Sunday, April 17, 2011

മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും 'പൂജ്യ'മിരിക്കുന്നു.....

     കഴിഞ്ഞ രണ്ട് പോസ്റ്റുകളില്‍ അടിതെറ്റി നിലത്തുവീണപ്പോഴും ശ്രീ. ഹുസ്സൈന്റെ കാല്‍ മുകളില്‍ തന്നെയാണ്‌. വീണാലും കുഴപ്പമില്ല; കാല്‌ മുകളില്‍തന്നെയാണെന്നുറപ്പുവരുത്തിയാല്‍ പ്രശ്നം പരിഹരിക്കാം എന്നതാണ്‌ അദ്ദേഹത്തിന്റെ പക്ഷം. 

     “ആദ്യകാല ബഹുകോശ ജീവികൾ പ്രത്യക്ഷപ്പെട്ട ഫോസിൽ പാളിയെ കേംബ്രിയൻ എന്ന് വിളിക്കുന്നു. 490-540 കോടി വർഷങ്ങൾക്കിടയിലുള്ളതാണ്‌ ഈ ഫോസിൽ പാളികൾ. വലിയൊരു ശതമാനം ജീവജാതികൾ കേംബ്രിയൻ കാലത്ത് മുൻഗാമികളില്ലാതെ പ്രത്യക്ഷപ്പെട്ടതായി ഫോസിൽ ശാസ്ത്രജ്ഞന്മാർക്ക് മനസ്സിലായി. ഇതിനെയാണ്‌ കേംബ്രിയൻ വിസ്ഫോടനം(Cambrian Explosion) എന്ന് വിശേഷിപ്പിക്കുന്നത്.”എന്ന അദ്ദേഹത്തിന്റെ പുതിയ പുസ്തകത്തില്‍ നടത്തിയ ആധികാരിക പ്രസ്താവനയിലെ അബദ്ധം ചൂണ്ടികാട്ടിയപ്പോള്‍ "മില്യണ്‍ കോടിയാക്കിയപ്പോള്‍ ഒരു പൂജ്യം കൂടിപ്പോയി. പിശക് ചൂണ്ടിക്കാട്ടിയതിന് നന്ദി" എന്നും പറഞ്ഞ് മൂട്ടിലെ പൊടിയും തട്ടി തടിതപ്പാനാണ്‌ ശ്രമം. ഒരു പൂജ്യം കൂടിപ്പോയത് പ്രിന്റിങ് മിസ്റ്റേക്ക് ആണെന്ന് പറഞ്ഞിരുന്നെങ്കില്‍ മനസ്സിലാക്കാമായിരുന്നു. എന്നാല്‍ കാംബ്രിയന്‍ വിസ്ഫോടനം നടന്നത് 490-540 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്നാണ് അദ്ദേഹം എഴുതിവിട്ടിരിക്കുന്നത്. ബില്യന്റെയും ട്രില്ല്യന്റെയും കണക്ക് പെട്ടെന്ന് തിരിഞ്ഞില്ലെങ്കിലും 'കോടി' എന്ന് പറഞ്ഞാല്‍ മലയാളികള്‍ക്ക് പെട്ടെന്ന് മനസ്സിലാകും. 49 കോടി എന്നത് 490 കോടിയായി എന്ന് പറഞ്ഞാല്‍ എന്താണതിന്റെ അര്‍ത്ഥം? 

     ശ്രീ. ഹുസ്സൈന്‌ 46 വയസ്സായി എന്ന് അദ്ദേഹം മുമ്പ് വെളിപ്പെടുത്തുകയുണ്ടായി. എന്നാല്‍ ഏത് ഉറക്കത്തില്‍ വിളിച്ചുണര്‍ത്തി ചോദിച്ചാലും തനിക്ക് 460 വയസ്സായി എന്ന് അദ്ദേഹം പറയില്ല. അതായത് തന്റെ വയസ്സിന്റെ കാര്യത്തില്‍ അദ്ദേഹത്തിന്‌ നല്ല കാലബോധമുണ്ടെന്നര്‍ത്ഥം. 49 കോടി എന്നത് 490 കോടിയായി, അതും 'യുക്തിവാദീപാളയത്തെ ഞട്ടിക്കുന്ന ഒരു വന്‍സംഭവ'മായി കൊണ്ടാടിയ പുസ്തകത്തില്‍ എഴുതിച്ചേര്‍ത്തെങ്കില്‍ പ്രപഞ്ചത്തിന്റെ പ്രായഗണനയെക്കുറിച്ചൊ കാംബ്രിയന്‍ കാലത്തെക്കുറിച്ചോ അദ്ദേഹത്തിന്‌ യാതൊരു ബോധവുമില്ലെന്നാണര്‍ത്ഥം.

     "പരിണാമം സമര്‍ത്ഥിക്കാന്‍ കെട്ടിച്ചമച്ച കാലഗണനാ-ക്രമത്തിന്റെ Frameനെ അംഗീകരിക്കാത്തവരോട് ആ Frameനെ ആസ്പദമാക്കി ചോദ്യം നിരത്തുന്നത് യുക്തിവിരുദ്ധമല്ലേ സുശീലേ?" എന്നൊരു 'വിദഗ്ദാഭിപ്രായവും' അദ്ദേഹം ഉന്നയിക്കുന്നുണ്ട്. എന്നിട്ട് അതേ കെട്ടിച്ചമച്ച കാലഗണനാ-ക്രമത്തിന്റെ Frame മായി എത്ര കൃത്യമായാണ്‌ അദ്ദേഹം കേംബ്രിയന്‍ എക്സ്പ്ലോഷന്റെ കാലം പ്രസ്താവിക്കുന്നത്!

     കണക്കുതെറ്റി ഒരു പുസ്തകത്തില്‍ എഴുതിച്ചേര്‍ത്തതിന്റെ ജാള്യം മറയ്ക്കാന്‍ അദ്ദേഹം  നാസ്തികനായ ദൈവത്തിലെ സി രവിചന്ദ്രന്റെ വാക്കുകളെ വീണ്ടും വലിച്ചിഴയ്ക്കുന്നു:-
"മൈക്രോസ്കോപ്പിലൂടെ ഗ്രഹനിരീക്ഷണം നടത്താമെന്ന് യുക്തിവാദിയായ രവിചന്ദ്രന്‍ എഴുതിയപ്പോള്‍ ഞെട്ടാത്ത നിങ്ങള്‍ ഞാനെഴുതിയതില്‍ ഒരു പൂജ്യം കൂടിപ്പോയപ്പോഴേക്കും ഞെട്ടുകയും ഞെട്ടിത്തെറിക്കുകയും ചെയ്തു! ഞെട്ടുന്നതില്‍ പോലും നിങ്ങള്‍ ഇരട്ടത്താപ്പുകാരാണെന്ന് തെളിയിച്ചതിനും നന്ദി"  എന്നാണിദ്ദേഹം എഴുതിവിടുന്നത്.

     ടെലസ്‌ക്കോപ്പിന് പകരം മൈക്രോസ്‌ക്കോപ്പ് എഴുതിയത് മാറിപ്പോയതാവാനിടയുള്ളതുപോലെ മന:പൂര്‍വമാകാനും സാധ്യതയുണ്ട്. അല്ലാതെ ഇംഗ്‌ളിഷില്‍ ടെലസ്‌ക്കോപ്പ് എന്നെഴുതിയാല്‍ ആരും മൈക്രോസ്‌ക്കോപ്പ് എന്ന് 'തര്‍ജമ' ചെയ്യാനിടയില്ല. സത്യത്തില്‍ ഇവിടെ തര്‍ജമ നടന്നിട്ടില്ല. അങ്ങനെയെങ്കില്‍ 'സൂക്ഷ്മദര്‍ശിനി' എന്ന പദമായിരുന്നു വരേണ്ടത്. രണ്ടായാലും അതൊരു വലിയ വിഷയമാകുന്നില്ല. അവിടെ ടെലസ്‌ക്കോപ്പും മൈക്രോസ്‌ക്കോപ്പും ശരിയാണ്,തെറ്റുമാണ്. റസ്സലിന്റെ ചായക്കപ്പിനെക്കുറിച്ച് (Russel's Teacup)പരാമര്‍ശിക്കുമ്പോഴാണിത്. അതല്ലാതെ ശ്രീ.ഹുസൈന്‍ പറയുന്നതുപോലെ വാനനിരീക്ഷണത്തിനല്ല. നിരീക്ഷിക്കപ്പെടുന്നത് ആകാശഗോളങ്ങല്ല, വളരെ വളരെ ചെറിയ ഒരു ചായക്കപ്പാണ്. ടെലസ്‌ക്കോപ്പ് കൊണ്ട് ഒരിക്കലും ബഹിരാകാശത്തുള്ള ചായക്കപ്പ് കണ്ടെത്താനാവില്ലെന്നത് സാമാന്യശാസ്ത്രജ്ഞാനം. ഒരു നിശ്ചിത വലുപ്പത്തിന് താഴെയുള്ള വസ്തുക്കള്‍ കണ്ടെത്താന്‍ ടെലസ്‌ക്കോപ്പിനാവില്ല. ദൂരക്കാഴ്ച ശരിയാകാനായി വലുപ്പത്തിന്റെ കാര്യത്തില്‍ ഒത്തുതീര്‍പ്പ് വേണ്ടിവരും. നൂറുക്കണക്കിന് പ്രകാശവര്‍ഷം അകലെയുള്ള ഗാലക്‌സികളുടെ മിഴിവുള്ള ചിത്രങ്ങള്‍ സമ്മാനിക്കുന്ന ഹബിള്‍സ് ടെലസ്‌ക്കോപ്പിന് ചന്ദ്രനില്‍ അപ്പോളോ യാത്രികര്‍ ഉപേക്ഷിച്ചുപോയ വാഹന-യന്ത്ര ഭാഗങ്ങളുടെ ചിത്രമെടുക്കാനാവാത്തത് അതുകൊണ്ടാണ്. ഭൂമിയില്‍നിന്ന് നിരീക്ഷണം നടത്തുന്നുവെന്ന് വന്നാലേ ടെലസ്‌ക്കോപ്പ് തന്നെ വേണമെന്ന് പറയുന്നതില്‍ എന്തെങ്കിലും കാര്യമുള്ളു. പ്രായോഗികമായി നോക്കിയാല്‍ അതുകൊണ്ടു കാര്യമില്ലെന്നത് വേറെ കാര്യം. ഭൂമിക്കും ചൊവ്വയ്ക്കും ഇടയിലുള്ള ബഹിരാകാശപഥത്തിലൂടെ ചുറ്റിത്തിരിയുന്ന ഒരു ചായക്കപ്പ് കണ്ടെത്താന്‍ ടെലസ്‌ക്കോപ്പിന് കഴിയില്ല. അവയുടെ നിര്‍മ്മാണത്തെപ്പറ്റിയുള്ള സാമാന്യസാങ്കേതികജ്ഞാനം ഉള്ളവരാരും അങ്ങനെ പറയില്ല. ഭൂമിയുടേയും ചൊവ്വയുടേയും ഇടയിലുള്ള ഭ്രമണപഥത്തിലാണ് റസ്സലിന്റെ ചായക്കപ്പ്. അകലെയുളളതും വലുതുമായ വസ്തുക്കളാണ് ടെലസ്‌ക്കോപ്പ് ഉപയോഗിച്ച് നിരീക്ഷിക്കുന്നത്. അടുത്തുള്ളതും ചെറുതുമായ വസ്തുക്കളെ നിരീക്ഷിക്കാനായി മൈക്രോസ്‌ക്കോപ്പുപയോഗിക്കുന്നു. 'റസ്സലിന്റെ ചായക്കപ്പ്' അകലെയും ചെറുതുമാണ്. രണ്ടു കണ്ടീഷനുകളും അവിടെ ശരിയാവില്ലെന്നര്‍ത്ഥം. പിന്നെ ആകെ ചെയ്യാനുള്ളത് വസ്തുവിന് അടുത്ത് ചെന്ന് നിരീക്ഷിക്കുകയെന്നത് മാത്രമാണ്. അതിന് നല്ലത് മൈക്രോസ്‌ക്കോപ്പ് തന്നെ. അതിനാല്‍ 'നാസ്തികനായ ദൈവത്തില്‍' മൈക്രോസ്‌ക്കോപ്പ് എന്നെഴുതിയതുകൊണ്ട് യാതൊരു പന്തികേടുമില്ല. ബഹിരാകാശസഞ്ചാരികള്‍ അതിന് അടുത്ത് എവിടെയെങ്കിലും എത്തിയാലേ ചായക്കപ്പിനായി പരതാനാവുകയുള്ളു. അവിടെ ഇത്ര ചെറിയ വസ്തു കാണാന്‍ മൈക്രോസ്‌ക്കാപ്പായിരിക്കും സഹായകരം. അതായത് ശ്രീ.രവിചന്ദ്രന്‍ മൈക്രോസ്‌ക്കോപ്പ് എന്നുപയോഗിച്ചതില്‍ തെറ്റില്ലെന്ന് ഞാന്‍ പറയും. ഇനി ടെലസ്‌ക്കോപ്പ് എന്ന് മാറ്റി ഉപയോഗിച്ചാലും അതില്‍ തെറ്റുണ്ടുതാനും. മൈക്രോസ്‌ക്കോപ്പാണ് ശരിയെന്ന് പറഞ്ഞാല്‍ ഖണ്ഡിക്കാനുമാവില്ല. രണ്ടും പൂര്‍ണ്ണമായും ശരിയല്ല, പൂര്‍ണ്ണമായും തെറ്റുമല്ല. ഒരു സാങ്കല്‍പ്പിക ഉദാഹരണമായതിനാല്‍ രണ്ടായാലും പ്രശ്‌നമില്ല. ആശയസംവേദനമാണ് പ്രധാനം. അതിവിടെ കൃത്യമായി നടക്കുന്നുണ്ട്. ശ്രീ.രവിചന്ദ്രന്‍ ആ വാക്ക് തിരുത്തേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. തിരുത്തിയാലും ഇതേ പ്രശ്‌നമുണ്ടാവാം. ശ്രീ. ഹുസൈന്‍ വെറുതെ ചാമ്പല്‍ ഉരുട്ടി ഉണ്ട പിടിക്കുകയാണ്. 


     പക്ഷെ മില്യണ്‍-ബില്യണ്‍-ട്രില്യണ്‍ വിഷയം അങ്ങനെയാണോ? ഒരിക്കലുമല്ല. അത് അതീവ ഗുരുതരമായ തെറ്റാണ്. തെറ്റാണ്.. തെറ്റാണ്...തെറ്റ് മാത്രമാണ്. ശ്രീ. ഹുസൈന്റെ പുസ്തകങ്ങളില്‍ പൊതുവെ അക്ഷരത്തെറ്റുകളുടേയും ഘടനാപരമായ തെറ്റുകളുടേയും പള്ളിപ്പൂരമാണ്. പഴയ പുസ്തകങ്ങളില്‍ ഒരു പേജില്‍ കുറഞ്ഞത് ഒരു തെറ്റ് എന്നതാണ് നിരക്കെന്നു തോന്നുന്നു. പുസ്തകം പഴകുന്നതനുസരിച്ച് തെറ്റും കൂടുന്നു. സത്യത്തില്‍ അതൊന്നും ആരും ഗൗരവത്തിലെടുക്കുന്നില്ല. അച്ചടിയില്‍ അങ്ങനെയൊക്കെ സംഭവിക്കാം. 'നവനാസ്തികത'യില്‍ ഹക്‌സിലിയും ബിഷപ്പുമായുള്ള സംവാദം സംഭവിച്ചിട്ടില്ലെന്ന് പറയുന്ന ഹുസൈന്‍ തന്റെ പഴയ പുസ്തകത്തില്‍ ഇതേ സംഭവം ഉദ്ധരിക്കുന്നത് കെട്ടുകഥയെന്ന നിലയിലല്ലെന്നാണ് ഓര്‍മ്മ. അന്ന് അത്രയും'ഖണ്ഡന ആമ്പിയര്‍' അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്ന് സമാധാനിക്കുകയേ നിവൃത്തിയുള്ളു. 'ബില്യണ്‍പ്രമാദം' ഒരു നോട്ടപ്പിശകോ അക്ഷരതെറ്റോ അല്ല. ആയിരുന്നുവെങ്കില്‍ ഞങ്ങളാരും അതിന് അത്ര പ്രാധാന്യം കൊടുക്കില്ലായിരുന്നു. ഹുസൈന്റെ ജ്ഞാന(?)മണ്ഡലത്തിന് അപരിഹാര്യമായ പരിക്കേല്‍പ്പിക്കുന്ന അബദ്ധ ധാരണയാണത്. കഷ്ടം ഈ മനുഷ്യന്‍ ഇങ്ങനെയാണല്ലോ പഠിച്ചുമുന്നോട്ടുപോയത്! ഒരിടത്തോ ഒമ്പതിടത്തോ അല്ല ഈ തെറ്റ് വന്നിരിക്കുന്നത്. ഒരു പവന്‍ എന്നാല്‍ എട്ടു കിലോ എന്നു കരുതി സ്വര്‍ണ്ണക്കച്ചവടത്തിനിറങ്ങിയവനെപ്പോലെയാണ് നമ്മുടെ ഹുസൈന്‍ സര്‍. 25 വര്‍ഷമായി ഈ ധാരണയുമായി ഡോണ്‍ ക്വിക്‌സോട്ടിനെപ്പോലെ കണ്ണില്‍ കണ്ടതെല്ലാം കണ്ടിച്ച് തള്ളുന്നു! 40 കോടിയും 400 കോടിയും തമ്മില്‍ 360 കോടിയുടെ വ്യത്യാസമുണ്ട് സര്‍. പുസ്തകത്തിന്റെ ആ സെക്ഷനില്‍ പിന്നെയും ഇതേ അബദ്ധം കാണാം. ഹുസൈന്‍ ജീവന്‍ജോബിന്റെ പുസ്തകത്തിനെഴുതിയ മറുപടിയിലും ഇതേ പണിക്കുറ്റം. അബദ്ധവശാലല്ല, തികച്ചും ബോധപൂര്‍വം. പരിണാമം പഠിക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ മില്യണും ബില്യണും തമ്മിലുള്ള വ്യത്യാസമെങ്കിലും അറിഞ്ഞിരിക്കണം. ഭാരതീയര്‍ ഉപയോഗിക്കുന്ന 'കോടി' എന്താണെന്നും അറിഞ്ഞിരിക്കണം. മി. ഹുസൈന്‍ ഞാനൊരു പണ്ഡിതപര്‍വതമോ പ്രസ്ഥാനമോ അല്ല. എങ്കിലും അറിയുക, മില്യണ്‍ പത്ത് ലക്ഷവും ബില്യണ്‍ നൂറുകോടിയുമാണ്. ഇനി ട്രില്യണ്‍ കൂടിയുണ്ട്. അത് എത്രയാണെന്ന് പഠിക്കുമ്പോള്‍ കൃത്യമായി പഠിക്കുക. ഭാവിസംരംഭങ്ങള്‍ക്ക് സഹായകരമായിരിക്കും. Better later than never എന്നല്ലേ ഹദീസുകള്‍ പ്രഖ്യാപിക്കുന്നത്. താങ്കളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇത്തരം വാക്കുകളുടെ അര്‍ത്ഥം അറിയാത്ത ഒരാള്‍ക്ക് പരിണാമകാലത്തിന്റെ അന്തസത്ത ഗ്രഹിക്കാനാവില്ല. പലരും പറയുന്നതുപോലെ താങ്കള്‍ പരിണാമപഠനം ആദ്യം മുതല്‍ തുടങ്ങേണ്ട അവസ്ഥയിലാണ്. റൂട്ട് തെറ്റിയാണല്ലോ സാറേ വണ്ടി കയറിയത്! ഭൂമി ഉരുണ്ടതായതുകൊണ്ട് തുടങ്ങിയിടത്ത് തിരിച്ചുവരാമെന്നുള്ളതാണ് ഇനിയുള്ള ഏക ആശ്വാസം! പ്രായവും അത്രയ്ക്കങ്ങോട്ട് ആയിട്ടില്ലല്ലോ. 

     തന്റെ പുസ്തകം 'നാസ്തികനായ ദൈവ'ത്തിന്റെ വിമര്‍ശനഗ്രന്ഥമാണെന്നാണ് ശ്രീ.ഹുസൈന്റെ അവകാശവാദം. 'നാസ്തികനായ ദൈവ'ത്തില്‍ ഭൗതികശാസ്ത്രവുമായി ബന്ധപ്പെട്ട 'മധ്യലോകം'(middle world)എന്ന സങ്കല്‍പ്പം ചര്‍ച്ചചെയ്യുന്നുണ്ട്. അതെന്താണെന്നുപോലും മനസ്സിലാകാതെ 'മില്യണ്‍-ബില്യണ്‍ മാതൃക'യില്‍ കാര്യങ്ങള്‍ ഗ്രഹിച്ച് അതിനെ ചരിത്രത്തിലെ മധ്യയുഗത്തിലെ ലോകമായി (world in the middle age) സങ്കല്‍പ്പിച്ചുകൊണ്ട് ഏഴെട്ട് പേജുകളിലാണ് ഹുസൈന്‍ അടിച്ചുപതപ്പിക്കുന്നത്. ശരിക്കും കുതിരയുടെ സിമന്റ് പ്രതിമയുടെ മുകളില്‍ ചാടിക്കയറി അട്ടഹസിച്ച് വാള്‍ വീശുകയും ഇളിയെളക്കി മുന്നോട്ടുപായുകയും ചെയ്യുന്ന ഡോണ്‍ ക്വിക്‌സോട്ട്! ഇക്കാര്യം ഞാന്‍ പല തവണ ചൂണ്ടിക്കാട്ടിയിട്ടും സാറിന് ഉരിയാട്ടമില്ല. അങ്ങനെയൊരാള്‍ 'ഇക്‌ട്രോണ്‍ശോഷണം' ഇലക്‌ട്രോണ്‍ കൈമാറ്റമായി (electron transfer) തെറ്റിദ്ധരിച്ചില്ലെങ്കിലേ അത്ഭുതമുള്ളു. മറ്റുള്ളവരുടെ തെറ്റ് കണ്ടുപിടിക്കാന്‍ ശ്രമിക്കുമ്പോള്‍ അല്‍പ്പം കരുതല്‍ വേണം സര്‍. എപ്പോഴും അടിവസ്ത്രമിടാതെ തെങ്ങില്‍ കയറരുത് സര്‍. അറിയാതെ അനുയായികള്‍ താഴെവന്നുനിന്നാല്‍ ഇതിഹാസം പിറക്കും.


1,029 comments:

«Oldest   ‹Older   1001 – 1029 of 1029
Jack Rabbit said...

Stupid Islamic Creationists vs P Z Myers and Dawkins in World Atheist Convention, Dublin

അടുത്ത തവണ നമ്മുടെ അപൂര്‍വമായ ഒറിജിനല്‍ ചിന്തകനെ അയക്കാമോ ?

Abdul Khader EK said...

>>>താങ്കളുടെ ചോദ്യം ഒരു മഹാവിഡ്ഡി ചോദ്യമാണ്. എന്തുകൊണ്ടാണ് ഞാന്‍ വിഡ്ഡി ചോദ്യം എന്നു വിശേഷിപ്പിച്ചെതെന്നുപോലും താങ്കള്‍ മനസ്സിലവുകയില്ല.<<<

യുക്തി പറഞ്ഞത് സത്യം എന്‍റെ ചോദ്യം മഹാവിഡ്ഢി ചോദ്യമാണു എന്ന് പറയുന്നത് എന്ത് കൊണ്ട് എന്ന് എനിക്ക് മനസ്സിലായില്ല, പരിണാമത്തെ കുറിച്ച് വിവരമുള്ള ആരും ഒരു പോസ്റ്റിലും അങ്ങിനെ പറഞ്ഞിട്ടില്ല, അതിനു ഉത്തരം വിക്കിയില്‍ കിട്ടും ഈ ലിങ്കില്‍ കിട്ടും എന്നല്ലാമാണ് പറഞ്ഞത്. ഇവിടെ എന്‍റെ ചോദ്യമാണ് വിഡ്ഢിത്തം അതല എന്‍റെ ചോദ്യം വിഡ്ഢിത്തമാണ് എന്ന് പറഞ്ഞതാണോ വിഡ്ഢിത്തം എന്ന് വായനക്കാര്‍ തീരുമാനിക്കട്ടെ.

>>>ഉത്തരം കിട്ടാന്‍ ഞാന്‍ പറയേണ്ട ആവശ്യമില്ല
ഖാദര്‍ മനസുവെച്ചാല്‍ കിട്ടും.താങ്കള്‍ തയ്യാറാവില്ല.അപ്പൂട്ടന്‍ ശ്രമിച്ചതല്ലെ.
<<<

യുക്തി, എന്‍റെ ചോദ്യം വിഡ്ഢിത്തമാണെങ്കില്‍ അതിനു എങ്ങിനെയാ ഉത്തരം കിട്ടുക? ഈ വരികളിലൂടെ യുക്തിതന്നെ എന്‍റെ ചോദ്യം വിഡ്ഢിത്തമല്ല എന്ന് സമ്മതിക്കുകയാണ്.

ഒന്ന് കൂടി പറയാം, ഞാന്‍ എന്‍റെ നിലപാടുകള്‍ പറയുമ്പോള്‍ അതിനെ കുറിച്ച് ആരെങ്കിലും ചോദിച്ചാല്‍ ഖുര്‍ആനില്‍ ഉണ്ട് ഇന്നാ പിടിച്ചോ ലിങ്ക് എന്ന് പറയുന്നത് എത്രത്തോളം ബാലിശമായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ!

>>>“ഒരു ജീവിയും മറ്റൊരിനം ജീവിക്ക് ജന്മം നല്‍കില്ല“-കുരങ്ങ് മനുഷ്യനെ പ്രസവിക്കില്ല-
ഇനി ഇതില്‍ കയറിപ്പിടിച്ച് പരിണാമം തെറ്റെന്നു സ്ഥാപിക്കാന്‍ തുടങ്ങക.
<<<

യുക്തിയുടെ ഈ വാക്കുകള്‍ വളരെ തെറ്റിദ്ധരിപ്പിക്കുന്നത് ആണ്, എന്‍റെ ചോദ്യത്തില്‍ നിന്ന് വളരെ അകലെയും.

ഞാന്‍ ഒരിക്കലും ഒരു ജീവി മറ്റൊരു ജീവിക്ക് ജന്മം നല്‍കിയതിനെ കുറിച്ച് ചോദിച്ചിട്ടില്ല, ഞാന്‍ മനസ്സിലാക്കിയ പരിണാമ ശാസ്ത്രപ്രകാരം നാം ഇന്ന് കാണുന്ന ജീവികള്‍ എല്ലാം ഏകകോശ ജീവികളില്‍ നിന്ന് പരിണമിച്ചു ഉണ്ടായതാണ് എന്നും നാം ഇന്ന് കാണുന്ന അവസ്ഥയില്‍ എത്തുന്നതിനു മുമ്പ് കുറെ ഘട്ടങ്ങള്‍ കഴിഞ്ഞു പോയിട്ടുണ്ട് എന്നും അത്തരം ഘട്ടങ്ങളില്‍ അവയെ ഇടകണ്ണികല്‍ എന്ന് വിളിക്കുന്നു എന്നുമാണ്, കൂടാതെ നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്ന ജീവികളിലും മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നു എന്നും അതിനാല്‍ ഇന്ന് കാണുന്ന ജീവികളും ഇടകണ്ണികള്‍ ആണെത്രേ!

ഇവിടെയാണ് എന്‍റെ ചോദ്യം മനുഷ്യന്‍റെ പൂര്‍വ്വികനായ ആ ജീവി മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ആ ഇടകണ്ണി ഏതാണ്?


ഇവിടെ ക്ലിക്കിയാല്‍ ആ ജീവിയുടെ ചിത്രം കാണാം. പറയൂ യുക്തി ഏതാണ് ആ ജീവി?

>>>പലരെയും “തോല്‍പ്പിച്ച്“ അവാര്‍ഡ് കിട്ടാനയി കാത്തുനില്‍ക്കുകയല്ലേ. <<<

ഇവിടെ കമന്റുകള്‍ വായിക്കുന്ന സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാവും എല്ലാവരുടെയും ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും, ഈ ബ്ലോഗിലെ പുതിയ പോസ്റ്റ്‌ അതിനുള്ള നല്ല ഉദാഹരണമാണ്.

Abdul Khader EK said...
This comment has been removed by the author.
മുഹമ്മദ് ഖാന്‍(യുക്തി) said...

ഖാദര്‍ സെഡ്....

അതിനാല്‍ ഇന്ന് കാണുന്ന ജീവികളും ഇടകണ്ണികള്‍ ആണെത്രേ!

ഇവിടെയാണ് എന്‍റെ ചോദ്യം മനുഷ്യന്‍റെ പൂര്‍വ്വികനായ ആ ജീവി മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ആ ഇടകണ്ണി ഏതാണ്?>>>>>>>>>>>>>>>>>
===============================
ഖാദറിന്റെ ഈ “ഇടക്കണ്ണീ” രോഗം കണ്ടീജിയസ് ആണ് കൂടാതെ ക്രോണിക്കുമാണ്.
രോഗബാധിത പ്രദേശത്തിന്നും അടിയന്തരമായി
രോഗി മാറിത്താമസിക്കണം.
സ്വയം രോഗം തിരിച്ചറിഞ്ഞ് ചികിത്സതേണം/
ജാക് റാബിറ്റ് നല്‍കിയ പാഠപുസ്തക ലിങ്ക് ഇടയ്ക്കൊന്ന് ക്ലിക്കിയിരുന്നങ്കില്‍ അല്പം സൌഖ്യം കിട്ടിയേനേ,അതില്‍ മനുഷ്യ ഇടക്കാണ്ണി നമ്മുടെ ഖാദര്‍ പ്രഫസര്‍ ചേര്‍ത്തിട്ടുണ്ടല്ലോ.ചില ഇടക്കണ്ണി ബാധിതര്‍
രക്ഷപ്പെട്ട ചരിത്രമില്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്!
എന്നാലും നിരാശ വേണ്ട.

Abdul Khader EK said...

>>>ഉണ്ടല്ലോ നഷ്ടം ഉണ്ടായി. എനിക്ക് സമാധാനത്തോടെ പുറത്തിറങ്ങാന്‍ ആകുന്നില്ല,കാദറുമാര്‍ കൈ വെട്ടാനും ബോംബു വയ്ക്കാനും നടക്കുമ്പോള്‍ എങ്ങനെ പുറത്തിറങ്ങനാകും?<<<

സമാധാനം നഷ്ടപ്പെട്ടതാണ് കാളിദാസന് ഉണ്ടായ നഷ്ടമെങ്കില്‍ അതിന് മുസ്ലിങ്ങളെ തെറി പറയുന്നതില്‍ എന്ത് യുക്തിയാണ് ഉള്ളത്?

കാളിയുടെ പ്രവര്‍ത്തനങ്ങള്‍ മനസാക്ഷികുത്ത് ഉണ്ടാക്കുന്നതാവാം സമാധാനം നഷ്ടപ്പെടാന്‍ കാരണം, പ്രവര്‍ത്തനങ്ങള്‍ നന്നാക്കുകയെ അതിനു പരിഹാരമുള്ളൂ.

യഥാര്‍ത്ഥ മുസ്ലിങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ലഭിക്കുന്ന ഒന്നാണ് സമാധാനം, ഇസ്ലാം എന്ന പദത്തിന്റെ അര്‍ത്ഥം തന്നെ സമാധാനം എന്നാണ്.

വിമര്‍ശിക്കാനാണെങ്കിലും പഠനം തുടരുക...

Abdul Khader EK said...

കൈവെട്ടിനെയും കൈവെട്ടിനു വിധേയനായ കാപാലികന്‍റെ പ്രവര്‍ത്തിയെയും അത് അര്‍ഹിക്കുന്ന തരത്തില്‍ അപലപിച്ച വ്യക്തിത്വങ്ങളില്‍ പെടുന്ന ഒരാളാണ് ഞാന്‍.

അത്തരം നിലപാട് കൈകൊള്ളാന്‍ കാളികള്‍ക്കും മറ്റു യുക്തിവാദികള്‍ക്കും ഇനിയും ഒരുപാട് പരിണാമം സംഭവിക്കെണ്ടതായുണ്ട്.

സ്വന്തം ആളുകള്‍ ചെയ്യുന്ന തെറ്റുകള്‍ തെറ്റാണെന്ന് പറയാന്‍ - ഞങ്ങള്‍ കുറച്ചു ഇസ്ലാമിസ്റ്റുകള്‍ അല്ലാതെ - തെണ്ടേടമുള്ള എത്ര പേരുണ്ട് ഇവിടെ?

ഞാന്‍ ഒന്ന് കൂടി തറപ്പിച്ചു പറയട്ടെ, കൈവെട്ടിനു വിധേയനായ മ്ലേച്ചനായ ആ കാപാലികന്‍ ഒന്നാമത്തെ തെറ്റുകാരന്‍, നിയമം കയ്യിലെടുത്ത് അയാളുടെ കൈ വെട്ടിയവരും തെറ്റുകാരാണെന്നതില്‍ എനിക്ക് ഒരു സംശയവും ഇല്ല.

തെറ്റിനെ തെറ്റ് കൊണ്ട് നേരിടുകയല്ല വേണ്ടത്, നിയമത്തിനു വിട്ടു കൊടുക്കുക, ഇതാണ് എന്‍റെ നിലപാട്.

Jack Rabbit said...

[Khader]:ഇസ്ലാം എന്ന പദത്തിന്റെ അര്‍ത്ഥം തന്നെ സമാധാനം എന്നാണ്

എന്തിനാണ് ഖാദരെ ഇങ്ങനെ വിവരക്കേട് എഴുന്നള്ളിച്ചിട്ടു കാളിദാസന്റെ കൈയില്‍ നിന്ന് തല്ലു വാങ്ങി കൂട്ടുന്നത്‌ ?

PS: സുശീലേ, 1000 കമ്മന്റ് കടന്നല്ലോ ? ചിലര്‍ ഹുസൈന്റെ ബ്ലോഗില്‍ മാത്രമേ 1000 കടന്നുള്ളൂ എന്നൊക്കെ പറഞ്ഞു പോസ്റ്റ്‌ ഇട്ടിടുണ്ട്

KP said...

കുറച്ചു കാലം ബ്ലോഗിൽ നിന്നു വിട്ട് നിൽക്കുകയായിരുന്നു..

കിത്താബിൽ എഴുതിയതെല്ലാം ഏഴു രീതിയിൽ വ്യാഖ്യാനിച്ച് കറുപ്പിലെ 7 അഴകും, പ്രപഞ്ചത്തിന്റെ കേന്ദ്രവും എല്ലാം കണ്ടു പിടിച്ചല്ലോ!!

നല്ല തമാശ തന്നെ!! ഉടനെയൊന്നും നിറുത്തരുത് കേട്ടോ!!!

kaalidaasan said...

>>>>സമാധാനം നഷ്ടപ്പെട്ടതാണ് കാളിദാസന് ഉണ്ടായ നഷ്ടമെങ്കില്‍ അതിന് മുസ്ലിങ്ങളെ തെറി പറയുന്നതില്‍ എന്ത് യുക്തിയാണ് ഉള്ളത്?<<<<

മുസ്ലിങ്ങള്‍ എന്റെ സമാധാനം നഷ്ടപ്പെടുത്തുമ്പോള്‍ അവരെയല്ലേ ഞാന്‍ വിമര്‍ശിക്കേണ്ടത്? അവിശ്വാസികളോട് യുദ്ധം ചെയ്യുകയാണ്, ഒരു മുസ്ലിമിന്റെ കടമ എന്ന മൊഹമ്മദിന്റെ ഉത്ബോധനം ശിരസാ വഹിച്ച് അവിശ്വാസികളുടെ കൈ വെട്ടാനും അവരെ ബോംബ് വച്ച് കൊല്ലാനും ചില മുസ്ലിങ്ങള്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ അവ്രെ ഞാന്‍ പേടിക്കും. അവരെ വിമര്‍ശിക്കും. അതാണു ഞാന്‍ മനസിലാക്കിയ യുക്തി.

കുഞ്ഞാപ്പ ഇവിടെ പറഞ്ഞത് ഏഴു തരം ഇസ്ലാമുണ്ടെന്നാണ്. കാദര്‍ ഞാനീപ്പറഞ്ഞ ഇസ്ലാമില്‍ അല്ലെങ്കില്‍ ഇത് താങ്കളെ ബാധിക്കുന്നതല്ല.

kaalidaasan said...

>>>>കാളിയുടെ പ്രവര്‍ത്തനങ്ങള്‍ മനസാക്ഷികുത്ത് ഉണ്ടാക്കുന്നതാവാം സമാധാനം നഷ്ടപ്പെടാന്‍ കാരണം, പ്രവര്‍ത്തനങ്ങള്‍ നന്നാക്കുകയെ അതിനു പരിഹാരമുള്ളൂ.
<<<<


ഞാന്‍ വഴിയില്‍ കണുന്നവരെ അവിശ്വാസികളെന്നോ വിശ്വസികളെന്നോ മുദ്ര കുത്താറില്ല. ഞാന്‍ വിശ്വസിക്കുന്ന തത്വങ്ങളില്‍ വിശ്വസിക്കാത്തവര്‍ വധിക്കപ്പെടേണ്ടവരാണെന്നു ഞാന്‍ പറഞ്ഞു നടക്കാറില്ല. ഒസാമ ബിന്‍ ലാദനേപ്പോലുള്ള ഒരു ഭീകരനെ ശഹീദ് എന്ന് പ്രകീര്‍ത്തിക്കാറുമില്ല. ഇത് പറയാന്‍  എനിക്ക് ഒരു മനസാക്ഷിക്കുത്തുമില്ല. ഇതൊക്കെ ചെയ്യുന്നവരെ ഞാന്‍ വിമര്‍ശിക്കും.ഇങ്ങനെയൊക്കെ ചെയ്യണമെന്ന് നിര്‍ദേശിക്കുന്ന ഒരു പൊത്തകം  കാദറിന്റെ ദൈവം ഇറക്കിയതുകൊണ്ടാണീ ജന്തുക്കള്‍ ഇതിനു വേണ്ടി ഇറങ്ങിത്തിരിക്കുന്നത്. അതെന്റെ കുറ്റമല്ല.

മൊഹമ്മദ് എന്നു പേരുള്ള ഏത് കഥാപാത്രവും സ്വന്തം പ്രവചകാനണെന്നു ശഠിച്ച് അതെഴുതുന്നവരുടെ കൈ വെട്ടി എടുക്കാന്‍ ചില മുസ്ലിങ്ങള്‍ നടക്കുമ്പോള്‍ മനുഷ്യരുടെ സമാധാനം നഷ്ടപ്പെടും. ജന്തുക്കള്‍ക്കാ പേടിയില്ല. അത് മനസിലാകണമെങ്കില്‍ മനുഷ്യന്റെ രൂപം മാത്രം പോര, മനുഷ്യനേപ്പോലെ ച്ന്തിക്കാനും കൂടി കഴിയണം.

kaalidaasan said...

>>>>യഥാര്‍ത്ഥ മുസ്ലിങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ലഭിക്കുന്ന ഒന്നാണ് സമാധാനം, ഇസ്ലാം എന്ന പദത്തിന്റെ അര്‍ത്ഥം തന്നെ സമാധാനം എന്നാണ്.
<<<<


എന്തൊരു സമാധാനമാണിസ്ലാമിക ലോകം മുഴുവന്‍. സമാധാനം വഴിഞ്ഞൊഴുകി മറ്റിടങ്ങളിലേക്ക് പ്രവഹിക്കുന്ന സ്ഥലങ്ങളാണ്, അഫ്ഘാനിസ്താന്‍, പാകിസ്ഥാന്‍, ഇറാക്ക്, യെമന്‍, സിറിയ, ലിബിയ, ഈജിപ്റ്റ് തുടങ്ങിയ ഇസ്ലാമിക രാജ്യങ്ങളൊക്കെ. സമാധാനം കൊണ്ട് അവിടത്തെ മുസ്ലിങ്ങളൊക്കെ വീര്‍പ്പു മുട്ടുകയാണ്.വീര്‍പ്പു മുട്ടി നിയന്ത്രിക്കാന്‍ ആകാതെ വരുമ്പോള്‍ അവര്‍  ബോംബ് പൊട്ടിച്ച് സഹ മുസ്ലിങ്ങളെ അള്ളായുടെ ഹൂറി ശേഖരത്തിനടുത്തേക്കയക്കും. ഇവിടെ എവിടെയെങ്കിലും കാദര്‍ ജനിക്കേണ്ടിയിരുന്നു. എങ്കില്‍ പറഞ്ഞേണെ, അള്ളോ ഈ സമാധാനം ഞമ്മക്ക് ബേണ്ട എന്ന്.

പേരില്‍ സമാധാന്മുണ്ടായിട്ടു കര്യമില്ല കാദറെ. പ്രവര്‍ത്തിയില്‍ വേണം സമാധാനം.

kaalidaasan said...

>>>>കൈവെട്ടിനെയും കൈവെട്ടിനു വിധേയനായ കാപാലികന്‍റെ പ്രവര്‍ത്തിയെയും അത് അര്‍ഹിക്കുന്ന തരത്തില്‍ അപലപിച്ച വ്യക്തിത്വങ്ങളില്‍ പെടുന്ന ഒരാളാണ് ഞാന്‍.
<<<<


കൈവെട്ടിനു വിധേയമായ കാപാലിക പ്രവര്‍ത്തി. അതെ അവിടെയാണു മര്‍മ്മം. അതാണു കേരളം മുഴുവന്‍ മുസ്ലിങ്ങള്‍ കോറസ്പാടിയത്. അതേക്കുറിച്ചു തന്നെയാണു ഞാന്‍ പരാമര്‍ശിച്ചത്.

കല്‍പ്പിത കഥയിലെ ഒരു ഭ്രാന്തന്റെ പേര്‍  മൊഹമ്മദ് എന്നായപ്പോഴേക്കും കാപാലികന്‍മാരെല്ലാം കൂടി അത് സ്വന്തം പ്രവാചകന്‍ മൊഹമ്മദാണെന്നങ്ങു തീരുമാനിച്ചു. ഇതാണ്‌ യഥാര്‍ത്ഥ കാപാലിക പ്രവര്‍ത്തി. അള്ളാ പി റ്റി കുഞ്ഞു മൊഹമ്മദിന്റെ ഭ്രാന്തനെ നായിന്റെ മോനേ എന്നു വിളിച്ചപ്പോള്‍ കാപാലികര്‍ക്കൊന്നും അത് പ്രശ്നമുണ്ടാക്കിയില്ല. കാരണം അള്ളാ സാധാരണ കാദറുമാരെ വിളിക്കുന്ന പേരതാണല്ലോ.

ഇനി മുതല്‍  കൊള്ളയും പിടിച്ചു പറിയും ബലാല്‍സംഗങ്ങളും നടത്തുന്ന എല്ലാ മമ്മദുമാരും മുസ്ലിം പ്രവാചകന്‍ മൊഹമ്മദാണെന്നു വ്യാഖ്യാനിക്കേണ്ടി വരും. ഇതുപ്പോലത്തെ നികൃ ഷ്ടമായ വ്യാഖ്യാനം  കേരളം മുഴുവനും പാടി നടന്ന്, കുറച്ച് മുസ്ലിം കാപാലികരേക്കൊണ്ട് ഒരാളുടെ കൈ വെട്ടി എടുപ്പിച്ചു എല്ലാ കാദറുമാരും കൂടി. എന്നിട്ട് അതിനെ അപലപിച്ചു എന്നു പറയുന്നവര്‍ക്ക് യാതൊരു വ്യക്തിത്വവുമില്ല കാദറെ. മൃഗങ്ങള്‍ക്ക് ഇതിലും വ്യക്തിത്വമുണ്ട്..

kaalidaasan said...

>>>>സ്വന്തം ആളുകള്‍ ചെയ്യുന്ന തെറ്റുകള്‍ തെറ്റാണെന്ന് പറയാന്‍ - ഞങ്ങള്‍ കുറച്ചു ഇസ്ലാമിസ്റ്റുകള്‍ അല്ലാതെ - തെണ്ടേടമുള്ള എത്ര പേരുണ്ട് ഇവിടെ?<<<

ഈ പ്രസ്താവനക്ക് നൂറില്‍ നൂറു മാര്‍ക്ക്. അപ്പോള്‍ കൈ വെട്ട് എന്ന കാപാലിക പ്രവര്‍ത്തി ചെയ്തത് ഞമ്മന്റെ സ്വന്തം ആളുകളാണെന്ന് കാദറിനറിയാം. ഞമ്മന്റെ സ്വന്തം ആളുകള്‍ ലോകം മുഴുവനും സമാനമായ കാപാലിക പ്രവര്‍ത്തികള്‍ ചെയ്യുന്നുണ്ട്. അവരൊന്നും ഞമ്മന്റെ ആളുകളല്ല എന്ന് ഘോര ഘോരം വാദിച്ചിരുന്ന കാദറിനിപ്പോള്‍ ഈ വെളിപാട് ഏത് മലക്കാണിറക്കി തന്നത് കാദറേ.

ഞമ്മന്റെ ആളുകള്‍ ചെയ്യുന്ന നീച് പ്രവര്‍ത്തികള്‍ തെറ്റാണെന്ന് ഏത് കൊച്ചു കുട്ടിയും പറയും. കാദറുമാര്‍ മാത്രമേ പറയൂ എന്നത് ലോകവിവരമില്ലാത്തതുകൊണ്ടാണ്.

ഞാന്‍ ഇത്ര നാളും പറഞ്ഞത് കാദറിന്റെ സ്വന്തം ആളുകള്‍ എന്തു കൊണ്ടാണ്‌ കാപാലിക പ്രവര്‍ത്തികള്‍ ചെയ്യുന്നതെന്നതിനേപ്പറ്റിയാണ്‌ ഏഴാം നൂറ്റണ്ടില്‍ ഒരു കാട്ടറബി പറഞ്ന്ന്ജു വച്ച കുര്‍ആന്‍ എന്ന പുസ്തകമാണവര്‍ക്കൊക്കെ പ്രചോദനം നല്‍കുന്നത്. കുഞ്ഞാപ്പ ഏഴു രീതിയില്‍ ,വ്യഖ്യാനിക്കാം എന്നു പറഞ്ഞ അതേ പൊത്തകം.

അദ്ധ്യാപകന്റെ കൈ വെട്ടിയവര്‍ ഞമ്മന്റെ സ്വന്തം ആളുകളാണെന്നു സമ്മതിക്കുന്ന കാദറിനെ ഞാന്‍ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു.

kaalidaasan said...

>>>>തെറ്റിനെ തെറ്റ് കൊണ്ട് നേരിടുകയല്ല വേണ്ടത്, നിയമത്തിനു വിട്ടു കൊടുക്കുക, ഇതാണ് എന്‍റെ നിലപാട്.<<<

ഏത് നിയമത്തിനു വിട്ടു കൊടുക്കുക? ഇന്‍ഡ്യയിലെ നിയമത്തിനോ അതോ പാകിസ്ഥാനിലെ നിയമത്തിനോ?

മുസ്ലിം പ്രവാചകനെ നിന്ദിക്കുന്നത് ഏതു നീതി ന്യായ വ്യവസ്ഥയിലാണ്‌ ശിക്ഷീക്കാന്‍ ആകുക കാദറേ?

പാക്സിതാനിലെ ഇസ്ലാമിക നിയമം അനുസരിച്ച് മുസ്ലിം പ്രവാചകനെ നിന്ദിക്കുന്നത് വധശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണ്. അവിടെ ഒരു സ്ത്രീയെ വധ ശിക്ഷജ്ക്കും വിധിച്ചിട്ടുണ്ട്. അത് ശരിയായില്ല എന്നു പറഞ്ഞ ഒരു മുസ്ലിമിനെ അവിടത്തെ ചില കാദറുമാര്‍ വെടി വച്ചു കൊന്നു.

വധിക്കപ്പെടുക എന്ന നിയമത്തിനു വിട്ടു കൊടുക്കേണ്ടിയിരുന്നു എന്നാണ്‌ കാദറിന്റെ അഭിപ്രായം. എന്നു വച്ചാല്‍ കൈ വെട്ടിയെടുത്ത ശിക്ഷ കുറഞ്ഞു പോയി എന്ന്. കാദര്‍ എന്ന മുസ്ലിമിന്റെ ആഗ്രഹം ആ അദ്ധ്യാപകനെ വധിക്കേണ്ടിയിരുന്നു എന്നാണെന്ന് എനിക്കറിയാം. അതൊക്കെ കുറേശെയായി പുറത്തു വരുന്നു. മലയാളത്തിലെ ഒരു പഴം ചൊല്ലാണെനിക്ക് ഓര്‍മ്മ വരുന്നത്. നായ നടുക്കടലില്‍ ചെന്നാലും നക്കിയേ കുടിക്കൂ.

സുശീല്‍ കുമാര്‍ said...

തുമ്പീ തുമ്പീ തുള്ളാന്‍ വായോ


തുമ്പി തുള്ളല്‍കാരോട്:
തുമ്പികള്‍ തുമ്പികളായിത്തന്നെ പിറന്നവരാണോ?
തുമ്പികള്‍ പരിണമിച്ചിട്ടുണ്ടോ?
തുമ്പികളെ ദൈവം തുമ്പികളായിത്തന്നെ സൃഷ്ടിച്ചതാണോ?

തുമ്പീ തുമ്പീ തുള്ളാന്‍ വായോ: നേരിട്ട് വായന തുടരുക. ലിങ്ക് താഴെ.


Kathleen Tait
Biology 501

EVOLUTION OF DRAGONFLIES

Abdul Majeed said...

<<< കേരളത്തില്‍ സ്ത്രീപീഢനം നടത്തി രക്ഷപ്പെടാന്‍ ജൂഡീഷ്യറിയെ വരെ സ്വാധീനിച്ച കുഞ്ഞാലിയെന്ന മുസ്ലിമിനെ വലിയ ഭൂരിപക്ഷം നല്‍കി തെരഞ്ഞെടുത്തത് മലപ്പുറം ജില്ലയിലെ മുസ്ലിങ്ങളാണ്. അയാള്‍ അകപ്പെട്ട പ്രശ്നം അവിടത്തെ മുസ്ലിങ്ങള്‍ അവരുടെ മൊത്തം പ്രശ്നമായി ഏറ്റെടുത്തു. ഇതുപോലെയുള്ള പ്രവര്‍ത്തികളാണ്, മുസ്ലിങ്ങള്‍ക്കെതിരെ പൊതു ബോധം, അങ്ങനെ ഒന്നുണ്ടെങ്കില്‍, അത് സൃഷ്ടിച്ചെടുക്കുന്നതിനു കാരണമാകുന്നത്. എന്തായാലും മജീദിനൊന്നും ഇത് മനസിലാക്കാനുള്ള ശേഷിയില്ല. >>>>

http://www.mathrubhumi.com/story.php?id=191343
തിരഞ്ഞെടുപ്പിലെ മുസ്‌ലിം മനസ്സ്‌
"‍ 2006-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇതേ മലപ്പുറത്തെ ജനങ്ങളാണ് കുഞ്ഞാലിക്കുട്ടിയെ തോല്പിച്ചതും. അപ്പോള്‍ എന്താവാം വോട്ടര്‍മാരുടെ ഈ തീരുമാനത്തിന്റെ ന്യായം
"1996-ലാണ് പെണ്‍വാണിഭക്കേസ് ആദ്യം പൊങ്ങിവന്നത്. ഇ.കെ. നായനാരാണ് അന്നു മുഖ്യമന്ത്രി. കമ്യൂണിസ്റ്റ് പാര്‍ട്ടികളിലും മുസ്‌ലിംലീഗിലുമുള്ള നേതാക്കള്‍ ആരോപണവിധേയരായിരുന്നു. കുറ്റക്കാരനായിരുന്നെങ്കില്‍ എതിര്‍പ്പാര്‍ട്ടിക്കാരനായിരുന്ന കുഞ്ഞാലിക്കുട്ടിയെ എന്തുകൊണ്ട് സി.പി.എം. അറസ്റ്റു ചെയ്തില്ല എന്ന ലീഗുകാരുടെ 'നാടന്‍' ചോദ്യത്തിന് ഉത്തരമുണ്ടായിരുന്നില്ല. 2001-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച കുഞ്ഞാലിക്കുട്ടി വ്യവസായമന്ത്രിയായി. 2005 ലാണ് റജീനയുടെ വെളിപ്പെടുത്തലുകളോടെ കേസ് വീണ്ടും ജനശ്രദ്ധയാകര്‍ഷിച്ചത്. ഒരു മാസത്തിലധികം മന്ത്രിപദത്തില്‍ പിടിച്ചിരുന്ന കുഞ്ഞാലിക്കുട്ടി അവസാനം രാജിവെച്ചു. കോടതി എന്തുപറഞ്ഞാലും ജനമനസ്സില്‍ ആ വിവാദം ഉണ്ടാക്കിയ ധാരണകളാലാണ് പി.കെ. കുഞ്ഞാലിക്കുട്ടിയെ ലീഗിന്റെ കോട്ടയില്‍ത്തന്നെ ജനങ്ങള്‍ തോല്പിച്ചത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിസ്ഥാനമടക്കം രാജിവെക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. അധികാരസ്ഥാനങ്ങളൊന്നുമില്ലാതിരുന്ന കുഞ്ഞാലിക്കുട്ടിയെ ഇടതുപക്ഷ ഭരണകാലത്ത് തന്നെ എല്ലാ കോടതികളും വെറുതെവിട്ടു.


ഒരു തെറ്റിന് ജനം ഒരിക്കല്‍ ശിക്ഷിക്കും. ഒരിക്കലേ ശിക്ഷിക്കൂ. അടിയന്തരാവസ്ഥയെ ഒരപരാധമായി മനസ്സിലാക്കിയ റായ്ബറേലിയിലെ ജനങ്ങള്‍ 1977-ല്‍ ഇന്ദിരാഗാന്ധിയെ 52,200 വോട്ടിന് തോല്പിച്ചു. ഇതേ ജനങ്ങള്‍ 1980-ല്‍ അവരെ ഒരു ലക്ഷം വോട്ടിന് ജയിപ്പിച്ചു. അധികാരമില്ലാത്ത അവസ്ഥയില്‍ ചെയ്ത കുറ്റത്തിന് ശിക്ഷ നല്‍കുക ജനങ്ങളുടെ ജോലിയല്ല. ഗവണ്‍മെന്റും നീതിന്യായവ്യവസ്ഥയുമാണത് ചെയ്യേണ്ടത്. അധികാരം ഇല്ലാതാക്കാനേ ജനങ്ങള്‍ക്കു കഴിയൂ. 1980-ല്‍ വീണ്ടും ഇന്ദിരാഗാന്ധിയെ ജയിപ്പിച്ചതിലൂടെ റായ്ബറേലിക്കാര്‍ തങ്ങള്‍ 1977-ല്‍ ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ക്ക് നല്‍കിയ താക്കീതിന്റെ തിളക്കം കുറച്ചുകളഞ്ഞെന്ന് ആരെങ്കിലും പറയുമോ? അതുപോലെ ഭരിച്ചിരുന്ന ഇടതുപക്ഷ സര്‍ക്കാറും നീതിന്യായവ്യവസ്ഥയും ജനാധിപത്യധാരണകള്‍ കമ്മിയായിരുന്ന മാധ്യമ സ്ഥാപനങ്ങളുമാണ് ഈ സാഹചര്യത്തിന് മറുപടി പറയേണ്ടത്. അല്ലാതെ ജനങ്ങളെ പഴിപറയുന്നതില്‍ വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. ആരോപണ പ്രത്യാരോപണങ്ങളിലൂടെ വഷളായിക്കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയസംസ്‌കാരത്തില്‍ മിനിറ്റുവെച്ച് പ്രവഹിച്ച 'ബ്രെയ്ക്കിങ് ന്യൂസു'കളോട് വേങ്ങരയിലെ ജനങ്ങള്‍ നിസ്സംഗരായെങ്കില്‍ അവരെ അധാര്‍മികരെന്ന് മുദ്രകുത്തുന്നത് നീതിയാകില്ല. നമ്മുടെ ജനാധിപത്യസംസ്‌കാരത്തെ തള്ളിപ്പറയാനല്ല; ഉയര്‍ത്തിപ്പിടിക്കാനാണ് ഈ തിരഞ്ഞെടുപ്പുഫലവും നമ്മെ പ്രേരിപ്പിക്കേണ്ടത്."" -- matrubumi 7/5/2011

(ന്യൂഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തില്‍ അസി. പ്രൊഫസറാണ് ലേഖകന്‍)

കുഞ്ഞലിയോ മുസ്ലിം ലീഗോ കേരളത്തിലെ മൊത്തം മുസ്ലിങ്ങളെ പ്രടിനിതീകരികുന്നവരനെന്ന മനസിലാക്കിയ കാളിദാസന്റെ ഗ്രാഹ്യ ശേഷിക്കു കാര്യമായ എന്തോ തകരാറ് ഉണ്ട് . കേരള രാഷ്ട്രീയവുമം മുസ്ലിം ലീഗും എല്ലാം ഏതൊരു സാധാരണക്കാരനും മനസിലാവുന്ന ഒന്നാണ്. യഥാര്‍ത്ഥത്തില്‍ മുസ്ലിങ്ങല്കെതിരെയുള്ള പൊതു ബോധം സൃസ്ടിചെടുക്കുന്നത് ഇത് പോലുള്ള മന്ദ ബുദ്ടികള്‍ ആണ്. അതിനു ഏറ്റവും വലിയ ഉദഹരണം ആണ് കാളിദാസന്റെ ഈ പ്രസ്താവന. അഭയ കേസും , സിസ്റ്റര്‍ സെഫി കന്യച്ചര്‍മ വിവാദവും എല്ലാം എടുത്തിട്ട് കര്‍ത്താവിന്റെ മണവട്ടികളായ കന്യാസ്ത്രീകളെ മൊത്തമായി ആരെങ്കിലും അധിക്ഷേപിക്കരുണ്ടോ ? അങ്ങിനെ ഒരു പൊതു ബോധം അവരെ പറ്റി രൂപപെട്ടാല്‍ അത് എത്രത്തോളം ആയിരുക്കും അതിന്റെ ഭയാനകത ? നുണ മന്സിലക്കുന്നവ്ന്റെ മാനസിക നില അനുസരിച്ചാണെന്ന് പറഞ്ഞ കാളിദാസന്‍ പുതിയ സാമൂഹ്യ പാഠം രചികരുത്.

<<<< കെ എ എന്‍ കുഞ്ഞഹമദ് പറഞ്ഞ ഒരു ആപ്തവാക്യമുണ്ട്. സ്വന്തം ചുട്ടുവട്ടത്തു നടക്കുന്ന കാര്യങ്ങള്‍ മനസിലായിട്ടും മൌനം പാലിക്കുന്നവരെ മര്യാദ പൂര്‍വ്വം മന്ദബുദ്ധി എന്നു വിളിക്കേണ്ടി വരും. അത് മജീദിനു ചേരുമോ എന്ന് സ്വയം ആലോചിച്ചു നോക്കുക. >>>>>>

ചേരേണ്ടത് ചേരുംപടി ചെര്കേണ്ടത് ആര്‍ക്കാണെന്ന് ഇപ്പോള്‍ മനസിലായി

Abdul Majeed said...

<<<< മറ്റൊരാളാണ്‌ മാധവിക്കുട്ടി. അവര്‍ ഇസ്ലാമില്‍ ചേര്‍ന്നശേഷം പറഞ്ഞതൊക്കെ വളരെ ശരിയാണ്. അവരുടെ വാക്കുകള്‍ >>>>>

http://www.madhyamam.com/?q=news/83628/110601

വരുംനാളുകള്‍ അമ്മയെ സംബന്ധിച്ച സത്യങ്ങളുടെ വെള്ളിവെളിച്ചത്തില്‍ നുണകള്‍ തിരോഭവിക്കും. അമ്മ കുഞ്ഞുങ്ങളെപ്പോലെ നിഷ്‌കളങ്കയായിരുന്നു എന്ന് ജനങ്ങള്‍ മനസ്സിലാക്കും. ആ നിഷ്‌കളങ്കതയാണ് അവരെ യഥാര്‍ഥ വിശ്വാസിയാക്കി മാറ്റിയതും ഖുര്‍ആനില്‍ സമാശ്വാസം കണ്ടെത്താന്‍ പ്രാപ്തയാക്കിയതും. - Madyamam - m.d.nalappadu 5/5/11

Abdul Majeed said...

<<< കേരളത്തില്‍ സ്ത്രീപീഢനം നടത്തി രക്ഷപ്പെടാന്‍ ജൂഡീഷ്യറിയെ വരെ സ്വാധീനിച്ച കുഞ്ഞാലിയെന്ന മുസ്ലിമിനെ വലിയ ഭൂരിപക്ഷം നല്‍കി തെരഞ്ഞെടുത്തത് മലപ്പുറം ജില്ലയിലെ മുസ്ലിങ്ങളാണ്. അയാള്‍ അകപ്പെട്ട പ്രശ്നം അവിടത്തെ മുസ്ലിങ്ങള്‍ അവരുടെ മൊത്തം പ്രശ്നമായി ഏറ്റെടുത്തു. ഇതുപോലെയുള്ള പ്രവര്‍ത്തികളാണ്, മുസ്ലിങ്ങള്‍ക്കെതിരെ പൊതു ബോധം, അങ്ങനെ ഒന്നുണ്ടെങ്കില്‍, അത് സൃഷ്ടിച്ചെടുക്കുന്നതിനു കാരണമാകുന്നത്. എന്തായാലും മജീദിനൊന്നും ഇത് മനസിലാക്കാനുള്ള ശേഷിയില്ല. >>>>

http://www.mathrubhumi.com/story.php?id=191343
തിരഞ്ഞെടുപ്പിലെ മുസ്‌ലിം മനസ്സ്‌
"‍ 2006-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇതേ മലപ്പുറത്തെ ജനങ്ങളാണ് കുഞ്ഞാലിക്കുട്ടിയെ തോല്പിച്ചതും. അപ്പോള്‍ എന്താവാം വോട്ടര്‍മാരുടെ ഈ തീരുമാനത്തിന്റെ ന്യായം
"1996-ലാണ് പെണ്‍വാണിഭക്കേസ് ആദ്യം പൊങ്ങിവന്നത്. ഇ.കെ. നായനാരാണ് അന്നു മുഖ്യമന്ത്രി. കമ്യൂണിസ്റ്റ് പാര്‍ട്ടികളിലും മുസ്‌ലിംലീഗിലുമുള്ള നേതാക്കള്‍ ആരോപണവിധേയരായിരുന്നു. കുറ്റക്കാരനായിരുന്നെങ്കില്‍ എതിര്‍പ്പാര്‍ട്ടിക്കാരനായിരുന്ന കുഞ്ഞാലിക്കുട്ടിയെ എന്തുകൊണ്ട് സി.പി.എം. അറസ്റ്റു ചെയ്തില്ല എന്ന ലീഗുകാരുടെ 'നാടന്‍' ചോദ്യത്തിന് ഉത്തരമുണ്ടായിരുന്നില്ല. 2001-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച കുഞ്ഞാലിക്കുട്ടി വ്യവസായമന്ത്രിയായി. 2005 ലാണ് റജീനയുടെ വെളിപ്പെടുത്തലുകളോടെ കേസ് വീണ്ടും ജനശ്രദ്ധയാകര്‍ഷിച്ചത്. ഒരു മാസത്തിലധികം മന്ത്രിപദത്തില്‍ പിടിച്ചിരുന്ന കുഞ്ഞാലിക്കുട്ടി അവസാനം രാജിവെച്ചു. കോടതി എന്തുപറഞ്ഞാലും ജനമനസ്സില്‍ ആ വിവാദം ഉണ്ടാക്കിയ ധാരണകളാലാണ് പി.കെ. കുഞ്ഞാലിക്കുട്ടിയെ ലീഗിന്റെ കോട്ടയില്‍ത്തന്നെ ജനങ്ങള്‍ തോല്പിച്ചത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിസ്ഥാനമടക്കം രാജിവെക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. അധികാരസ്ഥാനങ്ങളൊന്നുമില്ലാതിരുന്ന കുഞ്ഞാലിക്കുട്ടിയെ ഇടതുപക്ഷ ഭരണകാലത്ത് തന്നെ എല്ലാ കോടതികളും വെറുതെവിട്ടു.


ഒരു തെറ്റിന് ജനം ഒരിക്കല്‍ ശിക്ഷിക്കും. ഒരിക്കലേ ശിക്ഷിക്കൂ. അടിയന്തരാവസ്ഥയെ ഒരപരാധമായി മനസ്സിലാക്കിയ റായ്ബറേലിയിലെ ജനങ്ങള്‍ 1977-ല്‍ ഇന്ദിരാഗാന്ധിയെ 52,200 വോട്ടിന് തോല്പിച്ചു. ഇതേ ജനങ്ങള്‍ 1980-ല്‍ അവരെ ഒരു ലക്ഷം വോട്ടിന് ജയിപ്പിച്ചു. അധികാരമില്ലാത്ത അവസ്ഥയില്‍ ചെയ്ത കുറ്റത്തിന് ശിക്ഷ നല്‍കുക ജനങ്ങളുടെ ജോലിയല്ല. ഗവണ്‍മെന്റും നീതിന്യായവ്യവസ്ഥയുമാണത് ചെയ്യേണ്ടത്. അധികാരം ഇല്ലാതാക്കാനേ ജനങ്ങള്‍ക്കു കഴിയൂ. 1980-ല്‍ വീണ്ടും ഇന്ദിരാഗാന്ധിയെ ജയിപ്പിച്ചതിലൂടെ റായ്ബറേലിക്കാര്‍ തങ്ങള്‍ 1977-ല്‍ ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ക്ക് നല്‍കിയ താക്കീതിന്റെ തിളക്കം കുറച്ചുകളഞ്ഞെന്ന് ആരെങ്കിലും പറയുമോ? അതുപോലെ ഭരിച്ചിരുന്ന ഇടതുപക്ഷ സര്‍ക്കാറും നീതിന്യായവ്യവസ്ഥയും ജനാധിപത്യധാരണകള്‍ കമ്മിയായിരുന്ന മാധ്യമ സ്ഥാപനങ്ങളുമാണ് ഈ സാഹചര്യത്തിന് മറുപടി പറയേണ്ടത്. അല്ലാതെ ജനങ്ങളെ പഴിപറയുന്നതില്‍ വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. ആരോപണ പ്രത്യാരോപണങ്ങളിലൂടെ വഷളായിക്കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയസംസ്‌കാരത്തില്‍ മിനിറ്റുവെച്ച് പ്രവഹിച്ച 'ബ്രെയ്ക്കിങ് ന്യൂസു'കളോട് വേങ്ങരയിലെ ജനങ്ങള്‍ നിസ്സംഗരായെങ്കില്‍ അവരെ അധാര്‍മികരെന്ന് മുദ്രകുത്തുന്നത് നീതിയാകില്ല. നമ്മുടെ ജനാധിപത്യസംസ്‌കാരത്തെ തള്ളിപ്പറയാനല്ല; ഉയര്‍ത്തിപ്പിടിക്കാനാണ് ഈ തിരഞ്ഞെടുപ്പുഫലവും നമ്മെ പ്രേരിപ്പിക്കേണ്ടത്."" -- matrubumi 7/5/2011

(ന്യൂഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തില്‍ അസി. പ്രൊഫസറാണ് ലേഖകന്‍)

കുഞ്ഞലിയോ മുസ്ലിം ലീഗോ കേരളത്തിലെ മൊത്തം മുസ്ലിങ്ങളെ പ്രടിനിതീകരികുന്നവരനെന്ന മനസിലാക്കിയ കാളിദാസന്റെ ഗ്രാഹ്യ ശേഷിക്കു കാര്യമായ എന്തോ തകരാറ് ഉണ്ട് . കേരള രാഷ്ട്രീയവുമം മുസ്ലിം ലീഗും എല്ലാം ഏതൊരു സാധാരണക്കാരനും മനസിലാവുന്ന ഒന്നാണ്. യഥാര്‍ത്ഥത്തില്‍ മുസ്ലിങ്ങല്കെതിരെയുള്ള പൊതു ബോധം സൃസ്ടിചെടുക്കുന്നത് ഇത് പോലുള്ള മന്ദ ബുദ്ടികള്‍ ആണ്. അതിനു ഏറ്റവും വലിയ ഉദഹരണം ആണ് കാളിദാസന്റെ ഈ പ്രസ്താവന. അഭയ കേസും , സിസ്റ്റര്‍ സെഫി കന്യച്ചര്‍മ വിവാദവും എല്ലാം എടുത്തിട്ട് കര്‍ത്താവിന്റെ മണവട്ടികളായ കന്യാസ്ത്രീകളെ മൊത്തമായി ആരെങ്കിലും അധിക്ഷേപിക്കരുണ്ടോ ? അങ്ങിനെ ഒരു പൊതു ബോധം അവരെ പറ്റി രൂപപെട്ടാല്‍ അത് എത്രത്തോളം ആയിരുക്കും അതിന്റെ ഭയാനകത ? നുണ മന്സിലക്കുന്നവ്ന്റെ മാനസിക നില അനുസരിച്ചാണെന്ന് പറഞ്ഞ കാളിദാസന്‍ പുതിയ സാമൂഹ്യ പാഠം രചികരുത്.

<<<< കെ എ എന്‍ കുഞ്ഞഹമദ് പറഞ്ഞ ഒരു ആപ്തവാക്യമുണ്ട്. സ്വന്തം ചുട്ടുവട്ടത്തു നടക്കുന്ന കാര്യങ്ങള്‍ മനസിലായിട്ടും മൌനം പാലിക്കുന്നവരെ മര്യാദ പൂര്‍വ്വം മന്ദബുദ്ധി എന്നു വിളിക്കേണ്ടി വരും. അത് മജീദിനു ചേരുമോ എന്ന് സ്വയം ആലോചിച്ചു നോക്കുക. >>>>>>

ചേരേണ്ടത് ചേരുംപടി ചെര്കേണ്ടത് ആര്‍ക്കാണെന്ന് ഇപ്പോള്‍ മനസിലായി .

muhammed said...
This comment has been removed by the author.
muhammed said...

Majeed തുടരുന്നു...
ഒരു തെറ്റിന് ജനം ഒരിക്കല് ശിക്ഷിക്കും. ഒരിക്കലേ ശിക്ഷിക്കൂ. അടിയന്തരാവസ്ഥയെ ഒരപരാധമായി മനസ്സിലാക്കിയ റായ്ബറേലിയിലെ ജനങ്ങള് 1977-ല് ഇന്ദിരാഗാന്ധിയെ 52,200 വോട്ടിന് തോല്പിച്ചു. ഇതേ ജനങ്ങള് 1980-ല് അവരെ ഒരു ലക്ഷം വോട്ടിന് ജയിപ്പിച്ചു. അധികാരമില്ലാത്ത അവസ്ഥയില് ചെയ്ത കുറ്റത്തിന് ശിക്ഷ നല്കുക ജനങ്ങളുടെ ജോലിയല്ല. ഗവണ്മെന്റും നീതിന്യായവ്യവസ്ഥയുമാണത് ചെയ്യേണ്ടത്. അധികാരം ഇല്ലാതാക്കാനേ ജനങ്ങള്ക്കു കഴിയൂ. 1980-ല് വീണ്ടും ഇന്ദിരാഗാന്ധിയെ ജയിപ്പിച്ചതിലൂടെ റായ്ബറേലിക്കാര് തങ്ങള് 1977-ല് ഇന്ത്യന് രാഷ്ട്രീയക്കാര്ക്ക് നല്കിയ താക്കീതിന്റെ തിളക്കം കുറച്ചുകളഞ്ഞെന്ന് ആരെങ്കിലും പറയുമോ? അതുപോലെ ഭരിച്ചിരുന്ന ഇടതുപക്ഷ സര്ക്കാറും നീതിന്യായവ്യവസ്ഥയും ജനാധിപത്യധാരണകള് കമ്മിയായിരുന്ന മാധ്യമ സ്ഥാപനങ്ങളുമാണ് ഈ സാഹചര്യത്തിന് മറുപടി പറയേണ്ടത്. അല്ലാതെ ജനങ്ങളെ പഴിപറയുന്നതില് വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. ആരോപണ പ്രത്യാരോപണങ്ങളിലൂടെ വഷളായിക്കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയസംസ്കാരത്തില് മിനിറ്റുവെച്ച് പ്രവഹിച്ച 'ബ്രെയ്ക്കിങ് ന്യൂസു'കളോട് വേങ്ങരയിലെ ജനങ്ങള് നിസ്സംഗരായെങ്കില് അവരെ അധാര്മികരെന്ന് മുദ്രകുത്തുന്നത് നീതിയാകില്ല. നമ്മുടെ ജനാധിപത്യസംസ്കാരത്തെ തള്ളിപ്പറയാനല്ല; ഉയര്ത്തിപ്പിടിക്കാനാണ് ഈ തിരഞ്ഞെടുപ്പുഫലവും നമ്മെ പ്രേരിപ്പിക്കേണ്ടത്."" -- matrubumi 7/5/2011

(ന്യൂഡല്ഹി സെന്റ് സ്റ്റീഫന്സ് കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തില് അസി. പ്രൊഫസറാണ് ലേഖകന്)

കുഞ്ഞലിയോ മുസ്ലിം ലീഗോ കേരളത്തിലെ മൊത്തം മുസ്ലിങ്ങളെ പ്രടിനിതീകരികുന്നവരനെന്ന മനസിലാക്കിയ കാളിദാസന്റെ ഗ്രാഹ്യ ശേഷിക്കു കാര്യമായ എന്തോ തകരാറ് ഉണ്ട് . കേരള രാഷ്ട്രീയവുമം മുസ്ലിം ലീഗും എല്ലാം ഏതൊരു സാധാരണക്കാരനും മനസിലാവുന്ന ഒന്നാണ്. യഥാര്ത്ഥത്തില് മുസ്ലിങ്ങല്കെതിരെയുള്ള പൊതു ബോധം സൃസ്ടിചെടുക്കുന്നത് ഇത് പോലുള്ള മന്ദ ബുദ്ടികള് ആണ്. അതിനു ഏറ്റവും വലിയ ഉദഹരണം ആണ് കാളിദാസന്റെ ഈ പ്രസ്താവന. അഭയ കേസും , സിസ്റ്റര് സെഫി കന്യച്ചര്മ വിവാദവും എല്ലാം എടുത്തിട്ട് കര്ത്താവിന്റെ മണവട്ടികളായ കന്യാസ്ത്രീകളെ മൊത്തമായി ആരെങ്കിലും അധിക്ഷേപിക്കരുണ്ടോ ? അങ്ങിനെ ഒരു പൊതു ബോധം അവരെ പറ്റി രൂപപെട്ടാല് അത് എത്രത്തോളം ആയിരുക്കും അതിന്റെ ഭയാനകത ? നുണ മന്സിലക്കുന്നവ്ന്റെ മാനസിക നില അനുസരിച്ചാണെന്ന് പറഞ്ഞ കാളിദാസന് പുതിയ സാമൂഹ്യ പാഠം രചികരുത്.

<<<< Kaalidasan said…കെ എ എന് കുഞ്ഞഹമദ് പറഞ്ഞ ഒരു ആപ്തവാക്യമുണ്ട്. സ്വന്തം ചുട്ടുവട്ടത്തു നടക്കുന്ന കാര്യങ്ങള് മനസിലായിട്ടും മൌനം പാലിക്കുന്നവരെ മര്യാദ പൂര്വ്വം മന്ദബുദ്ധി എന്നു വിളിക്കേണ്ടി വരും. അത് മജീദിനു ചേരുമോ എന്ന് സ്വയം ആലോചിച്ചു നോക്കുക. >>>>>>

ചേരേണ്ടത് ചേരുംപടി ചെര്കേണ്ടത് ആര്ക്കാണെന്ന് ഇപ്പോള് മനസിലായി.
Posted by Abdul Majeed to യുക്തിദര്ശനം at June 8, 2011 11:05 PM

Abdul Majeed said...

<<< കേരളത്തില്‍ സ്ത്രീപീഢനം നടത്തി രക്ഷപ്പെടാന്‍ ജൂഡീഷ്യറിയെ വരെ സ്വാധീനിച്ച കുഞ്ഞാലിയെന്ന മുസ്ലിമിനെ വലിയ ഭൂരിപക്ഷം നല്‍കി തെരഞ്ഞെടുത്തത് മലപ്പുറം ജില്ലയിലെ മുസ്ലിങ്ങളാണ്. അയാള്‍ അകപ്പെട്ട പ്രശ്നം അവിടത്തെ മുസ്ലിങ്ങള്‍ അവരുടെ മൊത്തം പ്രശ്നമായി ഏറ്റെടുത്തു. ഇതുപോലെയുള്ള പ്രവര്‍ത്തികളാണ്, മുസ്ലിങ്ങള്‍ക്കെതിരെ പൊതു ബോധം, അങ്ങനെ ഒന്നുണ്ടെങ്കില്‍, അത് സൃഷ്ടിച്ചെടുക്കുന്നതിനു കാരണമാകുന്നത്. എന്തായാലും മജീദിനൊന്നും ഇത് മനസിലാക്കാനുള്ള ശേഷിയില്ല. >>>>

http://www.mathrubhumi.com/story.php?id=191343
തിരഞ്ഞെടുപ്പിലെ മുസ്‌ലിം മനസ്സ്‌
"‍ 2006-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇതേ മലപ്പുറത്തെ ജനങ്ങളാണ് കുഞ്ഞാലിക്കുട്ടിയെ തോല്പിച്ചതും. അപ്പോള്‍ എന്താവാം വോട്ടര്‍മാരുടെ ഈ തീരുമാനത്തിന്റെ ന്യായം
"1996-ലാണ് പെണ്‍വാണിഭക്കേസ് ആദ്യം പൊങ്ങിവന്നത്. ഇ.കെ. നായനാരാണ് അന്നു മുഖ്യമന്ത്രി. കമ്യൂണിസ്റ്റ് പാര്‍ട്ടികളിലും മുസ്‌ലിംലീഗിലുമുള്ള നേതാക്കള്‍ ആരോപണവിധേയരായിരുന്നു. കുറ്റക്കാരനായിരുന്നെങ്കില്‍ എതിര്‍പ്പാര്‍ട്ടിക്കാരനായിരുന്ന കുഞ്ഞാലിക്കുട്ടിയെ എന്തുകൊണ്ട് സി.പി.എം. അറസ്റ്റു ചെയ്തില്ല എന്ന ലീഗുകാരുടെ 'നാടന്‍' ചോദ്യത്തിന് ഉത്തരമുണ്ടായിരുന്നില്ല. 2001-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച കുഞ്ഞാലിക്കുട്ടി വ്യവസായമന്ത്രിയായി. 2005 ലാണ് റജീനയുടെ വെളിപ്പെടുത്തലുകളോടെ കേസ് വീണ്ടും ജനശ്രദ്ധയാകര്‍ഷിച്ചത്. ഒരു മാസത്തിലധികം മന്ത്രിപദത്തില്‍ പിടിച്ചിരുന്ന കുഞ്ഞാലിക്കുട്ടി അവസാനം രാജിവെച്ചു. കോടതി എന്തുപറഞ്ഞാലും ജനമനസ്സില്‍ ആ വിവാദം ഉണ്ടാക്കിയ ധാരണകളാലാണ് പി.കെ. കുഞ്ഞാലിക്കുട്ടിയെ ലീഗിന്റെ കോട്ടയില്‍ത്തന്നെ ജനങ്ങള്‍ തോല്പിച്ചത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിസ്ഥാനമടക്കം രാജിവെക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. അധികാരസ്ഥാനങ്ങളൊന്നുമില്ലാതിരുന്ന കുഞ്ഞാലിക്കുട്ടിയെ ഇടതുപക്ഷ ഭരണകാലത്ത് തന്നെ എല്ലാ കോടതികളും വെറുതെവിട്ടു.


ഒരു തെറ്റിന് ജനം ഒരിക്കല്‍ ശിക്ഷിക്കും. ഒരിക്കലേ ശിക്ഷിക്കൂ. അടിയന്തരാവസ്ഥയെ ഒരപരാധമായി മനസ്സിലാക്കിയ റായ്ബറേലിയിലെ ജനങ്ങള്‍ 1977-ല്‍ ഇന്ദിരാഗാന്ധിയെ 52,200 വോട്ടിന് തോല്പിച്ചു. ഇതേ ജനങ്ങള്‍ 1980-ല്‍ അവരെ ഒരു ലക്ഷം വോട്ടിന് ജയിപ്പിച്ചു. അധികാരമില്ലാത്ത അവസ്ഥയില്‍ ചെയ്ത കുറ്റത്തിന് ശിക്ഷ നല്‍കുക ജനങ്ങളുടെ ജോലിയല്ല. ഗവണ്‍മെന്റും നീതിന്യായവ്യവസ്ഥയുമാണത് ചെയ്യേണ്ടത്. അധികാരം ഇല്ലാതാക്കാനേ ജനങ്ങള്‍ക്കു കഴിയൂ. 1980-ല്‍ വീണ്ടും ഇന്ദിരാഗാന്ധിയെ ജയിപ്പിച്ചതിലൂടെ റായ്ബറേലിക്കാര്‍ തങ്ങള്‍ 1977-ല്‍ ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ക്ക് നല്‍കിയ താക്കീതിന്റെ തിളക്കം കുറച്ചുകളഞ്ഞെന്ന് ആരെങ്കിലും പറയുമോ? അതുപോലെ ഭരിച്ചിരുന്ന ഇടതുപക്ഷ സര്‍ക്കാറും നീതിന്യായവ്യവസ്ഥയും ജനാധിപത്യധാരണകള്‍ കമ്മിയായിരുന്ന മാധ്യമ സ്ഥാപനങ്ങളുമാണ് ഈ സാഹചര്യത്തിന് മറുപടി പറയേണ്ടത്. അല്ലാതെ ജനങ്ങളെ പഴിപറയുന്നതില്‍ വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. ആരോപണ പ്രത്യാരോപണങ്ങളിലൂടെ വഷളായിക്കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയസംസ്‌കാരത്തില്‍ മിനിറ്റുവെച്ച് പ്രവഹിച്ച 'ബ്രെയ്ക്കിങ് ന്യൂസു'കളോട് വേങ്ങരയിലെ ജനങ്ങള്‍ നിസ്സംഗരായെങ്കില്‍ അവരെ അധാര്‍മികരെന്ന് മുദ്രകുത്തുന്നത് നീതിയാകില്ല. നമ്മുടെ ജനാധിപത്യസംസ്‌കാരത്തെ തള്ളിപ്പറയാനല്ല; ഉയര്‍ത്തിപ്പിടിക്കാനാണ് ഈ തിരഞ്ഞെടുപ്പുഫലവും നമ്മെ പ്രേരിപ്പിക്കേണ്ടത്."" -- matrubumi 7/5/2011

(ന്യൂഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തില്‍ അസി. പ്രൊഫസറാണ് ലേഖകന്‍)

കുഞ്ഞലിയോ മുസ്ലിം ലീഗോ കേരളത്തിലെ മൊത്തം മുസ്ലിങ്ങളെ പ്രടിനിതീകരികുന്നവരനെന്ന മനസിലാക്കിയ കാളിദാസന്റെ ഗ്രാഹ്യ ശേഷിക്കു കാര്യമായ എന്തോ തകരാറ് ഉണ്ട് . കേരള രാഷ്ട്രീയവുമം മുസ്ലിം ലീഗും എല്ലാം ഏതൊരു സാധാരണക്കാരനും മനസിലാവുന്ന ഒന്നാണ്. യഥാര്‍ത്ഥത്തില്‍ മുസ്ലിങ്ങല്കെതിരെയുള്ള പൊതു ബോധം സൃസ്ടിചെടുക്കുന്നത് ഇത് പോലുള്ള മന്ദ ബുദ്ടികള്‍ ആണ്. അതിനു ഏറ്റവും വലിയ ഉദഹരണം ആണ് കാളിദാസന്റെ ഈ പ്രസ്താവന. അഭയ കേസും , സിസ്റ്റര്‍ സെഫി കന്യച്ചര്‍മ വിവാദവും എല്ലാം എടുത്തിട്ട് കര്‍ത്താവിന്റെ മണവട്ടികളായ കന്യാസ്ത്രീകളെ മൊത്തമായി ആരെങ്കിലും അധിക്ഷേപിക്കരുണ്ടോ ? അങ്ങിനെ ഒരു പൊതു ബോധം അവരെ പറ്റി രൂപപെട്ടാല്‍ അത് എത്രത്തോളം ആയിരുക്കും അതിന്റെ ഭയാനകത ? നുണ മന്സിലക്കുന്നവ്ന്റെ മാനസിക നില അനുസരിച്ചാണെന്ന് പറഞ്ഞ കാളിദാസന്‍ പുതിയ സാമൂഹ്യ പാഠം രചികരുത്.

<<<< കെ എ എന്‍ കുഞ്ഞഹമദ് പറഞ്ഞ ഒരു ആപ്തവാക്യമുണ്ട്. സ്വന്തം ചുട്ടുവട്ടത്തു നടക്കുന്ന കാര്യങ്ങള്‍ മനസിലായിട്ടും മൌനം പാലിക്കുന്നവരെ മര്യാദ പൂര്‍വ്വം മന്ദബുദ്ധി എന്നു വിളിക്കേണ്ടി വരും. അത് മജീദിനു ചേരുമോ എന്ന് സ്വയം ആലോചിച്ചു നോക്കുക. >>>>>>

ചേരേണ്ടത് ചേരുംപടി ചെര്കേണ്ടത് ആര്‍ക്കാണെന്ന് ഇപ്പോള്‍ മനസിലായി .

muhammed said...

<< Majeed said…യഥാര്ത്ഥത്തില് മുസ്ലിങ്ങല്കെതിരെയുള്ള പൊതു ബോധം സൃസ്ടിചെടുക്കുന്നത് ഇത് പോലുള്ള മന്ദ ബുദ്ടികള് (kaalidaasan )ആണ്. അതിനു ഏറ്റവും വലിയ ഉദഹരണം ആണ് കാളിദാസന്റെ ഈ പ്രസ്താവന. അഭയ കേസും , സിസ്റ്റര് സെഫി കന്യച്ചര്മ വിവാദവും എല്ലാം എടുത്തിട്ട് കര്ത്താവിന്റെ മണവട്ടികളായ കന്യാസ്ത്രീകളെ മൊത്തമായി ആരെങ്കിലും അധിക്ഷേപിക്കരുണ്ടോ ? അങ്ങിനെ ഒരു പൊതു ബോധം അവരെ പറ്റി രൂപപെട്ടാല് അത് എത്രത്തോളം ആയിരുക്കും അതിന്റെ ഭയാനകത ? നുണ മന്സിലക്കുന്നവ്ന്റെ മാനസിക നില അനുസരിച്ചാണെന്ന് പറഞ്ഞ കാളിദാസന് പുതിയ സാമൂഹ്യ പാഠം രചികരുത്.

<<<< kaalidaasan said…കെ എ എന് കുഞ്ഞഹമദ് പറഞ്ഞ ഒരു ആപ്തവാക്യമുണ്ട്. സ്വന്തം ചുട്ടുവട്ടത്തു നടക്കുന്ന കാര്യങ്ങള് മനസിലായിട്ടും മൌനം പാലിക്കുന്നവരെ മര്യാദ പൂര്വ്വം മന്ദബുദ്ധി എന്നു വിളിക്കേണ്ടി വരും. അത് മജീദിനു ചേരുമോ എന്ന് സ്വയം ആലോചിച്ചു നോക്കുക. >>>>>>

< Majeed said..ചേരേണ്ടത് ചേരുംപടി ചെര്കേണ്ടത് ആര്ക്കാണെന്ന് ഇപ്പോള് മനസിലായി >

അതെ, എത്രയെത്ര ആധികാരികമായി എഴുതിയ സത്യങ്ങളോടാണ് ഈ കാലിദാസന്‍ മൌനം പാലിച്ചത്.കാളിദാസനെന്ന ഭ്രാന്തന്‍, മജീദ്‌ എഴുതിയത് കണ്ടെതേ നടിക്കില്ല. ഓരോ സംഭവത്തിലും അവര്‍ വീഴുന്ന വന്‍വീഴ്ച കാണാന്‍ എന്തുരസം!!!!!

വിദ്വേഷം പേറുന്നവരുടെ തനിനിറം ഓരോന്നായി അവരുടെ ബ്ലോഗുകളിലൂടെ പുറത്തുവരുന്നു.സ്വാമി ബ്രൈറ്റാനന്ദയുടെയും കാലിദാസ പാതിരിയുടെയും പുതിയ പോസ്റ്റുകള്‍ അതാണ്‌ വായനക്കാര്‍ക്ക് കാണിച്ചു തരുന്നത്. അവര്‍ക്ക് മണിയടിക്കുന്ന സയാമീസുകളെ ഇടയ്ക്കു കാണാം.
മജീദ്‌, നിങ്ങളുടെ കമന്റുകള്‍ മെയിലില്‍ കിട്ടുന്നുണ്ട്‌, ഫൌള്‍ ഒരു സ്ഥിരം സംഭവമാണ്. വിദ്വേഷമല്ലെ "ചിന്താ സ്വാതന്ത്ര്യം".


മജീദിന്റെ പരിശ്രമങ്ങളെ അഭിനന്ദിക്കുന്നു.

Abdul Khader EK said...

>>>അതിനാല്‍ ഇന്ന് കാണുന്ന ജീവികളും ഇടകണ്ണികള്‍ ആണെത്രേ!<<<

യുക്തീ,

ഈ വരി കണ്ടിട്ടില്ല എന്ന് തോന്നുന്നു: "ഞാന്‍ മനസ്സിലാക്കിയ പരിണാമ ശാസ്ത്രപ്രകാരം നാം ഇന്ന് കാണുന്ന ജീവികള്‍ എല്ലാം ഏകകോശ ജീവികളില്‍ നിന്ന് പരിണമിച്ചു ഉണ്ടായതാണ് എന്നും നാം ഇന്ന് കാണുന്ന അവസ്ഥയില്‍ എത്തുന്നതിനു മുമ്പ് കുറെ ഘട്ടങ്ങള്‍ കഴിഞ്ഞു പോയിട്ടുണ്ട്"

ഒരു ഇടകണ്ണി എന്ന് മാത്രമേ യുക്തീ കാണൂ.

എന്‍റെ ചോദ്യത്തിന് ഉത്തരം പറയാതിരിക്കാന്‍ കണ്ട ഒരു വാക്ക് അല്ലെങ്കില്‍ ഒരു ഊരല്‍ എന്ന് മാത്രമേ ഇതിനെ പറയാനാവൂ.

kaalidaasan said...

>>>>>വരുംനാളുകള്‍ അമ്മയെ സംബന്ധിച്ച സത്യങ്ങളുടെ വെള്ളിവെളിച്ചത്തില്‍ നുണകള്‍ തിരോഭവിക്കും. അമ്മ കുഞ്ഞുങ്ങളെപ്പോലെ നിഷ്‌കളങ്കയായിരുന്നു എന്ന് ജനങ്ങള്‍ മനസ്സിലാക്കും. ആ നിഷ്‌കളങ്കതയാണ് അവരെ യഥാര്‍ഥ വിശ്വാസിയാക്കി മാറ്റിയതും ഖുര്‍ആനില്‍ സമാശ്വാസം കണ്ടെത്താന്‍ പ്രാപ്തയാക്കിയതും. - Madyamam - m.d.nalappadu 5/5/11<<<<<


മജീദിനിപ്പോഴേ നേരം വെളുത്തുള്ളൂ.

മകന്‍ പറയുന്നതിനേക്കാള്‍ ആധികാരികത മാധവിക്കുട്ടിയുടെ വാക്കുകള്‍ക്കുണ്ട് മജീദേ. അവ ഇവയാണ്.

ഇപ്പൊ ഈ വേഷം അത്ര തരക്കേടില്ലാ എന്നു തോന്നുന്നു.എന്റെ മുടിയൊക്കെ നരച്ചു. ഇപ്പൊ ഈ നരയൊന്നും പുറത്തുകാണില്ലല്ലോ.....മുപ്പതു കൊല്ലമായി ഞാന് അമ്പലത്തില് പോയിട്ട്. ഇപ്പോ നിസ്‌ക്കരിക്കാറുമില്ല'.

ഞാനിപ്പൊ ഒരു നോവലെഴുതുന്നുണ്ട്. അത് മുസ്ലീം സ്ത്രീ എഴുതാന് പാടില്ലാത്തതാണ്. അതുകൊണ്ട് ചിലപ്പൊ അവരെന്നെ പുറത്താക്കും. പുറത്താക്കട്ടെന്നു വിചാരിച്ചു തന്ന്യാ അത് എഴുതണത്.

'മതം സാര്സു്പോലെ വിഷലിപ്തമാണ്'.

'എല്ലാ മതത്തിനും ഒരു വിഷപ്പല്ലുണ്ടെന്നാണ് ഞാന് ധരിച്ചിരുന്നത്. പക്ഷേ, എത്രയോ വിഷപ്പല്ലുകള് ഉള്ളതാണ് മതമെന്ന് എനിക്കിപ്പോള് തോന്നുന്നു'.

'ദൈവത്തിന്റെ അറിവില് മതമില്ല. ദൈവത്തിന്റെ പദാവലിയില് സ്‌നേഹം എന്ന ഒന്നേയുള്ളൂ'.


'മതം മാറുമ്പോള് എനിക്ക് പക്വത ഉണ്ടായിരുന്നില്ല'.

' ജീവിതം ഒരു പരീക്ഷണ ശാലയായിരുന്നു. മതം മാറ്റവും ഒരു പരീക്ഷണമായിരുന്നു.മതം വളര്ത്തു ന്നത് വിദ്വേഷമാണെന്ന് ഈ വേളയില് ഞാന് തിരിച്ചറിയുന്നു. പുരോഹിത വര്ഗ്ഗതത്തിനു മുന്നില് ദൈവം ക്ഷയിച്ചുപോയി. മതം അവരുടെ ഉപജീവനമാര്ഗ്ഗംു മാത്രമാണ്'.

'മതത്തിന്റെ ഭാരമായി ഞാനിപ്പോള് പര്ദ്ദ് ധരിക്കാറില്ല.'

muhammed said...

അബ്ദുല്‍ മജീദ്‌ സുശീലിന്റെ യുക്തിദര്‍ശനം ബ്ലോഗില്‍ കമന്റിട്ടത്, എന്റെ മെയിലില്‍ കിട്ടിയത് ഇവിടെ വീണ്ടും ഇടുന്നു

Abdul Majeed has left a new comment on the post "മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും 'പൂജ്യ'മിരി...":

<<< Kaalidaasan said….കേരളത്തില് സ്ത്രീപീഢനം നടത്തി രക്ഷപ്പെടാന് ജൂഡീഷ്യറിയെ വരെ സ്വാധീനിച്ച കുഞ്ഞാലിയെന്ന മുസ്ലിമിനെ വലിയ ഭൂരിപക്ഷം നല്കി തെരഞ്ഞെടുത്തത് മലപ്പുറം ജില്ലയിലെ മുസ്ലിങ്ങളാണ്. അയാള് അകപ്പെട്ട പ്രശ്നം അവിടത്തെ മുസ്ലിങ്ങള് അവരുടെ മൊത്തം പ്രശ്നമായി ഏറ്റെടുത്തു. ഇതുപോലെയുള്ള പ്രവര്ത്തികളാണ്, മുസ്ലിങ്ങള്ക്കെതിരെ പൊതു ബോധം, അങ്ങനെ ഒന്നുണ്ടെങ്കില്, അത് സൃഷ്ടിച്ചെടുക്കുന്നതിനു കാരണമാകുന്നത്. എന്തായാലും മജീദിനൊന്നും ഇത് മനസിലാക്കാനുള്ള ശേഷിയില്ല. >>>>

http://www.mathrubhumi.com/story.php?id=191343
തിരഞ്ഞെടുപ്പിലെ മുസ്ലിം മനസ്സ്
" 2006-ല് നടന്ന തിരഞ്ഞെടുപ്പില് ഇതേ മലപ്പുറത്തെ ജനങ്ങളാണ് കുഞ്ഞാലിക്കുട്ടിയെ തോല്പിച്ചതും. അപ്പോള് എന്താവാം വോട്ടര്മാരുടെ ഈ തീരുമാനത്തിന്റെ ന്യായം
"1996-ലാണ് പെണ്വാണിഭക്കേസ് ആദ്യം പൊങ്ങിവന്നത്. ഇ.കെ. നായനാരാണ് അന്നു മുഖ്യമന്ത്രി. കമ്യൂണിസ്റ്റ് പാര്ട്ടികളിലും മുസ്ലിംലീഗിലുമുള്ള നേതാക്കള് ആരോപണവിധേയരായിരുന്നു. കുറ്റക്കാരനായിരുന്നെങ്കില് എതിര്പ്പാര്ട്ടിക്കാരനായിരുന്ന കുഞ്ഞാലിക്കുട്ടിയെ എന്തുകൊണ്ട് സി.പി.എം. അറസ്റ്റു ചെയ്തില്ല എന്ന ലീഗുകാരുടെ 'നാടന്' ചോദ്യത്തിന് ഉത്തരമുണ്ടായിരുന്നില്ല. 2001-ലെ നിയമസഭാ തിരഞ്ഞെടുപ്പില് ജയിച്ച കുഞ്ഞാലിക്കുട്ടി വ്യവസായമന്ത്രിയായി. 2005 ലാണ് റജീനയുടെ വെളിപ്പെടുത്തലുകളോടെ കേസ് വീണ്ടും ജനശ്രദ്ധയാകര്ഷിച്ചത്. ഒരു മാസത്തിലധികം മന്ത്രിപദത്തില് പിടിച്ചിരുന്ന കുഞ്ഞാലിക്കുട്ടി അവസാനം രാജിവെച്ചു. കോടതി എന്തുപറഞ്ഞാലും ജനമനസ്സില് ആ വിവാദം ഉണ്ടാക്കിയ ധാരണകളാലാണ് പി.കെ. കുഞ്ഞാലിക്കുട്ടിയെ ലീഗിന്റെ കോട്ടയില്ത്തന്നെ ജനങ്ങള് തോല്പിച്ചത്. പാര്ട്ടി ജനറല് സെക്രട്ടറിസ്ഥാനമടക്കം രാജിവെക്കാന് അദ്ദേഹം നിര്ബന്ധിതനായി. അധികാരസ്ഥാനങ്ങളൊന്നുമില്ലാതിരുന്ന കുഞ്ഞാലിക്കുട്ടിയെ ഇടതുപക്ഷ ഭരണകാലത്ത് തന്നെ എല്ലാ കോടതികളും വെറുതെവിട്ടു.

muhammed said...

Majeed തുടരുന്നു...
ഒരു തെറ്റിന് ജനം ഒരിക്കല് ശിക്ഷിക്കും. ഒരിക്കലേ ശിക്ഷിക്കൂ. അടിയന്തരാവസ്ഥയെ ഒരപരാധമായി മനസ്സിലാക്കിയ റായ്ബറേലിയിലെ ജനങ്ങള് 1977-ല് ഇന്ദിരാഗാന്ധിയെ 52,200 വോട്ടിന് തോല്പിച്ചു. ഇതേ ജനങ്ങള് 1980-ല് അവരെ ഒരു ലക്ഷം വോട്ടിന് ജയിപ്പിച്ചു. അധികാരമില്ലാത്ത അവസ്ഥയില് ചെയ്ത കുറ്റത്തിന് ശിക്ഷ നല്കുക ജനങ്ങളുടെ ജോലിയല്ല. ഗവണ്മെന്റും നീതിന്യായവ്യവസ്ഥയുമാണത് ചെയ്യേണ്ടത്. അധികാരം ഇല്ലാതാക്കാനേ ജനങ്ങള്ക്കു കഴിയൂ. 1980-ല് വീണ്ടും ഇന്ദിരാഗാന്ധിയെ ജയിപ്പിച്ചതിലൂടെ റായ്ബറേലിക്കാര് തങ്ങള് 1977-ല് ഇന്ത്യന് രാഷ്ട്രീയക്കാര്ക്ക് നല്കിയ താക്കീതിന്റെ തിളക്കം കുറച്ചുകളഞ്ഞെന്ന് ആരെങ്കിലും പറയുമോ? അതുപോലെ ഭരിച്ചിരുന്ന ഇടതുപക്ഷ സര്ക്കാറും നീതിന്യായവ്യവസ്ഥയും ജനാധിപത്യധാരണകള് കമ്മിയായിരുന്ന മാധ്യമ സ്ഥാപനങ്ങളുമാണ് ഈ സാഹചര്യത്തിന് മറുപടി പറയേണ്ടത്. അല്ലാതെ ജനങ്ങളെ പഴിപറയുന്നതില് വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. ആരോപണ പ്രത്യാരോപണങ്ങളിലൂടെ വഷളായിക്കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയസംസ്കാരത്തില് മിനിറ്റുവെച്ച് പ്രവഹിച്ച 'ബ്രെയ്ക്കിങ് ന്യൂസു'കളോട് വേങ്ങരയിലെ ജനങ്ങള് നിസ്സംഗരായെങ്കില് അവരെ അധാര്മികരെന്ന് മുദ്രകുത്തുന്നത് നീതിയാകില്ല. നമ്മുടെ ജനാധിപത്യസംസ്കാരത്തെ തള്ളിപ്പറയാനല്ല; ഉയര്ത്തിപ്പിടിക്കാനാണ് ഈ തിരഞ്ഞെടുപ്പുഫലവും നമ്മെ പ്രേരിപ്പിക്കേണ്ടത്."" -- matrubumi 7/5/2011

(ന്യൂഡല്ഹി സെന്റ് സ്റ്റീഫന്സ് കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തില് അസി. പ്രൊഫസറാണ് ലേഖകന്)

കുഞ്ഞലിയോ മുസ്ലിം ലീഗോ കേരളത്തിലെ മൊത്തം മുസ്ലിങ്ങളെ പ്രടിനിതീകരികുന്നവരനെന്ന മനസിലാക്കിയ കാളിദാസന്റെ ഗ്രാഹ്യ ശേഷിക്കു കാര്യമായ എന്തോ തകരാറ് ഉണ്ട് . കേരള രാഷ്ട്രീയവുമം മുസ്ലിം ലീഗും എല്ലാം ഏതൊരു സാധാരണക്കാരനും മനസിലാവുന്ന ഒന്നാണ്. യഥാര്ത്ഥത്തില് മുസ്ലിങ്ങല്കെതിരെയുള്ള പൊതു ബോധം സൃസ്ടിചെടുക്കുന്നത് ഇത് പോലുള്ള മന്ദ ബുദ്ടികള് ആണ്. അതിനു ഏറ്റവും വലിയ ഉദഹരണം ആണ് കാളിദാസന്റെ ഈ പ്രസ്താവന. അഭയ കേസും , സിസ്റ്റര് സെഫി കന്യച്ചര്മ വിവാദവും എല്ലാം എടുത്തിട്ട് കര്ത്താവിന്റെ മണവട്ടികളായ കന്യാസ്ത്രീകളെ മൊത്തമായി ആരെങ്കിലും അധിക്ഷേപിക്കരുണ്ടോ ? അങ്ങിനെ ഒരു പൊതു ബോധം അവരെ പറ്റി രൂപപെട്ടാല് അത് എത്രത്തോളം ആയിരുക്കും അതിന്റെ ഭയാനകത ? നുണ മന്സിലക്കുന്നവ്ന്റെ മാനസിക നില അനുസരിച്ചാണെന്ന് പറഞ്ഞ കാളിദാസന് പുതിയ സാമൂഹ്യ പാഠം രചികരുത്.

<<<< Kaalidasan said…കെ എ എന് കുഞ്ഞഹമദ് പറഞ്ഞ ഒരു ആപ്തവാക്യമുണ്ട്. സ്വന്തം ചുട്ടുവട്ടത്തു നടക്കുന്ന കാര്യങ്ങള് മനസിലായിട്ടും മൌനം പാലിക്കുന്നവരെ മര്യാദ പൂര്വ്വം മന്ദബുദ്ധി എന്നു വിളിക്കേണ്ടി വരും. അത് മജീദിനു ചേരുമോ എന്ന് സ്വയം ആലോചിച്ചു നോക്കുക. >>>>>>

ചേരേണ്ടത് ചേരുംപടി ചെര്കേണ്ടത് ആര്ക്കാണെന്ന് ഇപ്പോള് മനസിലായി.
Posted by Abdul Majeed to യുക്തിദര്ശനം at June 8, 2011 11:05 PM

muhammed said...

അതെ, എത്രയെത്ര ആധികാരികമായി എഴുതിയ സത്യങ്ങളോടാണ് ഈ കാലിദാസന്‍ മൌനം പാലിച്ചത്.കാളിദാസനെന്ന ഭ്രാന്തന്‍, മജീദ്‌ എഴുതിയത് കണ്ടെതേ നടിക്കില്ല. ഓരോ സംഭവത്തിലും അവര്‍ വീഴുന്ന വന്‍വീഴ്ച കാണാന്‍ എന്തുരസം!!!!!

വിദ്വേഷം പേറുന്നവരുടെ തനിനിറം ഓരോന്നായി അവരുടെ ബ്ലോഗുകളിലൂടെ പുറത്തുവരുന്നു.സ്വാമി ബ്രൈറ്റാനന്ദയുടെയും കാലിദാസ പാതിരിയുടെയും പുതിയ പോസ്റ്റുകള്‍ അതാണ്‌ വായനക്കാര്‍ക്ക് കാണിച്ചു തരുന്നത്. അവര്‍ക്ക് മണിയടിക്കുന്ന സയാമീസുകളെ ഇടയ്ക്കു കാണാം.
മജീദ്‌, നിങ്ങളുടെ കമന്റുകള്‍ മെയിലില്‍ കിട്ടുന്നുണ്ട്‌, ഫൌള്‍ ഒരു സ്ഥിരം സംഭവമാണ്. വിദ്വേഷമല്ലെ "ചിന്താ സ്വാതന്ത്ര്യം".


മജീദിന്റെ പരിശ്രമങ്ങളെ അഭിനന്ദിക്കുന്നു.

മുഹമ്മദ് ഖാന്‍(യുക്തി) said...

ഇടക്കണ്ണിരോഗം ഖാദറിന്റെ ഉസ്താദുമാരിടെയും ബഡാ ഉസ്താദുമാരുടെയും തീരാവ്യാഥിയാണ്.ആഥിയാല്‍ വരുന്ന വ്യാഥി.ചികിത്സ കമ്മിയാണ്.

kaalidaasan said...

>>>അതെ, എത്രയെത്ര ആധികാരികമായി എഴുതിയ സത്യങ്ങളോടാണ് ഈ കാലിദാസന്‍ മൌനം പാലിച്ചത്.<<<<

കാളിദാസനിതേക്കുറിച്ചെഴുതാനുള്ളത് എഴുതിയിട്ടുണ്ട്. മമ്മദിനും മജീദിനും വായിക്കാം.

http://kaalidaasan-currentaffairs.blogspot.com/2011/05/blog-post_30.html


kaalidaasan-currentaffairs.blogspot.com/2011/05/blog-post_30.html

«Oldest ‹Older   1001 – 1029 of 1029   Newer› Newest»