ്ചത്തിന് കാരാക്കാരനെന്ന് അദ്ദേഹം പറയുന്ന അമൂർത്തദൈവം ഖുർ ആനിലെ വ്യക്തിദൈവം തന്നെയാണോ? ഈ ചോദ്യത്തോട് ശ്രീ ഹുസ്സൈന്റെ പ്രതികരണങ്ങൾ ഇങ്ങനെയായിരുന്നല്ലോ.
1. ഇത്തരം അന്വേഷണങ്ങള്‍ തല്ക്കാലം മതിയാക്കാം. “മറ്റൊരു ചോദ്യ”ത്തിലേക്കു കടക്കാം. ‘എന്‍ എം ഹുസൈനും കൂട്ടരും ശബരിമല അയ്യപ്പന്‍, മഹാവിഷ്ണു, ശിവന്‍, ബ്രഹ്മാവ്, പറശ്ശിനിക്കടവ് മുത്തപ്പന്‍,സായിബാബ തുടങ്ങിയ ദൈവങ്ങളില്‍ വിശ്വസിക്കാതെ അല്ലാഹുവില്‍ മാത്രം വിശ്വസിക്കുന്നതെന്തുകൊണ്ടെ‘ന്ന് നിരീശ്വരവാദിയായ സുശീല്‍കുമാര്‍ ചോദിക്കുന്നു. എന്റെ വിശദീകരണമിതാണ്. മുസ്ലിങ്ങളും ഹിന്ദുക്കളും തമ്മിലുള്ള തര്‍ക്കത്തില്‍ നിരീശ്വരവാദികള്‍ക്കെന്താണു കാര്യം? (പൊന്നുരുക്കുന്നിടത്തു പുച്ചയ്ക്കെന്തു കാര്യം എന്ന ചൊല്ല് പ്രസക്തമാണിവിടെ).ഈ പ്രശ്നം പരിഹരിക്കാന്‍ നിങ്ങള്‍ എന്തിന് ആവേശഭരിതരാവണം?
ദൈവം തന്നെയില്ലെന്നു കരുതുന്നവര്‍ അതിന്റെ എണ്ണത്തെയും വണ്ണത്തെയും കുറിച്ച് അന്വേഷിക്കുന്നത് കാപട്യമല്ലേ? ദൈവം തന്നെ മിഥ്യയാണെന്നു കരുതുന്ന നിരീശ്വരവാദികള്‍ക്ക് ഇക്കാര്യത്തില്‍ ഒരു മധ്യസ്ഥന്റെ റോളുപോലും അധികപ്പറ്റാണെന്ന് ആര്‍ക്കാണറിയാത്തത്?
പ്രപഞ്ചത്തിനു നല്‍കാവുന്ന വ്യാഖ്യാനങ്ങളില്‍ ഈശ്വരവാദമാണോ നിരീശ്വരവാദമാണോ കൂടുതല്‍ യുക്തിപരവും ശാസ്ത്രീയവുമായത് എന്ന അന്വേഷണമാണ് ഈ ബ്ലോഗിലെ/എന്റെ ലേഖനത്തിലെ മുഖ്യവിഷയം. ദൈവത്തിന് കണ്ണുകളുണ്ടോ കാലുകളുണ്ടോ എന്നതല്ല. ദൈവം തന്നെയുണ്ടോ എന്നതാണ് ചര്‍ച്ചാവിഷയം. മതഗ്രന്ഥങ്ങളിലെ ആലങ്കാരികമായ പ്രയോഗങ്ങള്‍ അക്ഷരാര്‍ത്ഥത്തിലെടുത്ത് ദൈവത്തിന് കണ്ണുകളും കാതുകളും കൈകാലുകളുമുണ്ടെന്ന് ആരു സങ്കല്‍പ്പിച്ചാലും അബദ്ധമാണെന്ന് സാമാന്യബോധമെങ്കിലുമുള്ള ആര്‍ക്കും മനസ്സിലാകും
2.പ്രപഞ്ചത്തിനു നല്‍കാവുന്ന യുക്തിപരമായ വിശദീകരണം നാസ്തികവാദമാണോ ആസ്തികവാദമാണോ എന്നതാണ് ഈ ബ്ലോഗ് പോസ്റ്റുകളിലെ മുഖ്യ പ്രമേയം. ഓരോ ദൈവസങ്കല്‍പങ്ങളുടെയും വിശദാംശങ്ങള്‍ ഈ അന്വേഷണത്തില്‍ പരിശോധിക്കുന്നതിന് യാതൊരു പ്രസക്തിയുമില്ല. ദൈവ സങ്കല്‍പ്പങ്ങളുടെ താരതമ്യ പഠനം മറ്റൊരു വിഷയമാണ്.
3.പ്രപഞ്ചത്തിന് നല്‍കാവുന്ന യുക്തിപരമായ വിശദീകരണം ആസ്തികവാദമാണോ നാസ്തികവാദമാണോ എന്നു പരിശോധിക്കാന്‍ ദൈവം അല്ലാഹുവാണോ അയ്യപ്പനാണോ സായിബാബയാണോ എന്നു പരിശോധിക്കേണ്ടതില്ല എന്ന സാമാന്യവിവരം പോലും നിരീശ്വരവാദികളുടെ തലയില്‍ അടിച്ചുകയറ്റിയാലും കയറില്ലെങ്കില്‍ മറ്റുള്ളവര്‍ നിസ്സഹായരാണ്
4.“പ്രപഞ്ചത്തിന്റെ കാരണമെന്ന നിലയ്ക്ക് ദൈവത്തെ ഗ്രഹിക്കാനോ അംഗീകരിക്കാനോ മനസ്സോ മസ്തിഷ്ക്കമോ പാകപ്പെടാത്ത നിരീശ്വരവാദി ദൈവത്തിന്റെ ഗുണങ്ങളില്‍ സംശയം പ്രകടിപ്പിക്കുന്നത് അസംബന്ധമാണ്. എവറസ്റ്റ് പര്‍വതംതന്നെ ഇല്ലെന്ന് വാദിക്കുന്നയാള്‍ അതിന്റെ ഉയരത്തെച്ചൊല്ലി തര്‍ക്കിക്കുന്നത് അസംബന്ധമല്ലാതെ മറ്റെന്താണ്?”
ഡ്രഗൺ ഫ്ലൈയുടെ പരിണാമത്തിന്റെ ചർച്ചതുടങ്ങും മുമ്പ് ഒരു ന്യായമായ ചോദ്യത്തിന് ശ്രീ. ഹുസ്സൈനിൽനിന്ന് ഉത്തരം കിട്ടേണ്ടതുണ്ട്. ദൈവത്തെയും ദൈവവിഭ്രാന്തിയെയും കുറിച്ച് ചർച്ച ചെയ്യുന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ചയിൽ ആ ദൈവം ഏതാണെന്ന കാര്യം ചർച്ച ചെയ്യുന്നത് ദൈവമുണ്ടെന്ന്പോലും വിശ്വസിക്കാത്ത നിരീശ്വരവാദികളുടെ പണിയല്ലെന്നും അത് തങ്ങൾ വിശ്വാസികളുടെ ആഭ്യന്തരകാര്യമാണെന്നും തട്ടിവിട്ട് തടി രക്ഷിക്കാൻ ശ്രമിച്ചയാളാണല്ലോ ശ്രീ. ഹുസ്സൈൻ. എങ്കിൽ ഈ ജൈവലോകത്തിന് തൃപ്തികരമായ ഉത്തരം സൃഷ്ടിവാദമാണോ അതോ പരിണാമവാദമാണോ എന്ന ചർച്ചയിൽ ഡ്രാഗൺഫ്ലൈയുടെ ചിറകുംകൊണ്ട് വരുന്നതിന്റെ ന്യായമെന്താണ്? ദൈവത്തിന്റെ വിശദാംശങ്ങളെക്കുറിച്ചുള്ള ചർച്ച വേറൊരു വിഷയമാണെങ്കിൽ പരിണാമത്തിന്റെ വിശദാംശങ്ങളെക്കുറിച്ചുള്ള ചർച്ചയും വേറെ വിഷയമല്ലേ?
അത് പരിണാമവാദികളുടെ ആഭ്യന്തര കാര്യമല്ലേ? പരിണമവാദികൾക്കെന്താ, ആഭ്യന്തരകാര്യം പാടില്ലേ? ആദ്യം പരിണാമം ഉണ്ടെന്ന് സമ്മതിക്കുക. അതിനുശേഷം പരിണാമത്തിന്റെ വിശദാംശങ്ങൾ ചർച്ചചെയ്യുക.
അല്ലാതെ എവറസ്റ്റ് പർവ്വതം തന്നെ ഇല്ലെന്ന് വാദിക്കുന്നയാള്‍ അതിന്റെ ഉയരത്തെച്ചൊല്ലി തര്‍ക്കിക്കുന്നത് അസംബന്ധമല്ലാതെ മറ്റെന്താണ്?“